Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാഴ്ച്ചയുടെ...

കാഴ്ച്ചയുടെ വിസ്മയങ്ങളുമായി ഷാർജയിലെത്തുന്നു എക്സ്പോഷർ

text_fields
bookmark_border
കാഴ്ച്ചയുടെ വിസ്മയങ്ങളുമായി  ഷാർജയിലെത്തുന്നു എക്സ്പോഷർ
cancel
camera_alt?????? ????????????? ???????????? ??????? ???????????? ???????

ഷാർജ: ചുവരുകളിലും മറ്റും തൂക്കിയിട്ടിരിക്കുന്ന ഒരു ചിത്രത്തിന് പിന്നിൽ എന്തെല്ലാം ത്യാഗങ്ങളുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ, അതെങ്ങനെ ഇത്ര കൃത്യമായി കാമറ കണ്ണിലെത്തിയെന്നോർത്തിട്ടുണ്ടോ, ഒരു ഫോട്ടോഗ്രഫറുടെ മുന്നിലൂടെ കടന്ന് പോയ ആ നിമിഷത്തിെൻ്റ വില അറിയണമെങ്കിൽ അലൻ കുർദിയെന്ന സിറിയൻ ബാലെൻറ ചേതനയറ്റ ശരീരം കണ്ടാൽ മാത്രം മതി, ലോകത്തുള്ള എല്ലാ യുദ്ധങ്ങളെയും ശപിച്ച് പോകും. അത്തരം കാഴ്ച്ചകളിലേക്കാണ് ഷാർജ അൽ താവൂനിലെ എക്സ്പോസെൻററിൽ നടക്കുന്ന എക്സ്പോഷർ പ്രദർശനം സന്ദർശകരെ ക്ഷണിക്കുന്നത്. ഷാർജ ഗവ. മീഡിയ ബ്യൂറോയാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. 21ന് രാവിലെ 10 മണിക്ക് തുടക്കമാകുന്ന പ്രദർശനം 24 വരെ നീളും. വായന പൂരത്തിന് ശേഷം കാഴ്ച്ചയുടെ വിസ്മയ തീരത്തേക്കാണ് ഷാർജ സന്ദർശകരെ ക്ഷണിക്കുന്നത്. അവധിയില്ലാത്ത ആഘോഷങ്ങളാണ് ഷാർജയിൽ വരാനിരിക്കുന്നത്.

ഫിലിപ്പ് ലീ ഹാർവി
വന്യജീവി ഫോട്ടോഗ്രഫി രംഗത്ത് ശ്രദ്ധേയൻ. കെനിയയിലെ മസായ് ജനതയുടെ കൂടെ ഏറെ നടന്നിട്ടുണ്ട്. ഒരു കാലത്ത് സിംഹവേട്ടക്കാരായ മസായികൾ ഇന്ന് സിംഹ സംരക്ഷകരാണ്. ഇവരുടെ പുതിയ കാലത്തെ ജീവിതങ്ങളും അതിജീവനത്തിെൻ്റ കഥകളുമാണ് ഫിലിപ്പിെൻറ ഫോട്ടോകളിൽ ഇതൾ വിരിയുന്നത്. ഒരു കാലത്ത് സിംഹത്തെ കൊന്ന് ധീരത തെളിയിച്ചിരുന്ന മസായി യുവാക്കൾ ഇന്ന് സിംഹത്തെ സംരക്ഷിച്ചാണ് ധീരത പ്രകടമാക്കുന്നത്. ലില ഹാസ എന്ന ഈജിപ്ഷ്യൻ വനിതയുടെ പ്രചോദനത്തിൽ നിന്ന് ജൈവീകമായ സംരക്ഷകരായി മാറിയ മസായികളുടെ കഥ അറിയാം ഫിലിപ്പിെൻറ ക്ലിക്കിലൂടെ.

