Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബൈക്കിൽ പൊരി...

ബൈക്കിൽ പൊരി വെയിലത്ത് തീ കട്ടയായി പായുന്നവർ

text_fields
bookmark_border
ബൈക്കിൽ പൊരി വെയിലത്ത്  തീ കട്ടയായി പായുന്നവർ
cancel

ഷാർജ: കരിഞ്ഞു പോകുന്ന കൊടുംചൂടു കാലത്ത് സെപ്തംബർ 15 വരെ പുറത്ത് ജോലി ചെയ്യുന്ന തൊഴ ിലാളികൾക്ക് ഉച്ച വിശ്രമം അനുവദിച്ച് യു.എ.ഇ ഭരണകൂടം ഉത്തരവിറക്കിയത് നിർമാണ രംഗ ത്ത് ജോലി ചെയ്യുന്നവർക്ക് വലിയ അനുഗ്രഹമാണ്. ഇൗ മാതൃക മറ്റു പല രാജ്യങ്ങളും പിൻപറ്റ ാൻ മുന്നോട്ടുവന്നതും സന്തോഷകരമാണ്. ഉച്ച വിശ്രമ സമയത്ത് നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിച്ചാൽ കനത്ത പിഴ ഉൾക്കൊള്ളുന്ന ശിക്ഷയാണിവിടെ. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരും നിരന്തര ജാഗ്രതയിലായിരിക്കും ഇൗ കാഘട്ടത്തിൽ.എന്നാൽ ഇൗ ഉത്തരവിെൻറ ആനുകൂല്യം ലഭിക്കാത്ത ഒരു കൂട്ടം തൊഴിലാളികളുണ്ട് നമുക്കിടയിൽ.

കൊടും ചൂടിനിടയിലൂടെ ഉപഭോക്താക്കളുടെ അരികിലേക്ക് ഭക്ഷണവും, സാമഗ്രികളും ഉൽപന്നങ്ങളും കൊറിയറുകളുമെല്ലാമായി കുതിക്കുന്ന ഡെലിവറി ജീവനക്കാർ. ഉച്ചനേരം നമ്മുടെ വാഹനങ്ങളിലിരുന്ന്, അല്ലെങ്കിൽ വീടിെൻറ ബാൽക്കണിയിലൂടെ നോക്കിയാൽ കാണാം, തീയിൽപ്പെട്ട വിറകുകൊള്ളിപോലെ കൊടുംവെയിലിൽ എരിഞ്ഞ്, പുറം പൊളിഞ്ഞ് ബൈക്കിലും സൈക്കിളിലും ഉപഭോക്താക്കളെ ലക്ഷ്യമാക്കി പായുന്ന ഇൗ മനുഷ്യരെ. ഇത്തരം ജോലികൾ ചെയ്യുന്നവർ ഉച്ച വിശ്രമ പട്ടികയിൽ ഉൾപ്പെടുന്നില്ല. നട്ടുച്ചക്ക് തീ വെയിലേറ്റ് തളരുന്ന ഇവരെ പാതിരാവിലെ അന്തരീക്ഷ ഈർപ്പവും പിടികൂടുന്നു. തൂവാല കൊണ്ട് മുഖം മൂടി കെട്ടി അതിനു മുകളിൽ ഹെൽമറ്റ് വെച്ചാണ് ഇവർ ചൂടിനെ താത്ക്കാലികമായി ചെറുക്കുന്നത്. എന്നാൽ തീ കാറ്റിൽ നിന്ന് രക്ഷപ്പെടാൻ ഇത് കൊണ്ടൊന്നും ആവില്ല എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. ഇത്തരം ജോലികളിൽ ഏർപ്പെടുന്നവർക്ക് സൂര്യതപം ഏൽക്കുവാനുള്ള സാധ്യത പതിന്മടങ്ങ് കൂടുതലാണെന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ മുന്നറിയിപ്പും നൽകുന്നു.

ഓടി തളരുമ്പോൾ തണുത്ത കാറ്റ് കിട്ടുന്ന ഭാഗങ്ങളിൽ കുറച്ച് നേരം വിശ്രമിക്കുന്നത് അത്യാവശ്യമാണ്. ശരീരത്തിൽ ജലനഷ്ടം വരാതെ സൂക്ഷിക്കണം. തളർച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ ബൈക്ക് സുരക്ഷിത സ്ഥലത്ത് നിറുത്തി വിശ്രമിക്കണം. എന്നാൽ ഇത്തരം ജോലികളിൽ പ്രവർത്തിക്കുമ്പോൾ വിശ്രമം കിട്ടാറില്ല. കൃത്യസമയത്ത് സാധനം കിട്ടിയില്ലെങ്കിൽ ഉപഭോക്താവിെൻറ പഴികേൾക്കേണ്ടിവരും. തിരിച്ച് വരാൻ വൈകിയാൽ സ്ഥാപനത്തിൽ നിന്നും ഇതു തന്നെ അവസ്ഥ. ഉച്ചവിശ്രമത്തിെൻ്റ പരിധിയിൽ തങ്ങളും പെട്ടെങ്കിലെന്ന ആശയിലാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരെല്ലാം. ഉച്ചഭക്ഷണം ആവശ്യമുള്ളവർക്ക് ആ സമയം ഒാർഡർ നൽകാതെ പറ്റില്ല, എന്നാൽ ഗ്രോസറികളിൽ നിന്നും മറ്റും അത്യാവശ്യമല്ലെങ്കിൽ കത്തിയാളുന്ന വെയിൽ കനക്കുന്ന സമയത്ത് ഒാർഡർ നൽകി സാധനങ്ങൾ വരുത്തിക്കുന്നത് കുറച്ചാൽ ഒരു പാട് മനുഷ്യരോടും അവരുടെ പ്രിയപ്പെട്ടവരോടും ചെയ്യുന്ന സൽകർമമാകുമത്. ഉച്ചവെയിലിൽ വന്നു കയറുന്ന ഡെലിവറി ബോയിക്ക് ഒരു ഗ്ലാസ് തണുപ്പിക്കാത്ത വെള്ളം നൽകുന്നതും അത്ര തന്നെ പുണ്യകരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story