ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു മാസം; കച്ച മുറുക്കി പ്രവാസി സംഘടനകൾ
text_fieldsഅബൂദബി: ഏപ്രിൽ 23ന് കേരളത്തിൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രവാസികളുടെ യും അവരുടെ കുടുംബങ്ങളുടെയും വോട്ട് നേടാൻ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടന കൾ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. കഴിയുന്നത്ര പ്രവർത്തകരെയും അനുഭാവികളെയും വോ െട്ടടുപ്പിന് നാട്ടിലെത്തിക്കുക, നാട്ടിൽനിന്ന് സ്കൂൾ അവധിക്കാലത്ത് യു.എ.ഇയിലേ ക്കുള്ള കുടുംബങ്ങളുടെ വരവ് ഏപ്രിൽ 23ന് ശേഷമാക്കാൻ ശ്രമിക്കുക, വോട്ടർപട്ടികയിൽ പേര് ചേർക്കുക, ലേബർ ക്യാമ്പുകൾ സന്ദർശിച്ച് തൊഴിലാളികളുടെ കുടുംബങ്ങളുടെ വോട്ടുറപ്പിക്കുക, ചെറുതും വലുതുമായ സംഘടനകളുടെയും നാട്ടുകൂട്ടായ്മകളുടെയും നേതാക്കളെ കണ്ട് അവരുടെ പിന്തുണ ആവശ്യപ്പെടുക, സമൂഹ മാധ്യമങ്ങളിലെ പ്രചാരണം ശക്തമാക്കുക, സ്ഥാനാർഥികളുടെ പ്രചാരണ ചെലവ് കണ്ടെത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലാണ് സംഘടനകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രവാസലോകത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് സംഘടനകൾ സുപ്രധാന യോഗങ്ങൾ ചേർന്ന് വരികയാണ്.
മാർച്ച് 31ന് മുമ്പ് എല്ലാ എമിറേറ്റുകളിലും പാർലിമെൻറ്^നിയോജക മണ്ഡലം കമ്മിറ്റികൾ വിളിച്ചുചേർത്ത് പ്രവർത്തനങ്ങൾ സജീവമാക്കാൻ കഴിഞ്ഞ ദിവസം ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന യു.എ.ഇ യു.ഡി.എഫ് യോഗത്തിൽ തീരുമാനമായി. ഏപ്രിൽ ആദ്യവാരം യു.എ.ഇ അടിസ്ഥാനത്തിൽ പ്രവർത്തക കൺവെൻഷൻ വിളിക്കും. കൺവെൻഷനിൽ പ്രമുഖ യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യമുണ്ടാകും. നാട്ടിൽ പ്രവാസി കുടുംബ സംഗമങ്ങൾ കഴിയുന്നത്ര സംഘടിപ്പിക്കാനും തീരുമാനിച്ചു. ഏപ്രിൽ 15ഒാടെ പരമാവധി പ്രവർത്തകർ നാട്ടിലേക്ക് പോകുന്നതിനാൽ അതിനു മുമ്പ് യു.എ.ഇ അടിസ്ഥാനത്തിൽ വിപുലമായ യു.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അറിയിച്ചു. ഇൗ കൺവെൻഷനിൽ കഴിയുന്നത്ര യു.ഡി.എഫ് നേതാക്കളെ പെങ്കടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അബൂദബി കേരള സോഷ്യൽ സെൻറർ (കെ.എസ്.സി) ഇടതുപക്ഷവുമായി ബന്ധപ്പെട്ടവരുടെ മണ്ഡലാടിസ്ഥാനത്തിലുള്ള യോഗങ്ങൾ നടത്തിവരുന്നതായി പ്രസിഡൻറ് എ.കെ. ബീരാൻകുട്ടി അറിയിച്ചു. എൽ.ഡി.എഫിെൻറ ഒൗദ്യോഗിക കൺവെൻഷൻ വിപുലമായ രീതിയിൽ ഉടൻ സംഘടിപ്പിക്കും.
വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ഹെൽപ് ഡെസ്ക് കെ.എസ്.സിയിൽ നേരത്തെ തന്നെ പ്രവർത്തിച്ചുവരുന്നുണ്ട്. നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്ത് നേതാക്കൾക്ക് ഇങ്ങോട്ട് വരൽ പ്രയാസകരമാണെങ്കിലും അതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എ.കെ. ബീരാൻകുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലുമുള്ള പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്ന് അബൂദബി സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡൻറ് അഷ്റഫ് പൊന്നാനി വ്യക്തമാക്കി. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികൾ സജീവമാണ്. വോട്ട് രേഖപ്പെടുത്താൻ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തിവരികയാണ്. പ്രത്യേക വിമാനത്തിൽ പ്രവർത്തകരെ കൊണ്ടുപോകാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. അബൂദബിയിൽ കെ.എം.സി.സി യോഗവും യു.ഡി.എഫ് യോഗവും ഉടൻ ചേരും. പ്രമുഖരെ പെങ്കടുപ്പിച്ച് അവരുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും അറിയാനുള്ള സംഗമവും സംഘടിപ്പിക്കുമെന്ന് അഷ്റഫ് പൊന്നാനി വ്യക്തമാക്കി. ഒാൺലൈൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പ്രവാസലോകത്ത് ഇപ്പോൾ വ്യാപകമാണ്.
ഇതിനായി ഒാരോ സംഘടനകൾക്കും സൈബർ വിങ് പ്രവർത്തിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളാണ് ഇതിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യേക ഒാൺലൈൻ ചാനലുകളും സംഘടനകളുടെ നേതൃത്വത്തിൽ സ്ഥാപിക്കാറുണ്ട്. നിയോജക മണ്ഡലം യോഗങ്ങളിൽ സ്ഥാനാർഥികളുടെ സന്ദേശ ഒാഡിയോകൾ കേൾപ്പിച്ച് പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും വോട്ട് തേടുന്നത് സാധാരണമാണ്. ചില യോഗങ്ങളിൽ വിഡിയോ കോൺഫറൻസിങ് വഴി സ്ഥാനാർഥികൾ പ്രവർത്തകരുമായി സംവദിക്കാറുമുണ്ട്. സ്ഥാനാർഥികളുടെ പ്രചാരണങ്ങൾക്കുള്ള ചെലവിെൻറ ഒരു ഭാഗം വഹിക്കുകയെന്നത് പ്രവാസി പോഷക സംഘടനകൾ പ്രധാന ചുമതലയായാണ് കാണുന്നത്. പോസ്റ്റർ പതിക്കൽ, ചുമരെഴുത്ത്, വാഹന പ്രചാരണം, കുടുംബ സംഗമം നടത്തൽ തുടങ്ങിയവക്കുള്ള ചെലവുകളാണ് ഇങ്ങനെ കണ്ടെത്തുന്നത്. വോെട്ടടുപ്പ് വരെ കേരളത്തിലെ പോലെ തന്നെ പ്രചാരണച്ചൂടിെൻറ ദിനങ്ങൾക്കാണ് പ്രവാസലോകവും സാക്ഷ്യം വഹിക്കാനിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.