Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആവേശമായി,...

ആവേശമായി, ആഘോഷമായി യോഗാ ദിനാചരണത്തിന് തുടക്കം

text_fields
bookmark_border
ആവേശമായി, ആഘോഷമായി യോഗാ ദിനാചരണത്തിന് തുടക്കം
cancel
camera_alt????????? ??????? ??? ???????????? ??????????? ?????????????? ????????????????

അബൂദബി: യു.എ.ഇയിൽ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾ ആരംഭിച്ചു. അബൂദബി ഉമ്മ് അൽ ഇമറാത്ത് പാർക്കിലാണ് വ്യാഴാഴ്ച യോഗാഭ്യാസവും കലാപരിപാടികളും അരേങ്ങറിയ ത്. യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ് തു.
ഇന്ത്യൻ എംബസി ഡെപ്യുട്ടി ചീഫ് ഒാഫ് മിഷൻ സ്മിതാ പന്ദ്, വ്യവസായ പ്രമുഖനും ഇന്ത് യൻ ബിസിനസ് ആൻറ് പ്രഫഷനൽസ് ഗ്രൂപ്പ് െചയർമാനുമായ ഡോ.ബി.ആർ. ഷെട്ടി തുടങ്ങിയവ ർ സംബന്ധിച്ചു. ഇന്ത്യക്കാരോടൊപ്പം വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളടക്കം നാലായിരത്തിലേറെ പേർ പരിപാടിയിൽ പങ്കാളികളായി. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അവതരിപ്പിച്ച കല^സാംസ്കാരിക പരിപാടികളും വ്യത്യസ്ത നൃത്തങ്ങളും വേദിയിൽ അരങ്ങേറി.
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിെൻറ നേതൃത്വത്തിൽ സബീൽ പാർക്കിൽ വെള്ളിയാഴ്ച വൈകുന്നേരം 6.30ന് യോഗദിനാചരണ പരിപാടികൾ ആരംഭിക്കും. ഗേറ്റ് മൂന്നിലൂടെയാണ് പരിപാടിക്കെത്തുന്നവർ പാർക്കിൽ പ്രവേശിക്കേണ്ടത്.

പ്രവേശനം സൗജന്യമാണ്. യോഗയിൽ പെങ്കടുക്കാനെത്തുന്നവരെ ഉൾപ്പെടുത്തി നറുക്കെടുപ്പും സബീൽ പാർക്കിൽ നടക്കും. രണ്ട് വിജയികൾക്ക് എയർ ഇന്ത്യ ഇന്ത്യയിലേക്ക് റിേട്ടൺ ടിക്കറ്റ് സമ്മാനിക്കും. ദുബൈ നഗരസഭ, ദുബൈ സ്പോർട്സ് കൗൺസിൽ എന്നിവയുമായി സഹകരിച്ചാണ് പരിപാടികൾ.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ആറിന് പരിപാടികൾ ആരംഭിക്കും. ഷാർജ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് ഏകത, എഫ്.ഒ.െഎ സംഘടനകളാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. അജ്മാനിൽ വെള്ളിയാഴ്ച വൈകുന്നേരം ആറിന് യോഗദിനാചരണ പരിപാടികൾ ആരംഭിക്കും. അജ്മാൻ ഇന്ത്യ അസോസിയേഷൻ അങ്കണത്തിലാണ് പരിപാടികൾ. ഉമ്മുൽഖുവൈനിലും റാസൽഖൈമയിലും ശനിയാഴ്ചയാണ് യോഗദിനാചരണ പരിപാടികൾ. ഉമ്മുൽ ഖുവൈനിൽ വിനോദസഞ്ചാര^പുരാവസ്തു വകുപ്പുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
രാവിലെ 11ന് ഇത്തിഹാദ് ഹാളിലാണ് പരിപാടികൾ ആരംഭിക്കുക. റാസൽഖൈമയിൽ അമേരിക്കൻ സർവകലാശാലയിൽ വൈകുന്നേരം 6.30ന് പരിപാടി.

ദുബൈയിൽ യോഗക്ക് അബ്ദുല്ലക്കുട്ടിയും
ദുബൈ: യോഗദിനത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് ദുബൈ സാബീൽ പാർക്കിൽ നടക്കുന്ന ചടങ്ങ് ഒരു രാഷ്ട്രീയ യോഗവിദ്യക്കും വേദിയാവും. ഗുജറാത്ത് മോഡൽ പരാമർശങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്ന് ഇൗയിടെ പുറത്താക്കപ്പെട്ട മുൻ പാർലമെൻറംഗവും എം.എൽ.എയുമായിരുന്ന എ.പി. അബ്ദുല്ലക്കുട്ടി ദുബൈയിലെ യോഗ പരിപാടിക്ക് എത്തുമെന്നത് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. കുടുംബത്തിലെ ഒരു ചടങ്ങ് സംബന്ധിച്ച കാര്യങ്ങൾക്കായി യു.എ.ഇയിൽ എത്തിയ താൻ കോൺസുലേറ്റിലെ സുഹൃത്തുക്കൾ ക്ഷണിച്ചതു പ്രകാരം യോഗദിന പരിപാടിയിൽ സംബന്ധിക്കാൻ തീരുമാനിച്ചതാണെന്ന് അബ്ദുല്ലക്കുട്ടി ഗൾഫ് മാധ്യമത്തോടു പറഞ്ഞു. േയാഗയിൽ രാഷ്ട്രീയമില്ല, അത് ഇന്ത്യയുടെ പൊതു സ്വത്താണ്. വർഷങ്ങളായി സൂര്യനമസ്കാരം ചെയ്യുന്ന ആളാണ് താൻ. കണ്ണൂരിലെ മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തമായ ശരീരഭാഷയും മാനസിക ഉൻമേഷവും സ്വന്തമാക്കുന്നതിൽ േയാഗയും പങ്കുവഹിച്ചിട്ടുണ്ടെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story