സഹിഷ്ണുത ഇന്ത്യ-യു.എ.ഇ സൗഹൃദത്തിെൻറ അടിസ്ഥാനം –ശൈഖ് നഹ്യാൻ
text_fieldsഅബൂദബി: സഹിഷ്ണുത നിലപാടുകളാണ് ഇന്ത്യ-യു.എ.ഇ സൗഹൃദത്തിെൻറ അടിസ്ഥാനമെന്ന് യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ. അബൂദബിയിൽ ഇകോണമിക് ടൈംസ് സംഘടിപ്പിച്ച ഇന്ത്യ^യു.എ.ഇ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സമാധാനവും സഹിഷ്ണുതയും മുഖ്യമായി കരുതുന്ന സുഹൃദ് രാഷ്ട്രങ്ങൾ എന്ന നിലയിൽ പൊതുജന താൽപര്യമുള്ള നിരവധി കാര്യങ്ങളിൽ ഇന്ത്യയും യു.എ.ഇയും സഹകരിക്കുന്നു. സ്വന്തം സംസ്കൃതിയെ ആദരിക്കലും മറ്റു സംസ്കാരങ്ങളെയും ഭാഷകളെയും മതവിശ്വാസങ്ങളെയും അംഗീകരിക്കലും ഇന്ത്യയുടെയും യു.എ.ഇയുടെയും പൊതുസ്വഭാവമാണ്. ലോകത്തിെൻറ സമാധാനം, സുരക്ഷ, സമ്പദ്സമൃദ്ധി, സാമൂഹിക ഐക്യം എന്നിവക്ക് ഇരു രാജ്യങ്ങളും ഒറ്റക്കെട്ടാണ്.
സഹിഷ്ണുതയുള്ള സമൂഹമാണ് സാമ്പത്തികമായി മുന്നേറുകയെന്നും ശൈഖ് നഹ്യാൻ അഭിപ്രായപ്പെട്ടു. സാമ്പത്തിക സഹിഷ്ണുത എന്ന ആശയം പരിഗണിക്കേണ്ട സമയമാണിത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ജനങ്ങൾക്ക് വീടാണ് യു.എ.ഇ. അവർക്ക് സ്വന്തം വിശ്വാസങ്ങൾ പുലർത്തി സുരക്ഷിതമായും സമാധാനത്തോടെയും കഴിയാനുള്ള അവസരം ഇൗ രാജ്യത്തുണ്ട്. ‘പരസ്പരം മനസ്സിലാക്കുക’ എന്ന സഹിഷ്ണുതയുടെ അടിസ്ഥാന ആശയം യു.എ.ഇ ജനതക്ക് പകർന്ന് നൽകിയത് രാഷ്ട്രപിതാവ് ശൈഖ് സായിദാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.