ഏഷ്യൻകപ്പ്: ഖത്തറിന് രണ്ട് ഗോൾ ജയം
text_fieldsഅബൂദബി: ഇ ഗ്രൂപ്പ് ജേതാക്കളാകാൻ നടത്തിയ പോരാട്ടത്തിൽ അലിമോയസ് അലി നേടിയ രണ്ട ് ഗോളിലൂടെ ഖത്തറിന് ജയം. സ്വന്തം പോസ്റ്റിൽ രണ്ട് ഗോൾ വീഴും വരെ തുടരാക്രമണം നടത ്തിയ സൗദിക്കെതിരെ ഒറ്റപ്പെട്ട കൗണ്ടർ അറ്റാക്കിങ്ങിലൂടെയാണ് ഖത്തർ വിജയമുറപ്പിച് ചത്. 45ാം മിനിറ്റിൽ സൗദി പ്രതിരോധത്തിെൻറ പിഴവ് മുതലെടുത്ത് അലിമോയസ് അലി ഡ്രിബ്ൾ ചെയ്ത് മുന്നേറി ഗോളിയെയും കീഴടക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. 79ാം മിനിറ്റിൽ കോർണർകിക്കിൽനിന്ന് വന്ന പന്ത് പിഴവില്ലാതെ ഹെഡ് ചെയ്ത് അലിമോയസ് രണ്ടാമതും സൗദി വല കുലുക്കി. 41ാം മിനിറ്റിൽ പെനാൽറ്റി പാഴാക്കിയതിനെ തുടർന്ന് ആശ്വാസമായാണ് ഖത്തറിെൻറ ആദ്യ ഗോൾ എത്തിയത്. അലിമോയസ് അലിയെ ബോക്സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി കിക്ക് ക്യാപ്റ്റൻ ഹസൻ ഖാലിദാണ് എടുത്തത്.
പന്തുവന്നതിന് ഏതിർ ഭാഗത്തേക്കാണ് ഗോളി ഒവൈസ് ചാടിയതെങ്കിലും കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു. പ്രീ ക്വാർട്ടറിൽ ഖത്തർ ഇറാഖുമായി ഏറ്റുമുട്ടും. ആദ്യ കാൽമണിക്കൂർ മികച്ച നീക്കങ്ങളൊന്നുമില്ലാതെ മരവിച്ചുകിടന്ന സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിയത് സൗദി കാണികളായിരുന്നു. ഗ്രീൻ ഫാൽക്കണുകൾക്ക് പിന്തുണയുമായെത്തിയ ആരാധകക്കൂട്ടം പാട്ടുപാടിയും വാദ്യഘോഷം മുഴക്കിയും സ്റ്റേഡിയം ഇളക്കിമറിച്ചു. പരുക്കൻ അടവുകൾ കണ്ട കളിയിൽ റഫറിക്ക് നിരവധി മഞ്ഞക്കാർഡുകൾ പുറത്തെടുക്കേണ്ടിയും വന്നു. ആറാം മിനിറ്റിൽ ഖത്തറിെൻറ അസീം മദീബോയാണ് മഞ്ഞക്കാർഡിന് തുടക്കമിട്ടത്. 15ാം മിനിറ്റിൽ ഖത്തറിെൻറ ബോലിം ഖൂഖി മികച്ചൊരു വോളി ഉതിർത്തെങ്കിലും സൗദി ഗോളി മുഹമ്മദ് അൽ യാമിയെ പരീക്ഷിക്കാൻ കെൽപുള്ളതായിരുന്നില്ല.
21ാം മിനിറ്റിൽ മൈതാനമധ്യത്തിൽനിന്ന് കിട്ടിയ മനോഹരമായ പാസ് സൗദിയുടെ ഫഹദ് ശക്തമായ വലങ്കാലനടി പോസ്റ്റിൽ തട്ടി മടങ്ങി. 38ാം മിനിറ്റിൽ സെൽഫ് ഗോളിൽനിന്ന് ഭാഗ്യം കൊണ്ടാണ് സൗദി രക്ഷപ്പെട്ടത്. ഖത്തറിെൻറ റോേറായിൽനിന്ന് തുടങ്ങിയ മുന്നേറ്റം സൗദി താരത്തിെൻറ ശരീരത്തിൽ തട്ട് പോസ്റ്റിലുരുമ്മി പുറത്തേക്ക്. ഗോൾ മടക്കാനായി രണ്ടും കൽപിച്ചിറങ്ങിയ സൗദിയെയാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ കണ്ടത്. രണ്ടാം പകുതിയുടെ ആദ്യ അഞ്ച് മിനിറ്റിനകം മൂന്ന് താവണ സൗദി ഖത്തർ വലയിലേക്ക് പന്തുപായിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 79ാം മിനിറ്റിൽ ഖത്തർ വീണ്ടും ഗോൾ നേടിയതോടെ കളി വീണ്ടും തണുത്തു. 82ാം മിനിറ്റിൽ അലിമോയസിനെ കോച്ച് തിരിച്ചുവിളിച്ചു. അവസാന മിനുട്ടുകളിൽ ആശ്വാസ ഗോൾ നേടാനുള്ള സൗദിയുടെ ശ്രമങ്ങളും വിഫലമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.