ഷാർജ പള്ളി കാണാൻ സന്ദർശകരുടെ ഒഴുക്ക്
text_fieldsഷാർജ: കഴിഞ്ഞ ദിവസം പ്രാർഥനക്കായി തുറന്ന അൽ തായ് പ്രദേശത്തെ ഷാർജ പള്ളി സന്ദർശിക്കു വാൻ കുടുംബങ്ങൾ ഒഴുകുന്നു. നോമ്പ് തുറ കഴിഞ്ഞാണ് ആളുകൾ കൂട്ടമായി ഇവിടെ എത്തുന്നത്. ര ാത്രി നമസ്കാരം കഴിഞ്ഞാണ് മടക്കം. ബാച്ച്ലർ സന്ദർശകരുടെ തിരക്കും കുറവല്ല. ഇസ്ലാ മിക വാസ്തുകലകളുടെ സമന്വയം തന്നെയാണ് സന്ദർശകരെ വിസ്മയിപ്പിക്കുന്നത്. താഴിക കൂടങ്ങൾക്കുള്ളിൽ തുലുത്ത് രീതിയിൽ തീർത്ത കാലിഗ്രഫി എടുത്തുപറയേണ്ടതാണ്. വാതിലു കൾക്ക് മുകളിലെ ആർച്ചുകളും അവയോട് ചേർന്നൊരുക്കിയ അലങ്കാരങ്ങളും ഏറെ ആകർഷിച്ച തായി ഇവിടെ നമസ്ക്കരിക്കുവാനെത്തുന്ന മഞ്ചേരി സ്വദേശി കബീറും കുടുംബവും പറഞ്ഞു.
പള്ളിയുടെ താഴിക കുടങ്ങളുടെ അഴകിനെ കുറിച്ച്, കുറ്റിപ്പുറം സ്വദേശി ദേവദാസിനും കുടുംബത്തിനും പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. പള്ളിയുടെ ആകൃതിയെ മൊത്തം വലയം ചെയ്യുന്ന ചെറിയ ചെറിയ താഴിക കുടങ്ങൾ, പ്രധാന താഴിക കുടത്തിലേക്ക് കുതിക്കുന്നതായി തോന്നും. നിർമാണ കലയുടെ മാന്ത്രികയാണത്. ഇതിനെ വർണിക്കുകയാണെങ്കിൽ സൗരയുഥമാണ് മനസിൽ നിറയുന്നതെന്ന് ദേവദാസ് പറയുന്നു. തൂണുകളിലും ചുവരുകളിലുമെല്ലാം നിറഞ്ഞ് തുളുമ്പുന്നത് നിർമാണത്തിലെ വൈവിധ്യങ്ങൾ തന്നെയാണെന്ന് പറയുന്നു കൊല്ലം സ്വദേശി നൗഷാദ്. പള്ളിയുടെ നീളൻ വരാന്തകളിലെ കമാനങ്ങൾക്ക് പ്രത്യേക ഭംഗിയാണ്.
ഇലച്ചാർത്തിൽ നിന്ന് ഇപ്പോൾ ഇറ്റുവീഴും എന്ന മട്ടിൽ നിൽക്കുന്ന ജലകണത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് കമാനങ്ങളിലെ കൊത്തുവേലകളെന്ന് പറയുന്നു തൃശ്ശൂർ വടക്കേക്കാട് സ്വദേശി അഷ്ക്കർ. പള്ളിക്കു ചുറ്റുമായി തീർത്തിരിക്കുന്നത് അതിമനോഹരമായൊരു ഉദ്യാനമാണ്. പുൽമേടുകളും ജലധാരകളും കുളവും ഇതിനിടയിലുണ്ട്. രാവിെൻറ തനിമക്ക് കോട്ടം വരുത്താത്ത തരത്തിലുള്ള ഉദ്യാനത്തിലെ ദീപാലങ്കാരങ്ങൾ ഏറെ ഇഷ്ടപ്പെട്ടതായി അധ്യാപികയായ ജസീന പറഞ്ഞു. പുറത്ത് വിശ്രമിക്കുവാൻ നിരവധി ഇരിപ്പിടങ്ങളുണ്ട്. കുട്ടികളുമായി എത്തുന്ന സ്ത്രീകൾക്ക് ഏറെ സന്തോഷം പകരുന്നതാണത്.
സ്ത്രീകൾക്ക് നമസ്ക്കരിക്കുവാൻ വിശാലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
നമസ്ക്കരിക്കുവാൻ പറ്റാത്ത ദിവസങ്ങളിൽ വന്നാലും സ്ത്രീകൾക്ക് ഒരു പ്രയാസവും നേരിടില്ല. ഉദ്യാനത്തിലിരുന്ന് ഖുർആൻ വായിക്കുന്നവരും നിരവധി. ഒരു കാലത്ത് വിശാലമായി കിടന്നിരുന്ന മരുഭൂമിയായിരുന്നു അൽ തായ് പ്രദേശം. ഒട്ടകങ്ങളും ഈ പ്രദേശത്ത് ധാരാളമുണ്ടായിരുന്നു. എന്നാൽ പ്രദേശത്ത് വികസനം വന്നതോടെ ഒട്ടകങ്ങളെ തൊട്ടടുത്ത പ്രദേശത്തേക്ക് മാറ്റുകയായിരുന്നു. പാർപ്പിട സമുച്ചയങ്ങളും കച്ചവട കേന്ദ്രങ്ങളും പ്രദേശത്ത് പൂർത്തിയായി വരികയാണ്. ഷാർജ പള്ളി തുറന്നതോടെ റോഡുകളിൽ തിരക്ക് കൂടിയത് കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സാന്നിധ്യമുണ്ട്. പള്ളിയിലെ വിശാലമായ പാർക്കിങ് സൗകര്യം യാത്രക്കാർക്ക് ആശ്വാസമാണ്. പാർക്കിങ് നിയമങ്ങൾ കൃത്യമായി പാലിക്കണം.
പള്ളിയിലേക്ക് പ്രവേശിക്കുവാൻ ആറു കവാടങ്ങളുണ്ടെങ്കിലും ഓരോകവാടവും സ്ത്രീകൾക്കും പുരുഷൻമാർക്കുമായി വേർതിരിച്ചിട്ടുണ്ട്. ഇത് മനസിലാക്കി വേണം അകത്തേക്ക് പ്രവേശിക്കുവാൻ. വാഹനങ്ങൾക്ക് കടന്നുവരുവാനും പോകുവാനും പാതകൾ വേർതിരിച്ചിട്ടുമുണ്ട്. അംഗശുദ്ധി വരുത്തുവാൻ രണ്ട് ഭാഗത്തായി സൗകര്യം ചെയ്തിട്ടുണ്ട്. ആവശ്യക്കാർക്കായി 100 വീൽ ചെയറുകളാണ് പള്ളിയിൽ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.