റാശിദ് അലി ഹാഷിമിന് മികച്ച ഗൾഫ് അധ്യാപക പുരസ്കാരം
text_fieldsഅബൂദബി: മികച്ച ഗൾഫ് അധ്യാപകർക്കുള്ള മുഹമ്മദ് ബിൻ സായിദ് അവാർഡ് റാശിദ് അലി ഹാഷിം സ്വന്തമാക്കി. പത്ത് ലക്ഷം ദിർഹമാണ് പുരസ്കാര തുക. വിദ്യാർഥികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാൻ സ്വന്തം പോക്കറ്റിൽനിന്ന് മൂന്ന് ലക്ഷം ദിർഹം ചെലവഴിച്ച് അധ്യാപക ജോലിയിൽ കാണിച്ച സമർപ്പണത്തിനുള്ള അംഗീകാരമായാണ് പുരസ്കാരമെത്തിയത്. അബൂദബി ബനിയാസിലെ അൽ മുഅ്തസിം ബോയ്സ് പബ്ലിക് സ്കൂളിലെ കായികാധ്യാപകനാണ് റാശിദ് അലി. 1000 അപേക്ഷകരിൽനിന്നാണ് തെരഞ്ഞെടുപ്പ്.
സൗദിയിലെ ഗണിത അധ്യപികയായ ഫൗസിയ അൽമുജംസിയും സമാന അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടു. ലാബിലെ ട്രെഡ്മില്ലിൽ വിദ്യാർഥികൾ നടക്കുേമ്പാൾ വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനം റാശിദ് അലി ഒരുക്കിയിരുന്നു. മറ്റൊരു ലാബിൽ ഹൈപർ ആക്ടിവിറ്റിയുള്ള വിദ്യാർഥികളെ ഉദ്ദേശിച്ച് ട്രെഡ്മില്ലുകളിൽ കമ്പ്യൂട്ടർ ഘടിപ്പിച്ച് പാഠഭാഗങ്ങൾ മുഴുവൻ അപ്ലോഡ് ചെയ്തു. ഇതു വഴി വിദ്യാർഥികൾക്ക് വ്യായാമത്തിനിടെ പാഠഭാഗങ്ങൾ പഠിക്കാൻ സാധിച്ചു. ‘സ്മാർട്ട് കാർപറ്റ്’ എന്ന് പേരിട്ട് ലാബിൽ മേൽക്കൂരയിൽനിന്ന് പ്രോജക്ടർ തൂക്കിയിട്ടിരുന്നു. ഇതു വഴിയും വ്യായാമത്തിനിടെ വിദ്യാർഥികൾക്ക് പഠനം സാധ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.