സൂപ്പർ സ്പെഷൽ ഒളിമ്പിക്സ്
text_fieldsഅബൂദബി: സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ വർണവും വെളിച്ചവും മത്സരിച്ച വേദിയിൽ സ് പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിന് ഉജ്ജ്വല തുടക്കം. അബൂദബി സായിദ് സ്പോർട്സ് സിറ്റിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബൗദ്ധിക പരിമിതി നേരിടുന്നവർ പ്രദർശിപ്പിച്ച പ ്രാഗത്ഭ്യം കാണികളെ അമ്പരപ്പിച്ചു.
സ്പെഷൽ ഒളിമ്പിക്സിെൻറ ചരിത്രം പറയുന്ന ഹ്രസ്വ ചിത്രത്തിലൂടെയും ദീപശിഖ പ്രയാണത്തിെൻറ വിവിധ ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോയിലൂടെയും സ്റ്റേഡിയം വിസ്മയത്തോടെ സഞ്ചരിച്ചു. സ്പെഷൽ ഒളിമ്പിക്സ് ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചു. നിങ്ങളുടെ രണ്ടാം രാജ്യമായ സായിദിെൻറ വീട്ടിേലക്ക് നിങ്ങളെ ക്ഷണിക്കുന്നുവെന്ന് പതിനായിരങ്ങളെ സാക്ഷിയാക്കി മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
ഉദ്ഘാടന പ്രഖ്യാപനത്തിന് ശേഷം വിവിധ രാജ്യങ്ങളിലെ കായിക താരങ്ങൾ ദീപശിഖ തെളിയിച്ചു. ഒാരോ ഗ്രാമത്തിലും നഗരത്തിലും രാജ്യത്തിലും നിങ്ങൾ പ്രത്യാശയുെടയും വിജയത്തിെൻറയും സന്ദേശം എത്തിക്കുന്നുവെന്ന് യുവജന കാര്യ സഹമന്ത്രി ശമ്മ ബിൻത് സുഹൈൽ ഫാരിസ് പ്രഭാഷണത്തിൽ സ്പെഷൽ ഒളിമ്പിക്സ് താരങ്ങളോടായി പറഞ്ഞു. നിങ്ങളാണ് യഥാർഥ ചാമ്പ്യന്മാർ, ഞങ്ങൾ നിങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഘർഷത്തിെൻറയും വിഭജനത്തിെൻറയും ലോകത്ത് നിങ്ങളാണ് കാരുണ്യത്തിെൻറ പ്രവാഹവും അലകളുമെന്ന് സ്പെഷൽ ഒളിമ്പിക്സ് ചെയർമാൻ ടിം ഷ്റിവർ പ്രസംഗത്തിൽ പറഞ്ഞു. നിങ്ങൾ ഇപ്പോൾ തന്നെ സ്വർണ മെഡൽ നേടിക്കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉൾപ്പെടെ നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.