Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഖുമൂസക്ക്...

അഖുമൂസക്ക് എരഞ്ഞോളിയിൽ പോകണം; ആ ഖബറിങ്കൽ ഒരു സലാം പറയണം

text_fields
bookmark_border
അഖുമൂസക്ക് എരഞ്ഞോളിയിൽ പോകണം;  ആ ഖബറിങ്കൽ ഒരു സലാം പറയണം
cancel
camera_alt?????? ??????? ??????????? ??????????

ദുബൈ: അടുത്ത പെരുന്നാൾ പരിപാടിയിലെങ്കിലും വീണ്ടുമൊന്നു പോയി കാണണമെന്നും പാട്ട് കേൾക്കണമെന്നും മനസിൽ ഉറപ്പിച്ചിരുന്നതാണ്.
അസുഖ ബാധിതനായി എന്നറിഞ്ഞപ്പോൾ മ നസ് നിറയെ പ്രാർഥിച്ചിരുന്നു^പക്ഷെ പിന്നെ കേട്ടത് മരണ വാർത്തയാണ്. ഇൗ പറയുന്നത് ന മ്മുടെ എരഞ്ഞോളി മൂസക്കയെക്കുറിച്ചാണ്, പകരം വെക്കാനില്ലാത്ത ആ ശബ്ദത്തെക്കുറിച്ച ാണ്. പറഞ്ഞതാരെന്നറിയുേമ്പാൾ പാട്ടിനും സ്നേഹത്തിനും ഭാഷയോ അതിരുകളോ പ്രശ്നമ ല്ലെന്ന് നമുക്ക് വീണ്ടും ബോധ്യമാവും. ദുബൈ ആർ.ടി.എയിൽ ജോലി ചെയ്യുന്ന ആദിൽ ഹസ്സൻ അഹ്മദ് ഇബ്രാഹിം എന്ന സുഡാൻ സ്വദേശിയുടേതാണീ വാക്കുകൾ. ആദിലിന് എരഞ്ഞോളി മൂസ ഒരു പാട്ടുകാരൻ മാത്രമല്ല, സഹോദരൻ തന്നെയാണ്. അഖു മൂസ (മൂസയുടെ സഹോദരൻ) എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തുക തന്നെ.

ആറടിയിലേറെ പൊക്കത്തിൽ നീണ്ടുമെലിഞ്ഞ ആദിലിനെ കണ്ടാൽ മലബാറി പാട്ടുകാരൻ മൂസയെപ്പോലെയുണ്ടെന്ന് കൂടെ ജോലി ചെയ്യുന്ന ചിലരാണ് പറഞ്ഞത്. എന്നാൽ അദ്ദേഹത്തിെൻറ പാെട്ടാന്ന് കേൾക്കണമെന്ന് പൂതിയായി. മിസ്റിലെ രാജൻ അസീസിന്നാരംഭ എന്നു തുടങ്ങുന്ന പാട്ട് ആരോ അയച്ചു കൊടുത്തു. അതോടെ പാട്ടുകാരനെ നേരിൽ കാണണമെന്നായി. 2004^05 കാലത്ത് സുഡാനി ക്ലബിൽ പാട്ടുപരിപാടിക്ക് മൂസക്ക വന്നപ്പോൾ നേരിൽ ചെന്ന് കണ്ടു. പിറക്കാതെ പോയ സഹോദരനോട് മൂസക്കാക്കും വല്ലാത്ത പിരിശമായി. ആലിംഗനം ചെയ്തും ഫോേട്ടാകളെടുപ്പിച്ചും നാട്ടിലെ നമ്പർ കൈമാറിയുമെല്ലാമാണ് പിരിഞ്ഞത്. മിസ്റിലെ രാജൻ ഏറെക്കുറെ കാണാപാഠവുമായി. ഷാർജ സ്റ്റേഡിയത്തിൽ വമ്പൻ പരിപാടി നടന്നപ്പോൾ അവിടെയും ചെന്നു കണ്ടു. അബൂദബിയിൽ ജോലി ചെയ്യുന്ന മകനെയും കൂട്ടിയാണ് പിന്നെയൊരിക്കൽ പോയത്.

