Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാസല്‍ഖൈമയെ...

റാസല്‍ഖൈമയെ തുണച്ചത് തടയണകളും ദുരന്ത നിവാരണ സേനയുടെ ചടുല നീക്കങ്ങളും

text_fields
bookmark_border
റാസല്‍ഖൈമയെ തുണച്ചത് തടയണകളും ദുരന്ത നിവാരണ സേനയുടെ ചടുല നീക്കങ്ങളും
cancel
camera_alt????? ?????? ??????????? ???????

റാസല്‍ഖൈമ: പ്രളയ സമാനമായ കനത്ത മഴയില്‍ റാസല്‍ഖൈമയെ ദുരന്തങ്ങളില്‍ നിന്ന് രക്ഷിച ്ചത് മികച്ച ക്രൈസിസ് മാനേജ്മെൻറും മലനിരകളോടനുബന്ധിച്ചുള്ള തടയണകളും. കാലാവസ് ഥ നിരീക്ഷണ കേന്ദ്രത്തിെൻറ അസ്ഥിര കാലാവസ്ഥ മുന്നറിയിപ്പിനെത്തുടര്‍ന്ന് റാക് പൊലീ സ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അലി അല്‍വാന്‍ നുഐമിയുടെ നേതൃത്വത്തില്‍ ചേര്‍ ന്ന ക്രൈസിസ് മാനേജ്മെൻറ് യോഗത്തിലെ തീരുമാനങ്ങളാണ് ചടുല നീക്കത്തിലൂടെ പൊലീസ് സേന പ്രാവര്‍ത്തികമാക്കിയത്. പ്രത്യേക പൊലീസ് പട്രോള്‍ സേനകളെ പ്രധാന പാതകളിലും ഉള്‍ റോഡുകളിലും വിനോദ കേന്ദ്രങ്ങളിലും വിന്യസിച്ച് കൊണ്ടായിരുന്നു ദുരന്ത നിവാരണത്തിന് അധികൃതരുടെ പ്രഥമ നടപടി. സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കിയതിനാല്‍ ജനങ്ങള്‍ക്ക് മുന്‍കരുതലെടുക്കാന്‍ കഴിഞ്ഞു.

എന്നാല്‍, വിനോദത്തിന് മലനിരകളിലെത്തിയവർക്ക് മടക്ക യാത്രക്ക് മഴ തടസ്സം നിന്നത് ബുദ്ധിമുട്ടായി. അബൂദബി, ദുബൈ എന്നിവിടങ്ങളില്‍ നിന്നും ദുരന്ത നിവാരണ സേനാംഗങ്ങളെത്തിയത് റാസല്‍ഖൈമ പൊലീസിന് കാര്യങ്ങള്‍ എളുപ്പാക്കി. ഞായറാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മലനിരയില്‍ കുടുങ്ങിയ അവസാനത്തെ ആളെയും സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞത്. മുന്നറിയിപ്പുകളെ ഗൗരവത്തിലെടുത്ത് സഹകരിച്ച ജനങ്ങള്‍ക്കും പ്രതികൂല കാലാവസ്ഥയില്‍ സ്വജീവന്‍ പണയം വെച്ചും രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട സേനാംഗങ്ങള്‍ക്കും അലി അബ്ദുല്ല നന്ദി അറിയിച്ചു. രണ്ട് ദിവസങ്ങളിലായി ലഭിച്ച കനത്ത മഴയില്‍ ദുരന്തങ്ങള്‍ വഴി മാറിയതിന് പര്‍വതങ്ങള്‍ക്ക് സമീപമുള്ള തടയണകള്‍ വഹിച്ച പങ്കും വലുതാണ്. കുത്തിയൊലിച്ചെത്തിയ മലവെള്ളത്തെ ഈ തടയണകള്‍ തടുത്തു നിര്‍ത്തിയതിനാല്‍ ജനവാസ മേഖലകളിലേക്കുള്ള വെള്ളപ്പാച്ചിലിന് ശക്തി കുറഞ്ഞു.

റാസല്‍ഖൈമയിലെ പര്‍വത നിരകള്‍ക്ക് സമീപം വിവിധ അറബ് ശാബിയകളിലായി ആയിരങ്ങളാണ് താമസിക്കുന്നത്. അല്‍ ബറൈറാത്ത്, അല്‍ ഗലീല, മനാമ തുടങ്ങിയ പ്രദേശങ്ങളിലാണ് ഡാമുകളുള്ളത്. കാര്‍ഷികാവശ്യങ്ങള്‍ക്കുപരി മലവെള്ളപ്പാച്ചിലുകളില്‍ നിന്ന് ഗ്രാമങ്ങളെ രക്ഷപ്പെടുത്തുകയാണ് ഈ ഡാമുകള്‍. 2013ല്‍ സമാനമായ മലവെള്ളപ്പാച്ചിലില്‍ ഈ തടയണകള്‍ ജനങ്ങള്‍ക്ക് രക്ഷയേകി. അന്നത്തെ ശക്തമായ മഴ അല്‍റംസ് പ്രദേശത്തെ വാദിയില്‍ വാഹനത്തോടൊപ്പം ഒലിച്ചുപോയ സ്വദേശി യുവാവിെൻറ മരണത്തിനും വഴിവെച്ചു. ഇക്കുറി ഭീതി വിതച്ച് പെയ്ത ആളപായം ഒന്നുമുണ്ടാക്കിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രധാന റോഡുകളിലെ വെള്ളവും ചെളിയുമെല്ലാം ഒഴിവാക്കി. തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്. ഉള്‍ റോഡുകളിലും താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുമുള്ള വെള്ളക്കെട്ടും ഒഴിവാക്കാനുള്ള നടപടികളും സ്വീകരിച്ച് വരികയാണ്.

ഒഴുകിപ്പോയത് 115 ആടുകൾ
റാസൽഖൈമ: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും കറാനിൽ നൂറ്റിയിരുപത് ആടുകൾ ഒഴുകിപ്പോയി. ഇതിൽ അഞ്ചെണ്ണത്തിനെ മാത്രമാണ് രക്ഷിക്കാനായത്. ഫാമിലെ ജീവനക്കാരനാണ് ഇവയെ കരക്കെത്തിച്ചത്. ബാക്കി വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ലക്ഷത്തോളം ദിർഹമിെൻറ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story