Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

കുറ്റവലകൾക്കെതിരെ പൊരുതാൻ ആഹ്വാനം; ഇൻറർപോൾ ജനറൽ അസംബ്ലി ദുബൈയിൽ തുടങ്ങി

text_fields
bookmark_border
കുറ്റവലകൾക്കെതിരെ പൊരുതാൻ ആഹ്വാനം;  ഇൻറർപോൾ ജനറൽ അസംബ്ലി ദുബൈയിൽ തുടങ്ങി
cancel

ദുബൈ: ഭീകരപ്രവർത്തനവും ഇൻറർനെറ്റ് മറയാക്കി നടത്തുന്ന ലഹരി മയക്ക് മരുന്ന് ഇടപാടുകളും ചേർന്നുള്ള ഇരുണ്ട വല അപകടകരമായ കുറ്റകൃത്യങ്ങളുടെ ആക്കം കൂട്ടുന്നതായി ദുബൈയിൽ ആരംഭിച്ച ഇൻറർപോൾ ജനറൽ അസംബ്ലി അഭിപ്രായപ്പെട്ടു. അതിവിദഗ്ധരായ സൈബർ ക്രിമിനലുകളെ പരാജയപ്പെടുത്തി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പൊലീസ് കൂടുതൽ നവീനമായ ആശയങ്ങളും സാേങ്കതിക വിദ്യകളും സ്വായത്തമാക്കുക തന്നെ വേണമെന്ന് ഇൻറർപോൾ ജനറൽ സെക്രട്ടറി ജുർഗെൻ സ്റ്റോക്ക് നിർദേശിച്ചു. അധോലോക സാമ്പത്തിക വ്യവസ്ഥയും ഇരുണ്ട നെറ്റും ലോകമെമ്പാടുമുള്ള പൊലീസ് സേനകൾക്ക് വലിയ വെല്ലുവിളി തീർക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇൻറർനെറ്റ് മുഖേന ഏതു കുറ്റകൃത്യവും സംഘടിപ്പിക്കുകയോ നടപ്പാക്കുകയോ ചെയ്യാനാകും എന്ന പരിതാപകരമായ അവസ്ഥയാണിപ്പോൾ. ആധുനിക പൊലീസ് ആധുനിക സാേങ്കതിക വിദ്യയും മറ്റ് പ്രയോഗ രീതികളും കൊണ്ട് അതിശക്തരായി മാറുക തന്നെ വേണമെന്നും സ്മാർട്ട് പൊലീസിങിൽ കാര്യമായ ശ്രദ്ധയൂന്നുന്ന യു.എ.ഇ ഇൗ രംഗത്ത് മികച്ച ഉദാഹരണമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ഇൻറർപോളിെൻറ പുതിയ പ്രസിഡൻറിനെയും ജനറൽ അസംബ്ലി തെരഞ്ഞെടുക്കും. നിലവിലെ പ്രസിഡൻറ് മെംഗ് ഹോങ്വൈനെ ഫ്രാൻസിൽ നിന്ന് ചൈനയിലേക്കുള്ള യാത്രാ മധ്യേ കാണാതാവുകയും പിന്നീട് അഴിമതി കുറ്റങ്ങൾക്ക് അറസ്റ്റിലാവുകയും ചെയ്തിരുന്നു. 67 വർഷങ്ങൾക്കിടെ ആദ്യമായി യു.എ.ഇയിൽ നടക്കുന്ന സമ്മേളനത്തിൽ 171രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആയിരത്തോളം ഉദ്യോഗസ്ഥരാണ് പെങ്കടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story