Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രശ്ന...

പ്രശ്ന പരിഹാരത്തിൽ ഖത്തറിന് താൽപര്യമില്ലെന്ന് യു.എ.ഇയും ബഹ്റൈനും

text_fields
bookmark_border
പ്രശ്ന പരിഹാരത്തിൽ ഖത്തറിന്  താൽപര്യമില്ലെന്ന് യു.എ.ഇയും ബഹ്റൈനും
cancel

ദുബൈ: ഖത്തർ വിഷയത്തിൽ മുൻ ജർമൻ മന്ത്രി നടത്തിയ അസത്യ പരാമർശങ്ങളെ തള്ളി യു.എ.ഇയും ബഹ്റൈനും. ദോഹ ഫോറത്തിൽ മുൻ മന്ത്രി സിഗ്മർ ഹാർട്മുട് നടത്തിയ പരാമർശങ്ങളെ യു. എ.ഇ വിദേശ കാര്യസഹമന്ത്രി ഡോ. അൻവർ ഗർഗാഷ് വിമർശിച്ചു. ഖത്തർ പ്രതിസന്ധി സൈനിക നടപടിയിലേക്ക് നീങ്ങിയേനെ എന്നായിരുന്നു ഹാർട്മുടിെൻറ സംസാരം. എന്നാൽ ഇതു നിഷേധിച്ച ഡോ. ഗർഗാഷ് നാലു രാജ്യങ്ങൾ ചേർന്ന് തീരമാനമെടുത്തത് ഖത്തർ ഭീകരവാദത്തിനു നൽകുന്ന പിന്തുണ തടയുക ലക്ഷ്യമിട്ടായിരുന്നുവെന്ന് വ്യക്തമാക്കി. മറ്റു രാജ്യങ്ങളുടെ വിഷയങ്ങളിൽ ഇടപെടുന്ന ഖത്തറിെൻറ രീതിയും പ്രശ്നകരമായിരുന്നു. അക്കാലത്ത് ബെർലിനിൽ വെച്ച് ഹാർട്മുടിനെ കണ്ടിരുന്നുവെന്നും അദ്ദേഹത്തിന് കാരണങ്ങൾ മനസിലാക്കിയിരുന്നുവെന്നും ഗർഗാഷ് വ്യക്തമാക്കി.

രാഷ്ട്രീയ^സ്വയം ഭരണ ലക്ഷ്യത്തോടെയായിരുന്നു ചതുർ രാജ്യ സഖ്യത്തിെൻറ നടപടി. ദോഹ കാര്യങ്ങൾ തിരിച്ചറിഞ്ഞ് യഥാസമയം അതിെൻറ ഗൾഫ് പരിസരത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഗബ്രിയേലിെൻറ പ്രസ്താവന തികച്ചും തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഖത്തർ ഫോറത്തിൽ ഖത്തർ ഭരണാധികാരി ശൈഖ് തമീം നടത്തിയ പരാമർശങ്ങളെ ഇരട്ടത്താപ്പെന്നും ഡോ. ഗർഗാഷ് വിമർശിച്ചു. സ്വന്തം അഭ്യന്തര പ്രശ്നങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നതിനെ എതിർക്കവെ തന്നെ അയൽവാസികൾ ഉൾപ്പെടെ മറ്റു രാജ്യങ്ങളുടെ പ്രശ്നങ്ങളിൽ കടന്നു കയറുന്ന നയം മാറ്റുവാൻ തയ്യാറാവുന്നുമില്ല. മറ്റു ഗൾഫ് രാജ്യങ്ങിൽ നിന്ന് വിച്ഛേദിക്കപ്പെട്ടതിൽ ജനത അസ്വസ്ഥരാണെന്ന് ഖത്തർ ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാൽ പ്രശ്നത്തിെൻറ യഥാർഥ കാരണം സംബോധന ചെയ്യാൻ അവർ തയ്യാറാവുന്നില്ലെന്നും ഗർഗാഷ് പറഞ്ഞു. മറ്റു രാജ്യങ്ങളുടെ നായകരെല്ലാം പങ്കുചേർന്ന അറബ് ഉച്ചകോടിയിൽ പെങ്കടുക്കാതെ വിട്ടുനിൽക്കുക വഴി ഖത്തറിന് പ്രശ്ന പരിഹാരത്തിലെ താൽപര്യക്കുറവ് വ്യക്തമാവുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ അൽ ഖലീഫ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story