ഇറാന് വ്യോമമേഖല ഒഴിവാക്കല്‍ ടിക്കറ്റ് നിരക്കും
text_fieldsഅബൂദബി: ഗള്‍ഫ് സംഘര്‍ഷത്തിെൻറ പശ്ചാത്തലത്തില്‍ ഇറാന് വ്യോമമേഖല ഒഴിവാക്കി വിമാ നം പറത്താനുള്ള വിമാനക്കമ്പനികളുടെ തീരുമാനം കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും ഭാര മാകും. വ്യോമപാത മാറ്റുേമ്പാൾ കൂടുതൽ ഇന്ധനം ആവശ്യമായതിനാൽ ടിക്കറ്റ് നിരക്ക് 400 ഡോള ര്‍ വരെ ഉയരുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധർ കരുതുന്നത്. യാത്രാസമയം ശരാശ രി ഒരു മണിക്കൂറോളം വർധിക്കും.
യു.എ.ഇ വിമാനക്കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്സ്, ഫ്ലൈ ദുബൈ എന്നിവയെല്ലാം ഹോർമുസ് കടലിടുക്കിനും ഒമാൻ ഉൾക്കടലിനും മുകളിലെ ഇറാൻ വ്യോമപാത ഒഴിവാക്കിയാണ് പറക്കുന്നത്. ഇന്ത്യൻ വിമാനക്കമ്പനികളും സമാന തീരുമാനം എടുത്തിട്ടുണ്ട്. ഇറാൻ സമുദ്രപരിധിക്ക് മുകളിൽ അമേരിക്കൻ വിമാനങ്ങൾ പറക്കുന്നത് നിരോധിച്ച് യു.എസ് വ്യോമയാന ഫെഡറൽ അഡ്മിനിസ്ട്രേഷൻ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് യുനൈറ്റഡ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ് ഉൾപ്പെടെയുള്ള വിമാനങ്ങൾ വ്യോമപാത മാറ്റുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസ, ബ്രിട്ടീഷ് എയർവേസ്, ഖത്തർ എയർവേസ്, ആസ്ട്രേലിയൻ വിമാനങ്ങൾ തുടങ്ങിയവയും ഇറാൻ വ്യോമപാത ഒഴിവാക്കിയാണ് പറക്കുന്നത്.
യു എസ് ചാരവിമാനം ഇറാന് വെടിവെച്ചിട്ടതോടെയാണ് വിമാനക്കമ്പനികൾ ഹോര്‍മുസ് കടലിടുക്ക്, ഒമാന്‍ ഉൾക്കടൽ എന്നിവ ഒഴിവാക്കി വിമാനങ്ങൾ പറത്താന്‍ തീരുമാനിച്ചത്. പതിവിൽ കൂടുതൽ സമയം പറക്കേണ്ടി വരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് 300 മുതല്‍ 400 ഡോളര്‍ വരെ ഉയരുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യോമപാതയില്‍ തിരക്ക് കൂടും എന്നതിനാല്‍ വിമാനങ്ങളുടെ യാത്രാസമയം വര്‍ധിക്കുമെന്ന് ഇത്തിഹാദ് എയര്‍വേസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.
മധ്യവേന ല്അവധിയായതിനാല് കൂടുല്‍ പേര് യു.എ.ഇയില്‍നിന്ന് യാത്രചെയ്യുന്ന സമയത്താണ് സമയവും നിരക്കും ഉയരുന്നത്. ഇത് പ്രവാസികൾക്ക് തിരിച്ചടിയാകും. അതേസമയം, നേരത്തെ ടിക്കറ്റ് എടുത്തവരെ ഇത് ബാധിക്കുമോയെന്ന് വ്യക്തമാല്ല. പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അധികസമയം ജോലിയെടുക്കേണ്ടി വരുമെന്നതിനാല്‍ വ്യോമയാന രംഗത്തെ നിക്ഷേപകരും ആശങ്കോടെയാണ് പുതിയ സാഹചര്യത്തെ നോക്കിക്കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.