വീണുകിട്ടിയ െക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 71,198 ദിർഹമിെൻറ സാധനങ്ങൾ തട്ടിയെടുത്തു
text_fieldsദുബൈ: വീണുകിട്ടിയ െക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ദുബൈ ഡ്യൂട്ടി ഫ്രീയിൽ നിന്ന് 71,198 ദ ിർഹമിെൻറ സാധനങ്ങൾ തട്ടിയെടുത്തയാൾ പിടിയിലായി. 30 വയസുള്ള ദക്ഷിണാഫ്രിക്കൻ പൗര നാണ് പിടിയിലായത്. ഇയാൾക്കെതിരെ വിചാരണ ആരംഭിച്ചു. കഴിഞ്ഞ ആഗസ്റ്റ് 20 നാണ് കേസിനാ സ്പദമായ സംഭവം നടന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു കടയിൽ എത്തിയ ഇയാൾ മറ്റൊരാളുടെ ബോർഡിങ് പാസ് കാണിച്ചാണ് സാധനങ്ങൾ വാങ്ങിയത്. ബോർഡിങ് പാസ് ദുരുപയോഗം, നിയമവിരുദ്ധമായ െക്രഡിറ്റ് കാർഡ് ഉപയോഗം, തട്ടിപ്പ് തുടങ്ങി നിരവധി വകുപ്പുകൾ ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് ക്വലാലംപൂരിലേക്ക് ദുബൈ വഴി യാത്ര ചെയ്യവെ വിമാനത്തിൽ വീണുകിട്ടിയ പഴ്സിൽ നിന്നാണ് ക്രെഡിറ്റ് കാർഡുകൾ കിട്ടിയത്. ഇതുമായി ഡ്യൂട്ടി ഫ്രീയിൽ എത്തിയ ഇയാൾ ഒരു സ്മാർട് ഫോൺ, ലാപ്ടോപ്, സ്വർണ്ണാഭരണങ്ങൾ, വാച്ച് എന്നിവയടക്കം നിരവധി വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുകയായിരുന്നു. തുടർന്ന് ക്വലാലംപൂരിലേക്കുള്ള യാത്ര റദ്ദാക്കി നാട്ടിലേക്ക് ടിക്കറ്റെടുത്തു.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബിസിനസ് ക്ലാസിലാണ് ടിക്കറ്റ് എടുത്തത്. 13,012 ദിർഹം ഇതിന് ചെലവായി.പിന്നീട് സെപ്റ്റംബർ 29 ന് ഇസ്താംബൂളിലേക്ക് പോകാനായി ദുബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. മറ്റൊരാളുടെ ബോർഡിങ് പാസും ക്രെഡിറ്റ് കാർഡും ഉപയോഗിച്ചതിനാൽ പിടിക്കപ്പെടില്ല എന്നാണ് ഇയാൾ കരുതിയത്. എന്നാൽ, ഇതിനിടെ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് ക്രെഡിറ്റ് കാർഡിെൻറ ഉടമയായ അമേരിക്കൻ വനിത പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇൗ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തയാൾക്കെതിരെ കേസെടുത്തു. തുടർന്നാണ് ഇയാൾ ദുബൈയിലെത്തിയുപ്പോൾ പിടിയിലാകുന്നത്. ഇയാൾക്കുള്ള ശിക്ഷ ഇൗ മാസം അവസാനം വിധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.