സഹിഷ്ണുതാ വർഷ പ്രഖ്യാപനം സാമോദം സ്വാഗതം ചെയ്ത് യു.എ.ഇ സമൂഹം
text_fieldsദുബൈ: തലമുറയെ ബുദ്ധിപരമായി ശക്തിപ്പെടുത്താൻ ഉതകുന്ന വായനാ വർഷം, നൽകലിെൻറയും കരുതലിെൻറയും സന്ദേശവും സന്തോഷവും പകരുന്ന ദാനവർഷം, നൻമയുടെ പൈതൃകം പഠിപ്പിച്ച മഹാപുരുഷെൻറ ഒാർമകൾ നെഞ്ചിലേറ്റിയ സായിദ് വർഷം എന്നി വക്കു ശേഷം സഹിഷ്ണുതാ വർഷം ആചരിക്കുവാനുള്ള യു.എ.ഇ ഭരണകൂടത്തിെൻറ തീരുമാനത്തെ ഹൃദയപൂർവം സ്വാഗതം ചെയ്ത് ജനത. വിവിധ എമിറേറ്റുകളുടെ ഭരണാധികാരികളും സർക്കാർ വകുപ്പ് മേധാവികളും തീരുമാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. പരസ്പരം കൈകോർത്ത് കൂടുതൽ മികച്ചൊരു ലോകത്തിനും നാളേക്കും വേണ്ടി പരിശ്രമിക്കുന്ന സമൂഹമായി മാറുവാൻ ആവശ്യമായ പ്രവർത്തനങ്ങളും പരിശീലനവും പദ്ധതികളും ഉൾക്കൊള്ളുന്ന വർഷമാണ് വരാനിരിക്കുന്നതെന്ന് അവർ പ്രഖ്യാപിച്ചു.
ദുബൈ നഗരസഭ, ദീവ, റോഡ് ഗതാഗത അതോറിറ്റി, ദുബൈ കോർട്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവികളും സന്തുഷ്ടിയും സഹകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏറെ ആഹ്ലാദത്തിലുള്ളത് യു.എ.ഇ സ്വന്തം ജനതയെപ്പോലെ സ്വീകരിക്കുകയും യു.എ.ഇയെ സ്വന്തം ദേശമായി കാണുകയും ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹമാണ്. സഹിഷ്ണുതാ വർഷത്തെ സ്വാഗതം ചെയ്യുവാനും സ്വാർഥകമാക്കാനും സാധിക്കുന്ന പരിപാടികൾ ആവിഷ്കരിക്കുവാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട് വിവിധ കൂട്ടായ്മകൾ. േലാകത്തിെൻറ പല കോണുകളിലും അനൈക്യം പുകയുന്ന കാലത്ത് ഏവരെയും ഒരുമിച്ചു ചേർത്ത് സമാധാനം ഉറപ്പാക്കുവാനുള്ള സാമൂഹിക രാഷ്ട്രീയ പ്രക്രിയയായി സഹിഷ്ണുതാ വർഷം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.