Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒമാനിൽ വിദേശ...

ഒമാനിൽ വിദേശ നഴ്സുമാർക്ക് പകരം സ്വദേശികളെ നിയമിക്കും

text_fields
bookmark_border

മസ്കത്ത്: സ്വദേശിവത്കരണ നടപടികളുമായി വീണ്ടും ആരോഗ്യ മന്ത്രാലയം. വിവിധയിടങ്ങളിലായി 200 വിദേശ നഴ്സുമാർക്ക ് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുറൈമി, ഖസബ്, ജാലാൻ ബനീ ബുഅലി, സുഹാർ, കസബ്, ഹ ൈമ, സീബ്, ബോഷർ, ഖൗല^റോയൽ ആശുപത്രികൾ എന്നിവിടങ്ങളിലെ ആശുപത്രികളിലാകും നിയമനങ്ങൾ.

ജോലിയുടെ വിശദ വിവരങ്ങൾ, അക്കാദമിക് യോഗ്യതകൾ തുടങ്ങിയ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദിഷ്ട യോഗ്യതയുള്ളവർ മാർച്ച് മൂന്ന് മുതൽ 14 വരെയാണ് അപേക്ഷിക്കേണ്ടത്. അതേസമയം, നഴ്സുമാരിൽ ആർക്കും പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതായി വിവരമില്ല. യോഗ്യരായ സ്വദേശികളെ തെരഞ്ഞെടുത്ത് അഭിമുഖം നടത്തി നിയമന പട്ടിക തയാറാക്കിയ ശേഷമാകും വിദേശികൾക്ക് പിരിഞ്ഞുപോകാനുള്ള നോട്ടീസ് നൽകുക.

ഫാർമസിസ്റ്റ്, അസി.ഫാർമസിസ്റ്റ് തസ്തികകളിൽ ഉള്ള മലയാളികൾ അടക്കം വിദേശികൾക്ക് അടുത്തിടെ പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നു. ജൂൺ രണ്ടിനാണ് ഇവരുടെ അവസാനത്തെ ഡ്യൂട്ടി. ഫാർമസിസ്റ്റ് തസ്തികയിൽ പൂർണമായും സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഒരു വർഷം മുമ്പ് അറിയിച്ചിരുന്നു. ഇതിെൻറ ഭാഗമായി 154 സ്വദേശികളെ അഭിമുഖത്തിലൂടെ തെരഞ്ഞെടുത്തിരുന്നു. ഇവരിൽ പലരും ജനുവരിയിൽ ജോലിക്ക് കയറിയിട്ടുണ്ട്.

ഒാരോ മേഖലയിലും ജോലിക്ക് കയറിയ സ്വദേശികൾക്ക് ആനുപാതികമായാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുള്ളത്. ഇതിൽ കൂടുതലും അസി.ഫാർമസിസ്റ്റ് തസ്തികയിൽ ഉള്ളവരാണ്. നോട്ടീസ് ലഭിച്ചവർ പിരിഞ്ഞുപോകുന്നതോടെ ഫാർമസിസ്റ്റ് വിഭാഗത്തിലെ സ്വദേശിവത്കരണം  95 ശതമാനത്തോളം പൂർത്തിയാകും. അവശേഷിക്കുന്നവർക്ക് ഇൗ വർഷം അവസാനത്തോടെയോ അടുത്ത വർഷത്തോടെയോ നോട്ടീസ് ലഭിക്കാനിടയുണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story