Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎല്ലാം ഒാ.കെ ആക്കി ...

എല്ലാം ഒാ.കെ ആക്കി ഒ.കെ മടങ്ങുന്നു

text_fields
bookmark_border
എല്ലാം ഒാ.കെ ആക്കി  ഒ.കെ മടങ്ങുന്നു
cancel

അബൂദബി: വർണ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന റിസോട്ടുകളും ഉല്ലാസ പരിപാടികളും ന ിറഞ്ഞ സാദിയാത്ത് ദ്വീപ് നമുക്കറിയാം. പക്ഷെ വൈദ്യുതി പോലുമില്ലാതെ കമ്പി റാന്തൽ കത്തിച്ച് വെളിച്ചം തേടിയിരുന്ന കാലം ആ ദ്വീപിനുണ്ടായിരുന്നു. ചങ്ങരംകുളം നന്നംമുക്ക് ഒരുപ്പാക്കിൽ കുഞ്ഞുമുഹമ്മദ് എന്ന ഒ.കെ ആ കാലത്തിന് സാക്ഷിയാണ്. അബൂദബിയിൽ നിന്ന് ലോഞ്ചിലോ സ്പീഡ്ബോട്ടിലോ ആണ് അന്ന് സാദിയാത്തിലേക്ക് പോയിരുന്നതെന്ന് അദ്ദേഹം ഒാർമിക്കുന്നു. 1979ൽ ബോംബേ വഴി റാസൽഖൈമയിലാണ് ആദ്യമെത്തിയത്. ഒരു അറബ് വീട്ടിലായിരുന്നുആദ്യം. പിന്നെ അബൂദബിയിൽ. അജ്മാൻ കോ ഒാപ്പറേറ്റിവിൽ ജോലി ചെയ്യവെ സ്വദേശികളുമായി ഏറെ ബന്ധമുണ്ടായിരുന്നു.

ഒട്ടനവധി മലയാളികൾക്ക് അതിെൻറ പ്രയോജനമുണ്ടായി. ജോലി അന്വേഷിച്ച് നടന്ന പലർക്കും മാന്യമായി ഉപജീവന മാർഗം ഒ.കെ ആക്കി കൊടുക്കാൻ കൂട്ടുകാർ ഒ.കെക്ക എന്ന് സ്നേഹപൂർവം വിളിക്കുന്ന കുഞ്ഞുമുഹമ്മദിന് കഴിഞ്ഞു. പിന്നീട് അബൂദബിയിൽ വൈദ്യുതി വകുപ്പിൽ ജോലി ലഭിച്ചു. അബൂദബി ഡിസ്ട്രിബ്യൂഷൻ കമ്പനി ആയപ്പോഴും അതിൽ തുടർന്നു. യു.എ.ഇയുടെ എല്ലാ ഭാഗങ്ങളിലും സഞ്ചരിച്ച് സേവനം ചെയ്യുവാനും അവസരം ലഭിച്ചു. അന്നം തന്ന നാടിനും അതിെൻറ ഭരണാധികാരികൾക്കും നന്ദി അറിയിച്ചാണ് ഒ.കെ. മടങ്ങുന്നത്. നന്നംമുക്ക് മുതുകാട് മഹല്ല് യു.എ.ഇ കമ്മിറ്റി പ്രസിഡൻറായി പ്രവർത്തിച്ച കാലത്തും ഒേട്ടറെ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇദ്ദേഹം നാട്ടിലെത്തിയാലും സമൂഹത്തിനിടയിൽ സജീവമാകണമെന്ന ആഗ്രഹത്തിലാണ്.
ഭാര്യ:സുബൈദ. മക്കൾ: ജുമൈല, ജസീല, ജാബിറ, മുഹമ്മദ് റാഫി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story