Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരുചി...

രുചി വൈവിധ്യങ്ങളുടെ താളുകളൊരുക്കി മലയാളി വീട്ടമ്മ

text_fields
bookmark_border
രുചി വൈവിധ്യങ്ങളുടെ  താളുകളൊരുക്കി മലയാളി വീട്ടമ്മ
cancel

അജ്മാന്‍: പാചക കലയോടുള്ള അടങ്ങാത്ത അഭിനിവേശത്തിെൻറ ഭാഗമായി പരീക്ഷണങ്ങളില്‍ പിറന്ന രുചി വൈഭവങ്ങള്‍ പുസ്തക താളുകളിലാക്കി ശ്രദ്ധേയയാവുകയാണ് തൃശൂര്‍ വടക്കാഞ്ചേരി ഒട്ടുപാറ സ്വദേശിനി ഫജീദ ആശിഖ്. ജനിച്ചു വളര്‍ന്ന റാസല്‍ഖൈമയില്‍ വീണുകിട്ടുന്ന ഒഴിവ് സമയങ്ങള്‍ മാതാവിനോടൊപ്പം അടുക്കളയില്‍ ചിലവഴിക്കും. ഉമ്മയോടൊത്തുള്ള അടുക്കള സഹവാസമാണ് ഫജീദയെ പാചക കലയോട് അടുപ്പിച്ചത്. പതിനാറ് വര്‍ഷം മുന്പ് വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനോടൊപ്പം ഷാര്‍ജയിലേക്ക് താമസം മാറുമ്പോള്‍ ഉമ്മയില്‍ നിന്നും ലഭിച്ച പാചകക്കുറിപ്പുകളും കയ്യിലെടുത്തു.

വിവാഹം കഴിഞ്ഞു രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്കും മാതാപിതാക്കള്‍ ഖത്തറിലേക്ക് താമസം മാറി. ഭര്‍ത്താവ് ജോലിക്ക് പോയിക്കഴിഞ്ഞുള്ള സമയം ചെറിയ കാറ്ററിംഗ് ഓഡറുകള്‍ ഏറ്റെടുത്തും കേക്ക് നിര്‍മ്മാണത്തിലേര്‍പ്പെട്ടും പാചകത്തെ കുറിച്ച ബ്ലോഗ്‌ എഴുത്തുമായി സജീവമാക്കി. എട്ടു വര്‍ഷമായി തെൻറ പാചക കുറിപ്പുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. ബന്ധുക്കളും ചില സുഹൃത്തുക്കളും പാചക്കൂട്ടുകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശിച്ചേതാടെ അതിനുള്ള ശ്രമമായി. നാട്ടുകാരുടെ കൂട്ടായ്മ തന്നെ പ്രസാധകനെയും കണ്ടെത്തി. മലയാളിയുടെ ഉടമസ്ഥതയിലുള്ള യു.എ.ഇയിലെ പ്രമുഖ പ്രസാധകരായ ബുക്ക്‌ ലാൻഡ് ഫജീദയുടെ ‘ഫജീസ് ഹോട്ട് പോട്ട് ബുക്ക്‌ ഓഫ് ഫ്ലവേഴ്സ്’ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചു. ഫജീദ പാചകം ചെയ്ത് സ്വയം എടുത്ത ചിത്രങ്ങളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

നൂറു വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ അടങ്ങുന്ന പുസ്തകം നൂറ്റി മുപ്പത് പേജുകളിലായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഒരു വീട്ടില്‍ തന്നെ വിത്യസ്ത രുചി ഇഷ്ടപ്പെടുന്നവരുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഇന്ത്യന്‍, ഇറ്റാലിയന്‍, അറബിക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ക്ക് തേൻറതായ സംഭാവനയും കൂടി നല്‍കിയാണ്‌ പുസ്തകത്തില്‍ വിവരിക്കുന്നത്. പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ തയ്യാറാക്കിയ പുസ്തകത്തില്‍ പാചക ചേരുവകളുടെ മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ വിവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തക മേളയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ അന്താരാഷ്‌ട്ര പാചക വിദഗ്ദന്‍ മാജിദ് പുസ്തകം പ്രകാശനം ചെയ്തു. ദുബൈ ഗവര്‍മെൻറ് പബ്ലിക് ലൈബ്രറി, ഷാര്‍ജ ഗവര്‍മെൻറ് പബ്ലിക് ലൈബ്രറി എന്നിവയിലെല്ലാം ഫജീദയുടെ പുസ്തകം ലഭ്യമാണ്. ഫാഷന്‍ ഡിസൈനിംഗിലും കമ്പ്യൂട്ടറിലും ഡിപ്ലോമയും ഫജീദ നേടിയിട്ടുണ്ട്. റിദ, റായിദ്, റാഗദ്, റാഫിദ് എന്നിവരാണ് മക്കള്‍. ഭര്‍ത്താവ് ആഷിഖ് ദുൈബയിലെ ഒരു സ്പെയര്‍ പാര്‍ട്ട്സ് കമ്പനിയില്‍ ജോലി ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story