Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅക്ഷരോത്സവം...

അക്ഷരോത്സവം ശനിയാഴ്ച സമാപിക്കും

text_fields
bookmark_border
അക്ഷരോത്സവം ശനിയാഴ്ച സമാപിക്കും
cancel

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ശനിയാഴ്ച സമാപിക്കും. അക്ഷരങ്ങളുടെ കഥ എന്ന പ്രമേയത്തില്‍ 11 ദിവസം നീണ്ട് നിന്ന ഉത്സവം അക്ഷരാര്‍ഥത്തില്‍ മലയാളത്തിെൻറ മഹോത്സവം തന്നെയായിരുന്നു. നൂറിലധികം പുസ്തകങ്ങളാണ് മലയാളത്തില്‍ നിന്ന് മാത്രം പ്രകാശനം ചെയ്യപ്പെട്ടത്. കവി സമ്മേളനം, പ്രഭാഷണം, സംവാദം, പാചകം, സംഗീതം തുടങ്ങിയ പരിപാടികളും ശ്രഷ്ഠ മലയാളത്തില്‍ നിന്നത്തെി. ലക്ഷകണക്കിന് പേരാണ് അക്ഷരങ്ങളുടെ കഥ കേള്‍ക്കാനത്തെിയത്. സന്ദര്‍ശകരുടെ ഒൗദ്യോഗിക കണക്ക് ഷാര്‍ജ ബുക് അതോറിറ്റി പ്രഖ്യാപിച്ചിട്ടില്ല. പ്രകാശനം ചെയ്യാനുള്ള പുസ്തകങ്ങളുടെ എണ്ണം കണക്കിലെടുത്ത് റൈറ്റേഴ്സ് ഫോറം എന്ന പേരില്‍ പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിരുന്നു. ഈ ഹാളിലെ കാര്യങ്ങളെല്ലാം നിയന്ത്രിച്ചത് സംഗീത അഭിലാഷ്, ഷദാ സലാം എന്നീ മലയാളി പെൺകുട്ടികളായിരുന്നു. ഈ ഹാളില്‍ മലയാളം ഒഴിഞ്ഞ നേരവും ഉണ്ടായിരുന്നില്ല. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് പുറമെ, നിരവധി പ്രമുഖരും മലയാളത്തില്‍ നിന്ന് അക്ഷരോത്സവം കാണാനത്തെിയിരുന്നു. 16 ലക്ഷം ശീര്‍ഷകത്തിലുള്ള രണ്ട് കോടി പുസ്തകങ്ങളാണ് ലോകത്തിെൻറ വിവിധ കോണുകളില്‍ നിന്നെത്തിയത്.

മന്ത്രിമാരായ കെ.ടി. ജലീല്‍, ജി സുധാകരന്‍ എന്നിവരുടെ പുസ്തകങ്ങളുടെ പ്രകാശനത്തിന് അവര്‍ നേരിട്ടത്തെി. രാഷ്ട്രീയ രംഗത്തെ എം.എ. ബേബി, എം.കെ. മുനീര്‍, ബിനോയ് വിശ്വം തുടങ്ങിയവരും അക്ഷരങ്ങളുടെ കഥ കേള്‍ക്കാനത്തെി. ഒസ്കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി, നടനും ഗായകനുമായ മനോജ് കെ. ജയന്‍, ചക്ക വിഭവങ്ങളിലൂടെ മലയാളത്തിെൻറ മനം കവര്‍ന്ന പാചക വിദഗ്ധ ആന്‍സി മാത്യു, എഴുത്തുകാരായ മനു എസ്. പിള്ള, സന്തോഷ് എച്ചിക്കാനം, യു.കെ. കുമാരന്‍, പെരുമാള്‍ മുരുകന്‍, എസ്. ഹരീഷ്, ദീപാനിശാന്ത്, ചേതന്‍ ഭഗത്, ഫ്രാന്‍സിസ് നോറോണ, തമിഴ് കവയത്രിയും എം.പിയുമായ കനിമൊഴി, കവികളായ അന്‍വര്‍ അലി, പി. രാമന്‍, ദിവാകരന്‍ വിഷ്ണുമംഗലം, കെ.വി. മോഹന്‍കുമാര്‍ ഐ.എ.എസ്, സിസ്റ്റര്‍ ജെസ്മി, അബ്ദുസമദ് സമദാനി, മനോജ് വാസുദേവന്‍, കെ.വി. ഷംസുദ്ദീന്‍, സുറാബ്, എരഞ്ഞോളി മൂസ തുടങ്ങിയ സാംസ്കാരിക നായകന്‍മാരുട്വ നിര തന്നെ ഉണ്ടായിരുന്നു. 77 രാജ്യങ്ങളില്‍ നിന്ന് 1874 പ്രസാധകരാണ് എത്തിയത്. ഇന്ത്യയില്‍ നിന്ന് 114 പ്രസാധകർ എത്തി. 472 അതിഥികളാണ് ഇക്കുറി പങ്കെടുത്തത്. ജപ്പാനായിരുന്നു വിശിഷ്ട അതിഥി രാജ്യം. കുട്ടികള്‍ക്കായി വാള്‍ട് ഡിസ്നി ചിത്രങ്ങളില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ ലിറ്റില്‍ റെഡ് റൈഡിങ് ഹൂഡ്, ദ് കിങ് ഓഫ് ലയണ്‍സ് എന്നിവയോടൊപ്പം ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രമായ അബ്ഖൂറിെൻറ പ്രകടനവും സംഗീത നൃത്ത ആവിഷ്കാരങ്ങളും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story