അന്താരാഷ്ട്ര ചെസ് ചാമ്പ്യന്‍ഷിപ്പിന് ഷാര്‍ജയില്‍ തുടക്കം
text_fieldsഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മ ുഹമ്മദ് ആല് ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന, ഷാര്‍ജ മാസ്റ്റേഴ്സ് അന്താ രാഷ്ട്ര ചെസ് ചാമ്പ്യന്‍ഷിപ്പിെൻറ മൂന്നാം അധ്യായത്തിന് തുടക്കം. ഷാര്‍ജ കള്‍ച്ചറല്‍ ആ ന്‍ഡ് ചെസ് ക്ലബില്‍ നടക്കുന്ന മത്സരത്തില്‍ 34 രാജ്യങ്ങളില്‍ നിന്നുള്ള 178 താരങ്ങളാണ് ഏറ്റമുട്ടുന്നത്. 31 വരെ നീളുന്ന ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് നിരവധി പേരാണ് മൽസരിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററും മലയാളിയുമായ നിഹാല്‍ സരിനും കളത്തിലുണ്ട്.
സാക്ഷാല്‍ വിശ്വനാഥന് ആനന്ദിനെ സമനിലയില്‍ തളച്ച സരിന് തൃശൂര്‍ ജില്ലയിലെ പൂത്തോളില്‍ ഡോ. എ. സരിെൻറയും ഡോ. ഷിജിന് എ. ഉമ്മറിെൻറയും മകനാണ്. കോഴിക്കോട് സ്വദേശികളായ രത്നാകരന്, അനില്‍ കുമാര്‍, ദില്‍ഷാദ്, പാലക്കാട് സ്വദേശി ജിനന് ജോമോന് എന്നിവരും മത്സര രംഗത്തുണ്ട്. ഗ്രാന്‍ഡ്മാസ്റ്റര്‍മാരും മലയാളികളുമായ ജി.എന്‍ ഗോപാലും എസ്.എല്‍ നാരായണനും ഇത്തവണ ഷാര്‍ജയില്‍ മത്സരിക്കാന്‍ എത്തിയിട്ടില്ല. പോയവര്‍ഷം അബുദാബിയില്‍ നടന്ന മാസ്റ്റേഴ്സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഉസ്ബെക്കിസ്താെൻറ തെമൂര്‍ കുയ്ബോകറോവിനെ സമനിലയില്‍ തളച്ചാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് വേണ്ടിയിരുന്ന മൂന്നാം നോം നിഹാല്‍ സ്വന്തമാക്കിയത്.
ജി.എന്‍ ഗോപാലിനും എസ്.എല്‍ നാരായണനും ശേഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് നിഹാല്‍. ചെസ്സിലെ ശ്രേഷ്ഠപദവി നേടുന്ന 53ാം ഇന്ത്യന്‍ താരവും പ്രായം കുറഞ്ഞ മലയാളിയുമെന്ന നേട്ടവും നിഹാലിന് സ്വന്തം. ലോകത്ത് ഈ പദവിയിലത്തെുന്ന 12ാമത്തെ പ്രായം കുറഞ്ഞ ചെസ് താരവുമാണ് നിഹാല്‍. ഇത്തവണ ഷാര്‍ജ ഉറ്റുനോക്കുന്നത് നിഹാലിെൻറ നീക്കങ്ങളും കൂടിയാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ രത്നാകരനും രംഗത്തുണ്ട്. ശക്തമായ മത്സരമാണ് താരങ്ങള്‍ കാഴ്ച്ചവെക്കുന്നത്. ഒന്നാം സ്ഥാനക്കാരന് 15,000 ദിര്‍ഹവും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 7000 ദിര്‍ഹവുമാണ് സമ്മാനമായി ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