യു.എ.ഇയിൽ എവിടെ പരിപാടി നടത്തിയാലും വരണമെന്നും കേരളത്തിൽ തെൻറ വീട്ടിൽ വരണമെന്നും മൂസ ക്ഷണിക്കുകയും ചെയ്തു. വീട്ടിൽ വരണമെന്ന് ആളുകൾ ഫോർമാലിറ്റിക്ക് പറയുന്നതു പോലുള്ള ക്ഷണമായിരുന്നില്ല അതെന്ന് ആദിൽ കൃത്യമായി ഒാർക്കുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഏതൊരു നിസ്വനോടും എരഞ്ഞോളി മൂസ നടത്തിയിരുന്ന നിഷ്കളങ്കമായ ഇടപെടലായിരുന്നു അത്. ജോലി സമയത്തിെൻ പ്രത്യേകത കാരണം പാട്ടുകേൾക്കാൻ ഒരുപാടൊന്നും പോകാൻ കഴിഞ്ഞില്ലെങ്കിലും പ്രിയ ഗായക സഹോദരനോടുള്ള ഇഷ്ടവും കേരളത്തിൽ വരണമെന്ന ആഗ്രഹവും മനസിൽ കെടാതെ സൂക്ഷിച്ചു. മൊബൈൽ ഫോൺ കളഞ്ഞു പോയപ്പോൾ ഏറെ സങ്കടം അതിൽ സൂക്ഷിച്ചിരുന്ന മൂസയുമൊത്തുള്ള ചിത്രങ്ങൾ നഷ്ടപ്പെട്ടതിലായിരുന്നു.

അഖു മൂസയുടെ വീട്ടിൽ വരുേമ്പാൾ നിങ്ങളുടെ വീടുകളിലും വരാമെന്ന് ആദിൽ പല മലയാളി സുഹൃത്തുക്കളോടും പറയുകയും ചെയ്തിരുന്നതായി ആർ.ടി.എയിലുള്ള മുക്കം സ്വദേശി സലീം ഒാർമിക്കുന്നു. മലയാളികൾക്ക് മാത്രമല്ല, ആർ.ടി.എയിൽ ജോലി ചെയ്യുന്ന ഏതാണ്ടെല്ലാ നാട്ടുകാർക്കിടയിലും ആദിലിെൻറ വിളിപ്പേര് മൂസയെന്നായി പിന്നെ. നാഇഫിലും ദേരയിലുമെല്ലാമുള്ള കഫറ്റീരിയക്കാരും കച്ചവടക്കാരുമെല്ലാം ആദിലിെൻറ തലപ്പൊക്കം അകലെ നിന്ന് കണ്ടാലുടനെ മൂസ വരുന്നുെവന്ന് വിളിച്ചു പറയും. ചായയും കടിയും നൽകി സൽക്കരിക്കും. ചിലർ മിസ്റിലെ രാജെൻറ രണ്ടു വരി പാടിക്കും.

എരഞ്ഞോളി ആശുപത്രിയിലായ വിവരം വിവരം സുഹൃത്തുക്കളാണ് വിളിച്ചറിയിച്ചത്. എല്ലാം സുഖമായി തിരിച്ചുവരും എന്നായിരുന്നു പ്രതീക്ഷയും പ്രാർഥനയും. പിന്നീട് വിയോഗ വാർത്ത കേട്ടു. താൻ അറിഞ്ഞു കാണില്ല എന്നു കരുതി ഒരുപാടു പേർ മരണവാർത്ത വിളിച്ചു പറഞ്ഞിരുന്നു. അടുത്ത തവണ അവധിക്ക് ആദ്യം ഇന്ത്യയിലേക്ക് പോകാനാണ് ആഗ്രഹം. ഇനി തന്നെ വന്ന് ചേർത്തുപിടിക്കുവാൻ കഴിയാത്ത പ്രിയ സഹോദരെൻറ ഖബറിടത്തിൽ ചെന്ന് സലാം പറയണം. അദ്ദേഹത്തിെൻറ കുടുംബത്തെ സന്ദർശിക്കണം. അഖു മൂസ വരും വർഷത്തെ യാത്ര പ്ലാൻ ചെയ്തു കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story