Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യൻ...

ഇന്ത്യൻ വിനോദസഞ്ചാരികൾ കൂട്ടത്തോടെ ജി.സി.സിയിലേക്ക്

text_fields
bookmark_border
ഇന്ത്യൻ വിനോദസഞ്ചാരികൾ കൂട്ടത്തോടെ ജി.സി.സിയിലേക്ക്
cancel

അബൂദബി: അഞ്ച് വർഷം പിന്നിടുന്നതോടെ ഇന്ത്യയിലെ 37 ശതമാനം വിനോദസഞ്ചാരികൾ ജി.സി.സി രാജ്യങ്ങളിലെത്തുമെന്ന് റിപ്പോർട്ട്. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ഏപ്രിൽ 28 മുതൽ മേയ് ഒന്ന് വരെ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിെൻറ (എ.ടി.എം) മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. വിനോദസഞ്ചാരികൾ വർധിക്കുന്നതോടെ 1.08 കോടി ഹോട്ടൽ മുറികൾ കൂടുതലായി ബുക്ക് ചെയ്യേണ്ടിവരും. വേൾഡ് ടൂറിസം ഒാർഗനൈസേഷെൻറ കണക്ക് പ്രകാരം 2018ൽ 2.25 കോടി ഇന്ത്യക്കാരാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വിനോദസഞ്ചാരം നടത്തിയത്. 2022ഒാടെ ഇത് 122 ശതമാനം വർധിക്കുമെന്നും മൊത്തം വിനോദസഞ്ചാരികളുടെ എണ്ണം അഞ്ച് കോടിയാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിദേശയാത്രകളിൽ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നവരുടെ കൂട്ടത്തിലുമാണ് ഇന്ത്യക്കാർ. 2018ൽ ഇന്ത്യക്കാർ 2300 കോടി യു.എസ് ഡോളറാണ് വിദേശത്ത് ചെലവഴിച്ചത്. 2022ഒാടെ 4500 കോടി ഡോളറായി ഉയരും. ഇൗയിടെ ഇന്ത്യൻ രൂപക്ക് വിലയിടിവ് സംഭവിച്ചെങ്കിലും ഇന്ത്യയിൽനിന്ന് രാജ്യാന്തര യാത്ര നടത്തുന്നവർ വർധിക്കുകയാണെന്ന് എ.ടി.എം മിഡിലീസ്റ്റ് എക്സിബിഷൻ ഡയറക്ടർ ഡാനിയൽ കർട്ടിസ് പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി ശരാശരി വാർഷിക വർധന 10^12 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017ൽ 23 ലക്ഷം ഇന്ത്യൻ വിനോദസഞ്ചാരികളാണ് യു.എ.ഇയിലെത്തിയത്. രാജ്യത്തെ മൊത്തം വാർഷിക വിനോദസഞ്ചാരികളുടെ 13 ശതമാനമാണിത്. 2022ഒാടെ ഇതിൽ ഏഴ് ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. വിസ നിബന്ധനകളിലെ ഇളവും രണ്ട് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസ അവതരണവും ഇൗ വർധനക്ക് കാരണമാണ്. സൗദി അറേബ്യയിലേക്കുള്ള ഇന്ത്യൻ യാത്രക്കാരിലും ഏഴ് ശതമാനത്തിെൻറ വർധനവുണ്ടാകും.

സന്ദർശന സുരക്ഷിതത്വം: യു.എ.ഇക്ക് രണ്ടാം സ്ഥാനം
അബൂദബി: സന്ദർശനം നടത്താൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ യു.എ.ഇക്ക് രണ്ടാം സ്ഥാനം. സിംഗപ്പൂർ, യു.എസ്.എ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവയെ പിന്നിലാക്കിയാണ് യു.എ.ഇ ഇൗ നേട്ടം കരസ്ഥമാക്കിയത്. വേൾഡ് ഇകോണമിക് ഫണ്ട്, വേൾഡ് റിസ്ക് റിപ്പോർട്ട്, യാത്രാ വെബ്സൈറ്റുകൾ, യു.കെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഒാഫിസിെൻറ ടെററിസം അസസ്മെൻറ് റിസ്ക് തുടങ്ങിയവയിൽനിന്നുള്ള വിവരങ്ങൾ സമാഹരിച്ച് ‘വിച്ച്? ട്രാവൽ’ ആണ് പട്ടിക തയാറാക്കിയത്. പട്ടികയിൽ െഎസ്ലാൻഡാണ് ഒന്നാം സ്ഥാനത്ത്. തുടർന്ന് യു.എ.ഇ, സിംഗപ്പൂർ, സ്പെയിൻ, ആസ്ട്രേലിയ രാജ്യങ്ങളും. ലോകത്ത് കൊലപാതക നിരക്ക് ഏറ്റവും കുറവുള്ള രാജ്യമാണ് െഎസ്ലാൻഡ്. ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി രണ്ടാം തവണയും അബൂദബിയെ ന്യൂമ്പിയോ വെബ്സൈറ്റ് സെപ്റ്റംബറിൽതെരഞ്ഞെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story