സ്വപ്ന സാഫല്യം അനുഭവിക്കാനാകാത്ത നിരാശയില്‍ കണ്ണൂര്‍ നിവാസികള്‍
text_fieldsറാസല്‍ഖൈമ: പ്രതിബദ്ധങ്ങളെയെല്ലാം തട്ടി മാറ്റി യാഥാര്‍ഥ്യമായ കണ്‍വെട്ടത്തെ വിമാനത് താവളം കണ്ണൂര്‍ നിവാസികളുടെ സ്വപ്ന സാഫല്യം. എന്നാല്‍, ഇത് അനുഭവിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് തടസ്സം നില്‍ക്കുന്നുവെന്ന വ്യാപകമായ പരാതികളാണ് യു.എ.ഇയിലെ കണ്ണൂര്‍ നിവാ സികളില്‍ നിന്ന് ഉയരുന്നത്. യു.എ.ഇയില്‍ ബിസിനസ് നടത്തി വരുന്ന ലക്ഷ്മണന് ജനുവരി രണ്ടിനാണ് നാട്ടിലേക്ക് പോയത്. ഈ ദിവസം കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള നിരക്കിലും കൂടിയ നിരക്കിലാണ് ഇദ്ദേഹം കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റെടുത്തത്. മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവാസം നയിക്കുന്ന താന്‍ സ്വന്തം നാട്ടില്‍ വിമാനമിറങ്ങണമെന്ന ആഗ്രഹത്താലാണ് കൂടിയ നിരക്കായിട്ടും കണ്ണൂരിലേക്ക് ടിക്കറ്റ് എടുത്തതെന്ന് തരിയേരി സ്വദേശി ലക്ഷ്മണന് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ‘‘തിരികെ 13ന് കണ്ണൂരില്‍ നിന്ന് യു.എ.ഇക്കുള്ള നിരക്ക് 14,200 രൂപ. ഇതേ ദിവസം കോഴിക്കോട് നിന്ന് യു.എ.ഇയിലേക്ക് 7,000 രൂപ. നമ്മുടെ സ്വന്തം വിമാനമല്ലെ, ചെറിയ വര്‍ധനയാണെങ്കില്‍ സഹിക്കാം.
പ്രതിഷേധത്തോടെയാണ് മടക്കയാത്രക്ക്് കണ്ണൂരിനെ ഉപേക്ഷിച്ച് കോഴിക്കോടിനെ ആശ്രയിച്ചത്. കോഴിക്കോട് നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യു.എ.ഇക്ക് പറക്കാന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിനില്‍ തന്നോടൊപ്പം 20ഓളം പേര്. സ്വന്തം വീടുകളില്‍ നിന്ന് 20 മുതല്‍ 45 മിനിട്ട് സമയെടുത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്താന്‍ കഴിയുന്നവര്‍. എല്ലാവര്ക്കും ഒരേ സ്വരം. എയര്‍ ഇന്ത്യ എക്സ്പ്രസ് നമ്മോട് ചെയ്യുന്നത് ക്രൂരതയാണ്’’^ലക്ഷ്മണൻ സങ്കടം പങ്കുവെക്കുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 30 മിനിട്ട് മാത്രം മതി ധര്‍മശാല സ്വദേശി മഹേഷിന് വീടണയാന്‍. കുടുംബത്തോടൊപ്പം റാസല്‍ഖൈമയിലുള്ള മഹേഷ് സ്വന്തം വിമാനത്താവളത്തിലെത്താന്‍ എയര്‍ ഇന്ത്യ എക്്സ്പ്രസില്‍ തിരക്കിയപ്പോള്‍ റിട്ടേണ്‍ ടിക്കറ്റ് നിരക്ക് 4800 ദിര്‍ഹം. ഇതേ ദിവസം കോഴിക്കോടിന് റിട്ടേണ്‍ ടിക്കറ്റ് നിരക്ക് 2200 ദിര്‍ഹം. സമാനമായ അനുഭവമാണ് ഈ മാസം 30ന് നാട്ടിലേക്ക് തിരിക്കുന്ന പാനൂര്‍ സ്വദേശി മഹ്റൂഫും പങ്കുവെക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇദ്ദേഹത്തിെൻറ വീട്ടിലെത്താന്‍ 20 മിനുട്ട്. 30ന് കണ്ണൂരിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് നിരക്ക് 1520 ദിര്‍ഹം. ഇതേ ദിവസം ദുബൈയില്‍ നിന്ന് കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തിന് റിട്ടേണ്‍ ടിക്കറ്റ് നിരക്ക് 557 ദിര്‍ഹം മാത്രം. കണ്ണൂര്‍ വിമാനത്താവള അതോറിറ്റി യാത്രക്കാര്‍ക്ക് നല്കുന്ന സൗകര്യങ്ങളേറെയാണ്. ഇത് ഉപയോഗപ്പെടുത്താന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രവാസികളെ പിഴിയുന്ന ഏര്‍പ്പാട് നിര്‍ത്തണമെന്നാണ് റാസല്‍ഖൈമയിലെ സാംസ്കാരിക പ്രവര്ത്തകന് കൂടിയായ മഹ്റൂഫിന്െറ ആവശ്യം. ഷാര്‍ജയിലുള്ള കണ്ണൂര്‍ വളവര ചാവശ്ശേരി സ്വദേശി നംഷിദ്, ദുബൈയിലുള്ള ശ്രീകണ്ഠപുരം സ്വദേശി മുജീബ് തുടങ്ങിയവരും സമാനമായ അനുഭവസ്ഥരാണ്. മറ്റു വിമാന കമ്പനികള്‍ കൂടി കണ്ണൂരില്‍ നിന്ന് സര്‍വീസ് ആരംഭിച്ചാല്‍ മാത്രമേ എയര്‍ ഇന്ത്യ എക്സ്പ്രസിെൻറ കൊള്ളക്ക് തടയിടാന്‍ കഴിയൂവെന്ന് കണ്ണൂര്‍ സ്വദേശിയായ കെ. അസൈനാര്‍ അഭിപ്രായപ്പെട്ടു.
കണ്മുറ്റത്തെ വിമാനത്താവളത്തെ ഉപയോഗപ്പെടുത്താന്‍ കഴിയാത്തത് സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ നിരാശയുളവാക്കിയിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകനും കണ്ണൂര്‍ കല്ലാശ്ശേരി സ്വദേശിയുമായ അനൂപ് കീച്ചേരി പറഞ്ഞു. വിമാനത്താവളത്തിലെ സൗകര്യങ്ങളെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍ അവിടെ പറന്നിറങ്ങാന്‍ ഭീമമായ തുക മുടക്കേണ്ടി വരുന്നത് ദു$ഖകരമാണ്. പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി സംസാരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കണ്ണൂര്‍ നിവാസികളെ സഹായിക്കുന്ന നടപടികള്‍ കൈക്കൊള്ളണം. അടുത്ത് ചേരുന്ന ബന്ധപ്പെട്ടവരുടെ സംയുക്ത യോഗത്തില്‍ പ്രവാസികള്‍ക്ക് ഗുണകരമായ തീരുമാനം വരുമെന്ന് പ്രതീക്ഷിക്കാം. ടിക്കറ്റ് നിരക്കിലെ ഇരട്ടത്താപ്പിനെതിരെ പ്രവാസി കൂട്ടായ്മകളുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അനൂപ് കീച്ചേരി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.