സുരക്ഷയുടെ കാഴ്ചകളുമായി ഇൻറർസെക് പ്രദർശനത്തിന് തുടക്കം
text_fieldsദുബൈ: സുരക്ഷയുടെയും നിരീക്ഷണത്തിെൻറയും അഗ്നിശമന ദൗത്യത്തിെൻറയും അതിനൂതന ഉ പകരണങ്ങൾ അണിനിരത്തി ഇൻറർസെക് രാജ്യാന്തര പ്രദർശനത്തിെൻറ 21ാമത് അധ്യായത്തിന് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ തുടക്കമായി. 59 രാജ്യങ്ങളിൽ നിന്ന് 1300 പ്രദർശകർ അണിനിരക്കുന്ന മേള 22ന് സമാപിക്കും. അഗ്നിശമന വാഹനങ്ങൾ, സേനാംഗങ്ങൾക്ക് ഉപയോഗിക്കാൻ ആധുനിക നിലവാരമുള്ള വസ്ത്രങ്ങൾ, തൊഴിലിടങ്ങളിൽ സുരക്ഷക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ,വസ്ത്രങ്ങൾ, ആക്രമണങ്ങളെയും മോഷണങ്ങളെയും പ്രതിരോധിക്കാൻ ഉതകുന്ന സംവിധാനങ്ങൾ എന്നിവയുടെ ആഗോള തലത്തിലെ ഏറ്റവും വലിയ പ്രദർശന പരിപാടിയുമാണ് ഇൻറർസെക്. ഇന്ത്യയിൽ നിന്ന് പ്രധാനമായും വസ്ത്രങ്ങൾ, തൊഴിലിടങ്ങളിൽ ഉപയോഗിക്കാവുന്ന ഷൂ, ചെറിയ ഫാൻ ഘടിപ്പിച്ച മാസ്ക് തുടങ്ങിയ ഉൽപന്നങ്ങളാണ് മേളയിൽ എത്തിച്ചിരിക്കുന്നത്. ദുബൈ പൊലീസ്, ദുബൈ സിവിൽ ഡിഫൻസ്, ദുബൈ നഗരസഭ എന്നിവയുടെ ഏറ്റവും പുതിയ സുരക്ഷാ പദ്ധതികളും ഉപകരണങ്ങളും ഇൻറർസെക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ദുബൈ പൊലീസ് ഡ്രോണുകൾ, സ്മാർട്ട് പൊലീസ് സ്റ്റേഷൻ, സ്മാർട്ട് സേവനങ്ങൾ എന്നിവയുമായി ജനങ്ങൾക്ക് കൂടുതൽ അടുത്ത് ഇടപഴകാൻ സൗകര്യമൊരുക്കും വിധമാണ് ദുബൈ പൊലീസ് പവലിയൻ സജ്ജീകരിച്ചിരിക്കുന്നതെന്ന് ദുബൈ പൊലീസ് എക്സിബിഷൻ ജനറൽ കോ ഒാർഡിനേറ്റർ മേജർ അബ്ദുൽ ബാസിത് അലി അബ്ദു റഹ്മാൻ പറഞ്ഞു. സുരക്ഷാ മേഖലയിലെ അന്താരാഷ്ട്ര നിലവാരവും സാേങ്കതിക വിദ്യയും ഉപയോഗപ്പെടുത്തുന്നതിന് യു.എ.ഇ എന്നും മുൻപന്തിയിലാണെന്നും ജനങ്ങളുടെ സുരക്ഷക്കും ക്ഷേമത്തിനും രാഷ്ട്രവും അതിെൻറ ദാർശനിക നേതൃത്വവും എന്നും പ്രഥമ പരിഗണനയാണ് നൽകി വരുന്നതെന്നും ദുബൈ സിവിൽ ഡിഫൻസ് മേധാവി മേജർ ജനറൽ റാശിദ് അൽ മത്റൂഷി പറഞ്ഞു. സൈബർ സുരക്ഷ, സ്മാർട്ട് ഹോമുകൾ എന്നിവക്ക് കൂടുതലായി ശ്രദ്ധയും ബജറ്റും നീക്കി വെക്കുന്ന മിഡിൽ ഇൗസ്റ്റ് മേഖല നിലവിൽ ഏഴു ബില്യൻ ഡോളറാണ് ചെലവിടുന്നതെങ്കിൽ 2024നകം ഇത് ഇരട്ടിയിലധികമായി 16.4 ബില്യൺ ഡോളറായി മാറുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കു
ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.