ശിഷ്യരുടെ നിർബന്ധത്തിലെത്തിയ അധ്യാപക ദമ്പതികൾക്ക് സ്നേഹ സ്വീകരണം
text_fieldsഅൽെഎൻ: മൂന്ന് പതിറ്റാണ്ട് അധ്യാപക ജീവിതത്തിൽ ഹാജർ രേഖപ്പെടുത്തിയ രാജഗോപാലൻ മാഷും ഭാര്യ സരസ്വതി ടീച്ചറും ശിഷ്യരുടെ സ്നേഹ സമ്മർദത്തിന് വഴങ്ങി യു.എ.ഇ സന്ദർശനത്തിലാണ്. 82കാരനായ മാഷും 70 പിന്നിട്ട ടീച്ചറും വിശ്രമജീവിതം നയിച്ചു വരവേയാണ് കഴിഞ്ഞ മാസം തിരൂർ നിറമരുതൂർ ഗവ. സ്കൂളിലെ പുർവ വിദ്യാർഥികളായ ലത്തീഫ്, ഗഫൂർ, മുഹമ്മദ് ശരീഫ്, നൗഫർ എന്നിവരുടെ ഫോൺവിളി ഇരുവരെയും തേടിയെത്തിയത്. ഇത്രയും കാലം വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ലാത്ത മാഷും ടീച്ചറും ശിഷ്യരുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിന് വഴങ്ങി ഒരാഴ്ച കൊണ്ട് പാസ്പോർട്ട് എടുക്കുകയും നവംബർ എട്ടിന് ദുബൈയിലെത്തുകയുമായിരുന്നു.
തുടർന്ന് വിവിധ എമിറേറ്റുകളിലെ ശിഷ്യന്മാർ ഇവർക്ക് സ്വീകരണം നൽകി. മാഷിെൻറയും ടീച്ചറുടെയും സന്ദർശനം ആഘോഷമാക്കിയിരിക്കുകയാണ് അൽെഎനിലെയും ശിഷ്യഗണങ്ങൾ. ജീവിതം മുന്നോട്ട് നയിക്കാനാവശ്യമായ ധൈര്യവും സ്നേഹവും പകർന്നു നൽകിയത് മാഷും ടീച്ചറുമാണെന്ന് സ്കൂളിലെ പൂർവ വിദ്യാർഥികളായ ഇബ്രാഹീംകുട്ടി, മകൻ അബ്ദുറഹ്മാൻ, സഹോദരങ്ങളായ റഹ്മത്തുല്ല, റിയാസുദ്ദീൻ, ഹബീബ് എന്നിവർ പറയുന്നു. തങ്ങളുെട പുതിയ കഫ്റ്റീരിയയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കി മാഷിനെയും ടീച്ചറെയും കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ സാധിച്ച സന്തോഷത്തിലാണ് തിരൂർ സ്വദേശികളായ ഇവർ.
വർക്കല സ്വദേശിയായ മാഷ് തിരൂരിൽ സ്ഥിരം താമസമാണ്. 18 വർഷം നിറമരുതൂർ ഗവ. സ്കൂളിൽ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു. പൂക്കോട്ടൂർ, നിലമ്പൂർ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും പ്രവർത്തിച്ച മാഷിെൻറയും ടീച്ചറുടെയും ശിഷ്യഗണം വളരെ വിപുലമാണ്. ശാരീരിക അവശത കാരണം മകൾ ഉഷയും ഇവരുടെ കൂടെ എത്തിയിട്ടുണ്ട്. ശിഷ്യരുടെ സ്നേഹ സംരക്ഷണത്തിൽ ഇവിടെ തങ്ങൾക്ക് വലിയ ആത്മവിശ്വാസവും ആരോഗ്യവും ലഭിച്ചതായി സരസ്വതി ടീച്ചർ പറഞ്ഞു. അൽെഎൻ, ദുബൈ, അബൂദബി, ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽനിന്നുള്ള ശിഷ്യരിൽനിന്ന് ലഭിച്ച സ്നേഹ സ്വീകരണങ്ങൾ തങ്ങളുടെ അധ്യാപക ജീവിതത്തിന് ലഭിച്ച അംഗീകാരമാണെന്ന് രാജേഗാപാലൻ മാഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.