ഒത്തുതീർപ്പായി; അജ്മാനിൽ ഉപേക്ഷിക്കപ്പെട്ട കപ്പലിലെ ജീവനക്കാർ നാട്ടിലേക്ക്
text_fieldsഅജ്മാൻ: അജ്മാനിൽ ഉടമകൾ ഉപേക്ഷിച്ച എം.സെഡ് അസ്റഖ്േമോയ് കപ്പലിൽ കുടുങ്ങിക്കിടന്നിരുന്ന അവസാനത്തെ മൂന ്ന് ജീവനക്കാർ കൂടി നാട്ടിലേക്ക്.
കുടിശ്ശികയായ ശമ്പളത്തിെൻറ കാര്യത്തിൽ ഒത്തുതീർപ്പായതോടെയാണ് ഇന്ത് യക്കാരായ ക്യാപ്റ്റൻ അയ്യപ്പൻ സ്വാമിനാഥൻ, ചീഫ് ഒാഫസർ റജിബ് അലി, സുഡാനിയായ ഇബ്രാഹിം ലാസിം ആദം എന്നിവർക്ക് നാ ടണയാൻ അവസരമൊരുങ്ങിയത്.
ബുധനാഴ്ച രാവിലെ ഇവരുടെ ശമ്പളം ബോട്ടിൽ എത്തിച്ചുനൽകി. കപ്പലിനെതിരെയുള്ള കേസിൽ ദുബൈ കോടതിയുടെ നിർദേശം കാത്തിരിക്കുകയാണ് ഇപ്പോഴിവർ. തമിഴ്നാട്ടിലെ കുംഭകോണം സ്വദേശിയാണ് അയ്യപ്പൻ സ്വാമിനാഥൻ. ഇറാഖിൽനിന്ന് യു.എ.ഇയിലേക്ക് കെട്ടിട നിർമാണ വസ്തുക്കൾ എത്തിച്ചിരുന്ന കപ്പലിന് അത്യാവശ്യ അറ്റകുറ്റപ്പണികൾ വന്നതോടെയാണ് 2017ൽ കപ്പൽ ഉടമസ്ഥതയുള്ള കമ്പനി സാമ്പത്തിക പ്രയാസത്തിലകപ്പെട്ടത്.
തുടർന്ന് അജ്മാൻ തുറമുഖത്തിന് ആറ് നോട്ടിക്കൽ മൈൽ കപ്പൽ നങ്കൂരമിട്ടു. ജീവനക്കാർക്ക് യു.എ.ഇയിൽ പ്രവേശിക്കാനുള്ള വിസയില്ലാതിരുന്നതിനാൽ അവർ കപ്പലിൽ കുടുങ്ങി. കൂടാതെ കപ്പൽ ആളില്ലാതെ കടലിൽ നിർത്തുന്നത് യു.എ.ഇ നിയമപ്രകാരം കുറ്റകരമാണ്. കപ്പൽ കമ്പനി ജീവനക്കാരെ മാറ്റാൻ വിസമ്മതിക്കുകയും ചെയ്തു.കപ്പൽ ഉപേക്ഷിക്കപ്പെട്ടതു മുതൽ ശമ്പളം മുടങിയ ഇവർക്ക് 18 മാസത്തെ കുടിശ്ശികയാണ് ലഭിക്കാനുണ്ടായിരുന്നത്. ഒന്നര മാസം മുമ്പ് പത്ത് ജീവനക്കാരിലെ ഏഴൂപേർ കുടിശ്ശികയുടെ 50 ശതമാനം സ്വീകരിക്കാമെന്ന വ്യവസ്ഥ അംഗീകരിച്ച് കപ്പൽ വിട്ടിരുന്നു. ബാക്കിയുള്ള മൂന്നുപേരുടെ കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.