എലിയ ലോക്കാർഡി
ഭൂട്ടാനിലെ പാരോ മേഖലയെ കുറിച്ച് അറിയാത്തവരായി ആരും ഉണ്ടാകില്ല. ഉയരം കൂടിയ മലകളാണ് ഇവിടെത്തെ പ്രകൃതി ഭംഗി നിർണയിക്കുന്നത്. പരിശീലനം പൂർത്തിയാക്കിയ എതൊരു പൈലറ്റിനും ഏത് വിമത്താവളത്തിൽ വേണണെങ്കിലും വിമാനം ഇറക്കാൻ സാധിക്കുമെങ്കിലും പാരോയിൽ അത് പറ്റില്ല.
ഇവിടെ വിമാനം ഇറക്കാൻ എട്ട് പൈലറ്റുമാർക്കാണ് അനുമതിയുള്ളത്. 5500 മീറ്റർ ഉയരമുള്ള മലകൾക്കിടയിൽ കിടക്കുന്ന റൺവേയുടെ നീളം വെറും 1870 മീ
റ്റർ. ഏത് സമയത്തും അപകടം പതിയിരിക്കുന്ന ഇടം. എന്നാൽ ഈ മലമേഖലയിലൂടെ സഞ്ചരിച്ച് വന്യജീവിതത്തിെൻറ മോഹിപ്പിക്കുന്ന കാഴ്ച്ചകൾ പകർത്തിയിട്ടുണ്ട് എലിയ. സാഹസികത നിറഞ്ഞ യാത്ര പോലെ തന്നെയായിരുന്നു മലകളിലൂടെയുള്ള യാത്ര. സിംഹങ്ങളുടെ സഞ്ചാര പഥങ്ങളിലൂടെ നടന്ന് ഒപ്പിയെടുത്ത കാഴ്ച്ചകൾ വിസമയിപ്പിക്കുന്നതാണ്.

ഡ്രു അൽ അൽേഡ്രാഫർ
പ്രകൃതിയുടെ മാസ്മരിക കാഴ്ച്ചകളിലൂടെയുള്ള സഞ്ചാരിയാണ് ഈ ഫോട്ടോഗ്രഫർ. അൻറാർട്ടിക്കയിലെ ഋതുവിന്യാസങ്ങളെ അതിമനോഹരമായി പകർത്തിയിട്ടുണ്ട്. പ്രകൃതിയിലെ ഒറ്റപ്പെട്ട തുരുത്തുകൾ തേടിയുള്ള യാത്രയാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഐസ്ലാൻറിലെ വിശാലമായ വയലിലെ കാവൽ പുരകളും മറ്റും എടുത്ത് പറയേണ്ട ചിത്രങ്ങളാണ്.

കാതറീന
ഫോട്ടോഗ്രഫിയിലൂടെ മോട്ടിവേഷൻ എങ്ങനെ സാധ്യമാകുമെന്ന അന്വേഷണമാണ് കാതറീനയുടെ ക്ലിക്കുകൾ.
സ്വന്തം അച്ചനെ രോഗശയ്യയിൽ നിന്ന് ജീവിതത്തിലേക്ക് കുട്ടി കൊണ്ട് വന്നിട്ടുണ്ട് അത്തരം അന്വേഷണ ക്ലിക്കുകൾ.
ജീവിതത്തെയും കാമറയും ചേർത്ത് നിറുത്തുകയാണ് യു.എ.ഇയിൽ വസിക്കുന്ന കാതറിന ചെയ്യുന്നത്. മരുഭൂമിയുടെ സൗന്ദര്യത്തെ ഏറെ ഒപ്പിയെടുത്തിട്ടുമുണ്ട് ഇവർ.

എന്താണ് എക്സ്പോഷർ
ഛായാഗ്രഹണത്തിൽ ഉപയോഗിക്കുന്ന ഒരു സാങ്കേതിക പദമാണ് എക്സ്പോഷർ. ഒരു ചിത്രമെടുക്കുമ്പോൾ ഛായഗ്രഹണ മാധ്യമത്തിൽ (ഫിലിം/ഫോട്ടോ സെൻസർ) പതിക്കുന്ന പ്രകാശത്തിെൻ്റ അളവിനെയാണ് എക്സ്പോഷർ എന്ന പദം അർഥമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story