Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആദ്യ യു.എ.ഇ...

ആദ്യ യു.എ.ഇ ബഹിരാകാശ സഞ്ചാരിയുടെ യാത്ര സെപ്റ്റംബർ 25ന്

text_fields
bookmark_border
ആദ്യ യു.എ.ഇ ബഹിരാകാശ  സഞ്ചാരിയുടെ യാത്ര സെപ്റ്റംബർ 25ന്
cancel
camera_alt??.??.?? ???????????? ??????????? ??????? ????????????????? ???????????? ??????????

അബൂദബി: പ്രഥമ യു.എ.ഇ ബഹിരാകാശ സഞ്ചാരി ഇൗ വർഷം സെപ്റ്റംബറിൽ ബഹിരാകാശ യാത്ര നടത് തുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 25ന് ആയിരിക്കും യാത്ര ആരംഭിക്കുകയെന്ന് റഷ്യൻ ന് യൂസ് ഏജൻസി സ്പുട്നിക് റിപ്പോർട്ട് ചെയ്തു. മൊത്തം മൂന്ന് പേരായിരിക്കും ബഹിരാ കാശ വാഹനത്തിലുണ്ടാവുക.
ഇവർ എട്ട് ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം ഒക്ടോബർ മൂന്നിന് തിരിച്ചെത്തും. അതേസമയം, ഇൗ റിപ്പോർട്ടിനെ കുറിച്ച് ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം പ്രതികരിച്ചിട്ടില്ല.

യു.എ.ഇയുടെ ബഹിരാകാശ യാത്രികരായി തെരഞ്ഞെടുക്കപ്പെട്ട ഹസ്സ ആൽ മൻസൂറി (34), സുൽത്താൻ ആൽ നിയാദി (37) എന്നിവരിൽ ഒരാളായിരിക്കും സോയൂസ് റോക്കറ്റിൽ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പുറപ്പെടുക. നിലവിൽ ഇരുവരും യാത്രക്കുള്ള പരിശീലനത്തിലാണ്. റഷ്യൻ കമാൻഡർ ഒലേഗ് സ്ക്രിപോച്ക, അമേരിക്കൻ ഫ്ലൈറ്റ് എൻജിനീയർ ക്രിസ് കാസിഡി എന്നിവരായിരിക്കും കൂടെയുണ്ടാവുക. യു.എ.ഇയും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസും ഒപ്പുവെച്ച കരാർ പ്രകാരം ഏപ്രിലിലാണ് യു.എ.ഇക്കാരനെ ബഹിരാകാശത്ത് എത്തിക്കേണ്ടത്. എന്നാൽ, ഒക്ടോബറിൽ സോയൂസ് റോക്കറ്റിെൻറ വിക്ഷേപണം തകരാറിലായത് ഇൗ പദ്ധതിക്ക് തടസ്സമാവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story