അകത്തും പുറത്തും സുന്ദരമാണ് ഇൗ റമദാൻ ഫ്രിഡ്ജുകൾ
text_fieldsദുബൈ: തൊഴിലാളികൾക്കും വഴിയാത്രക്കാർക്കും മറ്റ് ആവശ്യക്കാർക്കുമായി പഴങ്ങളും പാ നീയങ്ങളും നിറച്ച് ദുബൈയുടെ വിവിധ ഭാഗങ്ങളിൽ റമദാൻ ഷെയറിങ് ഫ്രിഡ്ജുകൾ സജ്ജമാ യി. ഫ്രിഡ്ജിനുള്ളിൽ മാത്രമല്ല പുറത്തും കണ്ണിനും മനസിനും കുളിർമ പകരുന്ന കാഴ്ചകൾ ഒരുക്കുന്നുണ്ട് ഒരു സംഘം കലാകാരുടെ പിന്തുണയോടെ കൂട്ടായ്മ. ഷെയറിങ് ഫ്രിഡ്ജുകള ിൽ കഴിഞ്ഞ വർഷം തുടക്കമിട്ട പെയിൻറിങ് യജ്ഞം ഇക്കുറിയും ഫ്രിഡ്ജ് ആർട്ട് ഇൻ ദുബൈ യുടെ ആഭിമുഖ്യത്തിൽ തുടരുന്നുണ്ട്. അറേബ്യൻ റാഞ്ചസിലും ഫുർജാനിലും ഉമ്മു സുഖീമിലുമെല്ലാം ചന്തം പകർന്ന് നിൽക്കുന്നുണ്ട് ഇൗ സുന്ദര ഫ്രിഡ്ജുകൾ.
റമദാന് ഏതാനും ദിവസം മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച ക്ഷണം കണ്ട് 40 ലേറെ കലാകാരാണ് സന്നദ്ധരായി മുന്നോട്ടു വന്നതെന്ന് ഇൗ വർഷത്തെ പെയിൻറിങ് ദൗത്യത്തിന് നേതൃത്വം നൽകുന്ന പ്രമുഖ കലാകാരി റബബ് തൻതാവി ഗൾഫ് മാധ്യമത്തോടു പറഞ്ഞു.
പ്രഫഷനൽ ആർട്ടിസ്റ്റുകളും കലാ വിദ്യാർഥികളുമാണ് ഷെയറിങ് ഫ്രിഡ്ജുകൾ പെയിൻറ് ചെയ്ത് മോടി പിടിപ്പിക്കുക. കഴിഞ്ഞ വർഷം റോസൻ റിയോഡിക്കാ ജുവാൻ, ചോലോ എന്നീ കലാകാരാണ് ഇൗ ആശയം മുന്നോട്ടുവെച്ചത്. 29 എണ്ണമാണ് ഇത്തരത്തിൽ നിറം ചാർത്തി ഭംഗിയാക്കിയത്.
റമദാൻ ഫ്രിഡ്ജ് എന്ന ആശയത്തിെൻറ സന്തോഷവും സന്ദേശവും കുഞ്ഞുങ്ങൾക്കു പോലും എളുപ്പം മനസിലാക്കുവാൻ സഹായകമാണ് ഇൗ കലാരൂപങ്ങൾ. സ്നേഹം, കാരുണ്യം, സമാധാനം എന്നിവയെ സൂചിപ്പിക്കുന്ന ചിത്രങ്ങളും ദുബൈയുടെ ഭൂപ്രകൃതിയുമെല്ലാം ചിത്രങ്ങൾക്ക് വിഷയമാവുന്നുണ്ട്.
എന്നാൽ അതിലുപരി മറ്റൊരുദ്ദേശം കൂടി ഇൗ ദൗത്യത്തിനു പിന്നിലുണ്ടെന്ന് റബബ് വ്യക്തമാക്കുന്നു. ആർട് മ്യൂസിയങ്ങളിലോ പ്രദർശനങ്ങളിലോ ചെന്ന് പെയിൻറിങ്ങുകൾ കാണുവാനും ആസ്വദിക്കുവാനും സാഹചര്യമില്ലാത്ത സാധാരണയിൽ സാധാരണക്കാരായ തൊഴിലാളികൾക്കും ജനങ്ങൾക്കും അവരുടെ ഇടങ്ങളിലേക്ക് കലയെ എത്തിക്കുവാനും ഇത് സഹായിക്കുന്നു.
ഏറെ തിരക്കുപിടിച്ച ഡിസൈനർമാരാണ് റമദാൻ ഫ്രിഡ്ജ് ആർട്ടിന് വേണ്ടി സന്നദ്ധ പ്രവർത്തനം നടത്തുന്നത്. ഇന്ത്യയിലും ദുബൈയിലും അറിയപ്പെടുന്ന ഇൻറീരിയർ ഡിസൈനറയാ ഷാനു ജൈസ്വാളാണ് ഇൗ വർഷത്തെ ആദ്യ ഫ്രിഡ്ജ് നിറം നിറച്ചത്. 40 ഡിഗ്രി ചൂടുള്ള സമയത്ത് ഒമ്പതു മണിക്കൂർ പുറത്തു നിന്ന് ജോലി ചെയ്തപ്പോൾ വമ്പൻ കെട്ടിടങ്ങളും റോഡുകളും പാലങ്ങളും കെട്ടിപ്പടുക്കാൻ മണിക്കൂറുകളോളം പൊരിവെയിലിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ കഷ്ടപ്പാടിനെക്കുറിച്ച് ബോധ്യപ്പെടുന്നുവെന്ന് ഷാനു പറയുന്നു. കഴിഞ്ഞ വർഷവും ഇൗ കൂട്ടായ്മയിൽ പെങ്കടുത്ത ഇവർ തൊഴിലാളി ക്യാമ്പുകളിൽ നടക്കുന്ന റിലീഫ് പ്രവർത്തനങ്ങളിലും സജീവമാണ്. വിശ്വാസികൾക്ക് ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുന്നതിനൊപ്പം ലഭിച്ച സൗഭാഗ്യങ്ങൾക്ക് നന്ദി ചെയ്യുവാനും സ്വയം നിയന്ത്രണവും സഹിഷ്ണുതയും പരിശീലിക്കുവാനും റമദാൻ തന്നെ സഹായിക്കുന്നുവെന്നും ഷാനു പറയുന്നു. കലാകാരികൾ ഒത്തു ചേർന്നും ചില ഫ്രിഡ്ജുകൾ ഭംഗിയാക്കിയിട്ടുണ്ട്. പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങളിലെ കലാപ്രതിഭകളെയും പോയവർഷം ഫ്രിഡ്ജ് ആർട്ടിൽ പങ്കുചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.