Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചേറ്റുവയുടെ...

ചേറ്റുവയുടെ ‘സ്വന്തം ലേഖകന്’ പ്രവാസികളുടെ ആദരം

text_fields
bookmark_border
ചേറ്റുവയുടെ ‘സ്വന്തം ലേഖകന്’  പ്രവാസികളുടെ ആദരം
cancel

ദുബൈ: വർഷങ്ങളായി അബ്ദുക്ക ഗൾഫ് ലോകത്തെ പ്രവാസികൾക്കു മുന്നില െത്താറുണ്ട്. മിനി ഗൾഫ് ബെൽറ്റിൽപ്പെട്ട ചേറ്റുവയിൽ നിന്നുള്ള വാർത് തകളുടെ രൂപത്തിൽ. വി. അബ്ദു എന്ന ചേറ്റുവയുടെ സ്വന്തം മാധ്യമപ്രതിന ിധി ആ നിയോഗം ഏറ്റെടുത്ത് 55 വർഷം പിന്നിട്ടപ്പോഴാണ് ആദ്യമായി സാക്ഷാൽ ഗൾഫിലെത്തി നേരിൽ കാണാൻ അവസരമൊരുങ്ങിയത്്. ഇൗ 73കാരൻ മാധ്യമ പ്രവർത്തനം പഠിച്ചതൊന്നുമല്ല, സ്വന്തമങ്ങ് ചെയ്തു തുടങ്ങിയതാണ്.
പരേതരായ ചേറ്റുവ വലിയകത്ത് തൈപ്പറമ്പിൽ ഹൈദ്രോസ്, പാത്തുട്ടി ദമ്പതികളുടെ മൂന്ന് ആൺമക്കളിൽ മൂത്തയാളായ അബ്‌ദുവിന് വീട്ടിലെ വിഷമതകൾ മൂലം ജി. എം. യു. സ്കൂൾ പഠനം തുടരാൻ കഴിഞ്ഞിരുന്നില്ല. സ്വന്തമായി ജീവിതമാർഗം കണ്ടെത്തുവാനുള്ള ശ്രമങ്ങൾക്കിടയിൽ യാദൃശ്ചികമായാണ് മാധ്യമ പ്രവർത്തനത്തിൽ എത്തിപ്പെട്ടത്. പതിനൊന്ന് ഒാല മടലുള്ള തെങ്ങിൻ തൈയെക്കുറിച്ചാണ് ആദ്യമായി എഴുതിയത്.

കണ്ടു കൗതുകം തോന്നി നാട്ടുകാരനായ അബൂബക്കർ സേട്ട് നൽകിയ കാമറയിൽ ചിത്രം പകർത്തുകയായിരുന്നു. തൃശൂർ ടൗണിലെ സ്റ്റുഡിയോയിൽ കൊണ്ടുപോയി വാഷ് ചെയ്ത് കോപ്പികൾ പത്രമോഫീസുകളിൽ ഏൽപ്പിച്ചു. ആചിത്രം അടുത്ത ദിവസം പത്രങ്ങളിൽ അടിച്ചു വന്നു. ചില പത്രങ്ങൾ പേരും നൽകി. അതോടെ തീരുമാനിച്ചു തെൻറ ജീവിതോപാദി എഴുത്തതാണെന്ന്. ദേശീയ പാത 17നെ ബന്ധിപ്പിക്കുന്ന ചേറ്റുവ പാലം വരുന്നതിനു മുൻപ് അത്യാവശ്യ കാര്യങ്ങൾക്ക് പോലും പുറം ലോകത്ത് എത്തുവാനുള്ള ചേറ്റുവ -ഒരുമനയൂർ പ്രദേശവാസികളുടെ ബുദ്ധിമുട്ടും കഷ്ടപ്പാടുകളും മനസ്സിലാക്കിയ അബ്‌ദു അതിനായ് പല തവണ എഴുതി. നിരന്തരം എഴുതുന്ന വാർത്തകളും, ജനകീയ സമരങ്ങളും നിത്യ സംഭവമായി. ഇനി പാലം വന്നിട്ടേ താൻ താടി വടിക്കൂ എന്ന് അബ്‌ദു ശപഥം ചെയ്തു. പാലം ഉദ്‌ഘാടനദിവസം മിക്ക പത്രങ്ങളും അബ്ദുവിെൻറ താടിപ്പാലം എന്ന അടിക്കുറിേപ്പാടെ മുൻപേജിൽ ഫോേട്ടാ പ്രസിദ്ധീകരിച്ചു.

അത്യാധുനിക രീതിയിൽ മാധ്യമ പ്രവർത്തനം പുരോഗമിച്ചെങ്കിലും ഇന്നും നാട്ടിലെ എല്ലാ പത്രങ്ങളും ഇദ്ദേഹത്തിെൻറ വാർത്തകളെ ആശ്രയിക്കുന്നുണ്ട്. ചേറ്റുവക്കാരുടെ ഓരോ പ്രഭാതവും ആരംഭിക്കുന്നത് പത്രവുമായി വരുന്ന അബ്ദുക്കയെ കണ്ടാണ്. ഭാര്യ ഐസുമ്മയോടും അഞ്ചു മക്കളോടുമൊപ്പം ചേറ്റുവയിൽ താമസിക്കുന്ന അദ്ദേഹം ഇൗ പ്രായത്തിലും ചെറുപ്പക്കാരേക്കാൾ ഉൗർജ്വസ്വലനായ പത്രപ്രവർത്തകനാണ്. നാട്ടുകാരുടെ സംഘടന യായ ചേറ്റുവ അസോസിയേഷൻ ഒരുക്കിയ സ്നേഹസംഗമത്തിൽ പങ്കെടുക്കുവാനാണ് അബ്ദു യു.എ.ഇയിലേക്ക് വന്നത്. തൃശൂർ ജില്ലയിൽ നിന്ന് വളരെ അപൂർവ്വമായി മാത്രം പുറത്ത് പോയിട്ടുള്ള അബ്ദുക്കയെ അക്ഷരങ്ങളിലൂടെ അറിഞ്ഞ പ്രിയപ്പെട്ടവരുടെ ക്ഷണം നിരസിക്കാനായില്ല. ചേറ്റുവ അസോസിയേഷന് പുറമെ, മഹാത്മാ ബ്രദേഴ്‌സ്‌, വട്ടേക്കാട് നാട്ടുവേദി, ദുബൈ തൃശൂർ ജില്ലാ കെ.എം.സി.സി തുടങ്ങി വിവിധ സംഘടനകളും ആദരമൊരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story