കുട്ടികൾ ഒത്തുചേർന്ന് കൂറ്റൻ ദല്ലയൊരുക്കി; ഇന്ത്യാ ഇൻറർനാഷനൽ സ്കൂളിന് രണ്ട് ഗിന്നസ് നേട്ടങ്ങൾ
text_fieldsഷാർജ: പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തുന്ന ഇന്ത്യാ ഇൻറർനാഷനൽ സ്കൂൾ ഷാർജക്ക് വീണ്ടും ഗി ന്നസ് ലോക റെക്കോർഡ്. വിദ്യാഭ്യാസ രംഗത്ത് നൂതന ആശയങ്ങൾ ഒരുക്കുന്ന സ്കൂളിന് ലഭിക്കുന്ന രണ്ടാമത് ഗിന്നസ ് നേട്ടമാണിത്. അതും ഒരേ ദിവസം രണ്ട് റെക്കോർഡുകളാണ് സ്കൂളിെൻറ പേരിൽ കുറിക്കപ്പെട്ടത്. യു.എ.ഇയുടെ ദേശീ യ ചിഹ്നമായ ‘ദല്ല’ എന്ന കോപ്പ പതിനഞ്ചു രാജ്യങ്ങളിൽ നിന്നുള്ള 5,445 വിദ്യാർഥികളെ അണി നിരത്തി അതി മനോഹരമായി അണിയിച്ചൊരുക്കിയാണ് സ്കൂൾ ഇന്ന് ആദ്യ നേട്ടം സ്വന്തമാക്കിയത്.
ഇതിനു പുറമെ ഏറ്റവുമധികം പേരെ ഉൾക്കൊള്ളിച്ച് നിർമിച്ച ചലിക്കുന്ന രൂപം തീർത്തതിനുള്ള ഗിന്നസ് നേട്ടവും സ്കൂളിനാണെന്ന് ഗിന്നസ് നിരീക്ഷകൻ സമീർ ഖല്ലൂഫ് പ്രഖ്യാപിച്ചു. കോപ്പയിൽ നിന്ന് കപ്പിലേക്ക് കാവ പകരുന്ന രീതിയിലാണ് ചലിക്കുന്ന രൂപം തയ്യാറാക്കിയത്. 2,500 ആളുകൾ ചേർന്ന് 2017ൽ സ്പെയിനിൽ സ്ഥാപിച്ച റെക്കോർഡാണ് തകർക്കപ്പെട്ടത്. 47ാം ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന് നൽകുന്ന ഉചിതമായ അഭിവാദ്യം എന്ന നിലയിലാണ് ഗിന്നസ് ഉദ്യമത്തിനായി ആതിഥ്യമര്യാദക്കും ഉദാരതക്കും പേരുകേട്ട യു.എ.ഇയുടെ പൈതൃക ചിഹ്നം തന്നെ ഉപയോഗിച്ചതെന്ന് വ്യവസായ പ്രമുഖനും പേസ് സ്കൂളുകളുടെ മേധാവിയുമായ ഡോ. പി.എ.ഇബ്രാഹിം ഹാജി വ്യക്തമാക്കി.
തലമുറകളായി യു.എ.ഇയും അതിെൻറ നായകരും ലോകത്തിനു പകരുന്ന സ്നേഹവും കാരുണ്യവും ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. േനരത്തേ 4882 വിദ്യാർഥികളെ അണി നിരത്തി ഏറ്റവും വലിയ മനുഷ്യബോട്ട് നിർമിച്ചാണ് സ്കൂൾ ആദ്യ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചത്. ഗിന്നസ് കോ ഒാർഡിനേറ്റർമാരായ ഷിഫാന മുഇൗസ്, അ്ഡമിൻ മാനേജർ സഫാ അസദ്, സ്കൂൾ ഡയറക്ടർമാരായ ആസിഫ് മുഹമ്മദ്, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, അഡി. ഡയറക്ടർ അഡ്വ. അബ്ദുൽ കരീം, പ്രിൻസിപ്പൽ മഞ്ജു റെജി, വൈസ് പ്രിൻസിപ്പൽ താഹിർ അലി തുടങ്ങിയവർ യത്നത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.