യു.എ.ഇയിൽ കനത്ത മഴയും കാറ്റും
text_fieldsഅബൂദബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച കനത്ത മഴയും കാറ്റുമുണ്ടായി. വടക്ക ൻ എമിറേറ്റുകളിലും അബൂദബിയിലുമാണ് കാര്യമായ മഴയുണ്ടായത്. രാവിലെ തന്നെ മൂടിക്കെ ട്ടിയ അന്തരീക്ഷത്തിലേക്കാണ് അബൂദബി ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രദേശങ്ങൾ ഉണർന്നത്. ശേഷം കനത്ത മഴ പെയ്തു. ഉച്ചക്ക് ശേഷമാണ് മിക്കയിടങ്ങളിലും ആകാശത്ത് മേഖമൊഴിഞ്ഞത്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശിയത്. ചിലയിടങ്ങളിൽ മരങ്ങളും പോസ്റ്റുകളും കടപുഴകി. കനത്ത മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ വാദികൾ നിറഞ്ഞൊഴുകി. റാസൽഖൈമയിൽ നാല് വീടുകളിലേക്ക് വെള്ളം കയറിയതായി റാസൽഖൈമ പൊതുമരാമത്ത് വകുപ്പ് ഉപദേഷ്ടാവ് അഹ്മദ് അൽ ഷേഹി അറിയിച്ചു. അടിയന്തര ദൗത്യസംഘങ്ങൾ ഉടൻ ഇൗ വീടുകളിലെത്തി വെള്ളം ഒഴുക്കിക്കളയാനുള്ള നടപടികൾ സ്വീകരിച്ചു.
മഴയെ തുടർന്ന് ചൊവ്വാഴ്ച തണുപ്പ് വർധിച്ചു. റാസൽഖൈമ ജബൽ ജെയ്സിൽ 8.4 ഡിഗ്രിയായിരുന്നു ഏറ്റവും കുറഞ്ഞ താപനിലയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ജബൽ മെബ്റ, ജബൽ ഹഫീഥ്, ജബൽ അൽ ഹിബൻ, അൽ ഫർഫർ എന്നിവിടങ്ങളിലും ശക്തമായ തണുപ്പ് അനുഭവപ്പെട്ടു. അതേസമയം, ഇൗയാഴ്ച ചൂട് കൂടുമെന്ന് എൻ.സി.എം അറിയിച്ചു. വ്യാഴാഴ്ച മുതലാണ് ചൂട് കൂടിവരിക.വാഹനമോടിക്കുേമ്പാൾ മഴച്ചിത്രങ്ങൾ ഫോണിൽ പകർത്തുന്നതിനെതിരെ അബൂദബി പൊലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. ഫെഡറൽ ഗതാഗത നിയമം വകുപ്പ് 32 പ്രകാരം ഇത് 800 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.