ദുരിത ജീവിതത്തിന് വിരാമം, അഞ്ച് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി
text_fieldsറാസൽഖൈമ: ജോലിയും ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിത ജീവിതം നയിച്ച റാസൽ ഖൈമയിലെ അഞ് ച് തൊഴിലാളികൾ ‘വി ഹെൽപ്പ്’ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് നാട്ടിലേക്ക് മടങ ്ങുന്നു. പശ്ചിമ ബംഗാൾ സ്വദേശികളായ ആശിശ് മെണ്ടേൽ, രബീന്ദ്രനാഥ് ബിശ്വാസ്, മിരാൻ ഖാൻ എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ചയും നസീർ ഉൽ ഷെയ്ക്, റംസാൻ അൽ ഷെയ്ക് എന്നിവരെ ചൊവ്വാഴ്ചയും സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദെൻറ സഹായത്തോടെ നാട്ടിലേക്ക് യാത്രയാക്കൻ കഴിഞ്ഞതായി വളണ്ടിയർ ക്യാപ്റ്റൻ റിനോയ് ആൻറണി പറഞ്ഞു. അൽ അസ്ഫർ കമ്പനിയിൽ കാർപെൻറർ, മേസൻ ജോലിക്കെന്ന പേരിൽ ലക്ഷങ്ങൾ വാങ്ങിയാണ് ഏജൻറ് ഇവരെ യു.എ.ഇയിൽ എത്തിച്ചത്.
എന്നാൽ ഉറപ്പ് നൽകിയ ശമ്പളമോ താമസ സൗകര്യമോ ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികൾ ‘വി ഹെൽപ്പി’ െൻറ സഹായത്തോടെ ലേബർ കോടതിയെ സമീപിക്കുകയായിരുന്നു. ഒത്തുതീർപ്പിന് തയ്യാറാകാതിരുന്ന ഉടമയുമായി നിരന്തരം ബന്ധപ്പെട്ട് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സമ്മതിപ്പിച്ചു. യാത്രാരേഖയിലെ തടസ്സങ്ങൾ നീക്കി രണ്ടു ഘട്ടങ്ങളിലായാണ് നാട്ടിലയക്കാൻ കഴിഞ്ഞതെന്നും പുഷ്പൻ ഗോവിന്ദൻ പറഞ്ഞു. പുഷ്പൻ ഗോവിന്ദൻ, റിനോയ് ആൻറണി, ഡോ.സാജിദ് കടയ്ക്കൽ, അഡ്വ.നജുമുദ്ദീൻ, സനീഷ് ചെങ്ങനാർ, അബു താഹിർ തമരശ്ശേരി എന്നിവർ തൊഴിലാളികളുടെ താമസസ്ഥലം സന്ദർശിച്ച് ടിക്കറ്റുകളും യാത്രാ രേഖകളും കൈമാറി. ഉയർന്ന യാത്ര നിരക്കുള്ള ഈ സമയത്തും അഞ്ചുപേർക്ക് സ്വദേശത്തേക്ക് മടങ്ങാൻ ടിക്കറ്റ് നൽകിയ സുമനസ്സുകൾക്ക് വീഹെൽപ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.