കൂറ്റൻ കാളസ്രാവിനെ പിടികൂടിയ മീൻപിടിത്തക്കാരനെതിരെ അന്വേഷണം
text_fieldsഫുജൈറ: 350 കിലോ തൂക്കമുള്ള കൂറ്റൻ കാളസ്രാവിനെ (ബുൾ ഷാർക്) പിടികൂടിയ 50കാരനെതിരെ അന്വേ ഷണം. ഫുജൈറ കടലിൽനിന്ന് ഇൗദ് സുലൈമാൻ എന്ന മീൻപിടിത്തക്കാരനാണ് സ്രാവിനെ ചൂണ്ടയി ൽ പിടിച്ചത്. ചൂണ്ടയിൽ കുടുങ്ങിയ സ്രാവിനെ രണ്ട് മണിക്കൂർ നേരത്തെ പ്രയത്നത്തിന് ശേഷമാണ് ബോട്ടിലെത്തിച്ചത്. സ്രാവ് ശല്യം ചെയ്യുന്നതായി നിരവധി മീൻപിടിത്തക്കാർ പരാതിപ്പെട്ടതിനെ തുടർന്നാണ് പിടിക്കാൻ തീരുമാനിച്ചതെന്ന് ഇൗദ് സുലൈമാൻ പറയുന്നു. എന്നാൽ, സ്രാവ് ഇത്ര വലിയതായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനെ പിടിക്കാനായതിൽ മറ്റു മീൻപിടിത്തക്കാരൊക്കെ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിലക്കേർപ്പെടുത്തിയ സമയത്താണ് ഇൗദ് സുലൈമാൻ സ്രാവ് വേട്ട നടത്തിയെതന്നാണ് അധികൃതർ പറയുന്നത്.
സ്രാവ് ഗർഭിണിയായിരുന്നു എന്നതിനാൽ ജീവി സംരക്ഷണത്തിന് വേണ്ടി വാദിക്കുന്നവരും എതിരായി രംഗത്തുവന്നു. 16 ഭ്രൂണങ്ങളാണ് സ്രാവിെൻറ ഗർഭാശയത്തിൽനിന്ന് കണ്ടെത്തിയത്. സ്രാവ് വേട്ടക്ക് മുമ്പ് താൻ ഫുജൈറ ഫിഷർമെൻ അസോസിയേഷനിൽ അേന്വഷണം നടത്തിയിരുന്നുവെന്നും സ്രാവിനെ പിടിക്കാൻ അനുമതിയുണ്ടെന്നാണ് അറിഞ്ഞതെന്നും ഇൗദ് സുലൈമാൻ പറയുന്നു. സ്രാവുകളുടെ പ്രജനന കാലമായ ഫെബ്രുവരി ഒന്ന് മുതൽ ജൂൺ 30 വരെ സ്രാവ് വേട്ടക്ക് നിരോധനമേർപ്പെടുത്തി കഴിഞ്ഞ വർഷം കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇൗ വർഷം ഇൗ നിയമത്തിൽ നിരോധനം ഒരു മാസം കുറച്ച് മാർച്ച് ഒന്ന് മുതൽ ജൂൺ 30 വരെ ആക്കുകയായിരുന്നു. എന്നാൽ, ഇളവ് അനുവദിക്കുന്ന ഉത്തരവ് പ്രാബല്യത്തിൽ വരുന്നത് മാർച്ച് ഒന്ന് മുതൽ മാത്രമാണെന്നും ഇൗ വർഷം ഫെബ്രുവരിയിൽ കഴിഞ്ഞ വർഷത്തെ ഉത്തരവ് നിലനിൽക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.