Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുഹൃത്തുക്കളുടെ...

സുഹൃത്തുക്കളുടെ സ്നേഹച്ചിറകിൽ റഹീമിെൻറ കുതിപ്പ്

text_fields
bookmark_border
സുഹൃത്തുക്കളുടെ സ്നേഹച്ചിറകിൽ  റഹീമിെൻറ കുതിപ്പ്
cancel

റാസല്‍ഖൈമ: താൻ സ്വപ്നം കാണുകയല്ല എന്ന് റഹീമിന് ഇപ്പോഴാണ് ഉറപ്പായത്. ബുർജ് ഖ ലീഫയുടെ മിനാരം ആകാശത്തെ മുത്തമിടുന്ന കാഴ്ച വിളിച്ചു പറയാൻ മറുതലക്കല്‍ പ്രിയപ ്പെട്ട മാതാവ് ഇല്ല. കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട തന്നെ ചുമലിലേറ്റി രണ്ട് കിലോ മീറ ്റര്‍ അകലെയുള്ള പള്ളികൂടത്തിലെത്തിച്ചിരുന്നത് ഉമ്മയായിരുന്നു’.

മരുഭൂമിയിലു ള്ള പ്ളസ് ടു സഹപാഠികളുടെ ആതിഥ്യം സ്വീകരിച്ച് എറിയാട് നിന്ന് യു.എ.ഇയിലെത്തിയ റഹീ മിെൻറ (റെയിംസ് കൊടുങ്ങല്ലൂര്‍) ജീവിത യാത്ര കേട്ടാൽ ഏവരുടെയും കണ്ണു നനയുന്നത് സങ്കടം കൊണ്ടു മാത്രമല്ല, ഇൗ യുവാവിെൻറ പോരാട്ടങ്ങളോടുള്ള സ്നേഹം കൊണ്ടു കൂടിയാണ്. മൂന്ന് വയസ്സ് വരെ സാധാരണ കുഞ്ഞുങ്ങളെപോലെ ഒാടിച്ചാടിയിരുന്ന റഹീമിെൻറ ലോകം മാറിമറഞ്ഞത് പൊടുന്നനെയാണ്. മകനെ മാറത്തണച്ച് ഉപ്പയും ഉമ്മയും ചികില്‍സാലയങ്ങളെമ്പാടും കയറിയിറങ്ങിയെങ്കിലും പോളിയോ ഇരു കാലുകളെയും ഞെരിച്ചുടഞ്ഞിരുന്നു.

അഞ്ച് വയസ്സായപ്പോള്‍ ഉപ്പ ഇഹലോകവാസം വെടിഞ്ഞു. നാലാം ക്ളാസ് വരെ ഉമ്മയുടെ ചുമലിലേറിയായിരുന്നു സ്കൂള്‍ യാത്രയും മടക്കവും. പിന്നീട് കലാംക്കയും അറബിക് അധ്യാപകനായ ജമാല്‍ മാസ്റ്ററും കൃത്യമായി സ്കൂളിലത്തെിച്ച് പഠനം മുടങ്ങാതിരിക്കാന്‍ സഹായിച്ചു. ഐഷാബി ടീച്ചറുടെ പിന്തുണയും ചിത്രരചനയിലുള്ള തെൻറ കഴിവ് കണ്ടെത്തി പുറംലോകത്തെ അറിയിച്ച സോമന്‍ മാസ്റ്ററെയും മറക്കാന്‍ കഴിയില്ല. സിദ്ദീഖ് പറവൂരുമായുള്ള സൗഹൃദം സ്വന്തമായി ഷോര്‍ട്ട് ഫിലിമെടുക്കുന്നതിലെത്തിച്ചു. ഡാവിന്‍ചി സുരേഷിെൻറ ഉപദേശം ചിത്രകല തുടരാനുള്ള പ്രചോദനമായി. 2003ല്‍ കാര്‍ട്ടൂണ്‍ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.

2006ല്‍ ഹ്രസ്വ ചിത്ര സംവിധാനത്തിനും പുരസ്കാരം ലഭിച്ചു. പ്രജുഡിസം, കണ്ണുനീര്‍, ദ കൗ തുടങ്ങിയ പേരുകളില്‍ സാമൂഹ്യതലങ്ങളുള്‍ക്കൊള്ളുന്ന മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കാന്‍ വീല്‍ ചെയര്‍ തടസ്സമായില്ല. സിനിമയില്‍ വേഷമിടാന്‍ കഴിഞ്ഞതും ജീവിത പടവുകള്‍ കയറാന്‍ സഹായിച്ചതും സുഹൃത്തുക്കളുടെയും പ്രിയതമ ഷഹ്നയുടെയും ഉറച്ച പിന്തുണ കൊണ്ടാണ്. യു.എ.ഇ കാണാന്‍ കൊണ്ടുവന്ന സുഹൃത്തുക്കള്‍ ലോകം മനോഹരമായി നിലനില്‍ക്കുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന അഭിപ്രായവും റഹീം പങ്കുവെക്കുന്നു.

പ്ലസ് ടു സഹപാഠികളായിരുന്ന നഹാസ്, അക്സര്‍, അസ്ലം, നിയാസ്, സമീര്‍ ബാബു, നിയാസ്, ഷബീര്‍ തുടങ്ങിയവരാണ് സന്ദര്‍ശക വിസയില്‍ യു.എ.ഇയിലെത്തിച്ചത്. ഇവര്‍ക്കൊപ്പം മരുഭൂമിയിലെ അവരുടെ ലോക സുഹൃത്തുക്കളും നല്‍കുന്ന ആതിഥ്യത്തിന് പകരം പ്രാര്‍ഥനകള്‍ മാത്രം. ചലച്ചിത്ര- ചിത്ര കലകളില്‍ പുതിയ ഉയരങ്ങള്‍ തേടാന്‍ സുഹൃത്തുക്കളുടെ സഹകരണം തേടുന്ന റഹീം ഷാര്‍ജയില്‍ ഇന്നാരംഭിക്കുന്ന ‘കമോണ്‍ കേരള’യുടെ കൂടി സന്ദര്യം ആസ്വദിച്ച് നാട്ടിലേക്ക് മടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - uae-uae news-gulf news
Next Story