Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽനിന്ന്...

ദുബൈയിൽനിന്ന് കുട്ടികളെ തനിയെ അയക്കാൻ കൂടുതൽ പണം നൽകണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

text_fields
bookmark_border
ദുബൈയിൽനിന്ന് കുട്ടികളെ തനിയെ  അയക്കാൻ കൂടുതൽ പണം നൽകണമെന്ന്  എയർ ഇന്ത്യ എക്സ്പ്രസ്
cancel

അബൂദബി: ദുബൈയിൽ നിന്ന് തനിച്ച് യാത്ര ചെയ്യുന്ന കുട്ടികളുടെ ടിക്കറ്റിന് (അൺ അക്കംപ നീഡ് മൈനർ പാസഞ്ചർ) അധിക തുക ഇൗടാക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനിച്ചു. ദുബൈ വിമാന ത്താവളത്തിലെ ഗ്രൗണ്ട് ഹാൻറിലിങ് വിഭാഗം ഇതിനുള്ള നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് ഇൗ നടപടിയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. ഒരു വശത്തേക്കുള്ള യാത്രക്ക് 165 ദിർഹമാണ് അധികം നൽകേണ്ടത്. ഇരുവശത്തേക്കും തനിച്ച് യാത്ര ചെയ്യുകയാെണങ്കിൽ 330 ദിർഹം വിമാന ടിക്കറ്റിന് പുറമെ നൽകണം. നേരത്തെ ഇതിനായി പ്രത്യേക നിരക്ക് ഈടാക്കിയിരുന്നില്ല.

പുതുതായി ഏർപ്പെടുത്തിയ നിരക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഈടാക്കും. എയർ ഇന്ത്യ എക്സ്പ്രസിെൻറ സിറ്റിയിലെയും വിമാനത്താവളത്തിലെയും ഒാഫീസുകളിൽ നിന്ന് മാത്രമെ ഇത്തരം ടിക്കറ്റുകൾ ലഭിക്കൂ. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കിൽ എയർഇന്ത്യ എക്സ്പ്രസ് ഓഫിസിലെത്തി അധിക തുക അടക്കണം. ഒാൺലൈൻ വഴിയോ ട്രാവൽ ഏജൻസി വഴിയോ ടിക്കറ്റ് എടുക്കാനാവില്ല. മറ്റ് ഏജൻസികൾ വഴി ബുക്ക് ചെയ്തവർ അവ റദ്ദാക്കി പുതിയ ടിക്കറ്റ് എടുക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസിെൻറ അറിയിപ്പിൽ പറയുന്നു. നിലവിൽ ദുബൈ വിമാനത്താവളത്തിന് മാത്രമാണ് അധിക നിരക്ക് ബാധകമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story