അബൂദബി-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് സമയം അനുയോജ്യമല്ലെന്ന് വ്യാപക പരാതി
text_fieldsഅബൂദബി: എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ^അബൂദബി റൂട്ടിൽ തുടങ്ങുന്ന വിമാന സർവീസിെൻറ സമയക്രമം യാത്രക്കാരുടെ താൽപര്യങ്ങൾ പരിഗണിക്കാത്തതെന്ന് വ്യാപക പരാതി. അബൂദബിയിൽനിന്ന് ഉച്ചക്ക് 12.30ന് വിമാനം പുറപ്പെടുന്നതിനാൽ ജോലി കഴിഞ്ഞ് പോകാനാവില്ലെന്നതാണ് യാത്രക്കാർക്ക് പ്രയാസമാകുന്നത്. അതു കാരണം യാത്രക്കായി മാത്രം ഒരു ദിവസം അവധി എടുക്കേണ്ടി വരും. ഷാർജയിൽനിന്ന് രാത്രി ഏഴിനും ദുബൈയിൽനിന്ന് രാത്രി 11.30നും കണ്ണൂരിലേക്ക് വിമാനം പുറപ്പെടുന്നതിനാൽ ജോലി കഴിഞ്ഞതിന് ശേഷം നാട്ടിലേക്ക് പോകാനുള്ള സൗകര്യമുണ്ട്. ഇത്തരത്തിൽ സൗകര്യം ലഭിക്കുന്ന വിധം അബൂദബിയിൽനിന്നുള്ള സർവീസും ക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.കണ്ണൂർ^ദുബൈ, കണ്ണൂർ^ഷാർജ റൂട്ടുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് നിത്യേന സർവീസ് നടത്തുേമ്പാൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് കണ്ണൂർ^അബൂദബി സർവീസ്. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലാണിത്.
ഇതിൽ ചൊവ്വ, ഞായർ ദിവസങ്ങൾ യു.എ.ഇയിൽ പ്രവൃത്തി ദിനമാണ്. വെള്ളി, ശനി ദിവസങ്ങളിലാണ് വാരാന്ത്യ അവധി എന്നതിനാൽ ആ ദിവസങ്ങൾ ഉൾപ്പെടെ ലഭിക്കുന്നതിന് മിക്ക പ്രവാസികളും വ്യാഴാഴ്ചയാണ് വാർഷികാവധിക്കും മറ്റു ഉത്സവ അവധികൾക്കും നാട്ടിൽ പോകാറുള്ളത്. യു.എ.ഇയിൽ ഉത്സവ അവധികൾ കൂടുതലായി അനുവദിക്കാറുള്ളതും വാരാന്ത്യ അവധികൾ ചേർത്താണ്. എന്നാൽ, ഉച്ചക്ക് 12.30ന് അബൂദബിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് പുറപ്പെടുന്നതിനാൽ വ്യാഴാഴ്ച ജോലി കഴിഞ്ഞ് ആ വിമാനത്തിൽ പോകാനാവില്ല. ഒാഫിസുകളിലെയും കമ്പനികളിലെയും ജീവനക്കാർക്ക് പുറമെ കുടുംബങ്ങളും നാട്ടിലേക്ക് പോകാൻ തെരഞ്ഞെടുക്കുന്ന ദിവസമാണ് വ്യാഴം. വെള്ളി, ശനി ദിവസങ്ങൾ സ്കൂൾ അവധി ആയതിനാൽ വ്യാഴാഴ്ച സ്കൂൾ വിട്ടതിന് ശേഷം കുട്ടികളെയും കൂട്ടി നാട്ടിലേക്ക് പുറപ്പെടുകയാണ് കുടുംബങ്ങളുടെ പതിവ്. എന്നാൽ, സ്കൂൾ സമയം അവസാനിക്കുന്നതിന് മുമ്പ് വിമാനം പോകുന്നതിനാൽ കുടുംബങ്ങളെ സംബന്ധിച്ചും ഇൗ സമയക്രമം അനുയോജ്യമല്ല.
ഒാഫിസുകളിലെയും കമ്പനികളിലെയും പ്രവൃത്തി അവസാനിക്കുന്ന വൈകുന്നേരത്തിന് ശേഷമാക്കി എയർ ഇന്ത്യ എക്സ്പ്രസിെൻറ സർവീസ് സമയം ക്രമീകരിക്കുന്നത് യാത്രക്കാർക്ക് ഏറെ സൗകര്യമാകുമെന്ന് കണ്ണൂർ സ്വദേശിയായ അഭിഭാഷകൻ കെ.പി. ഷുക്കൂർ അഭിപ്രായപ്പെട്ടു. കണ്ണൂരിൽനിന്ന് ആദ്യമായി ഷെഡ്യൂൾ ചെയ്യുന്ന വിമാനക്കമ്പനി എന്ന നിലയിൽ അനുയോജ്യമായ സമയക്രമം സ്വീകരിക്കുന്നതിന് എയർ ഇന്ത്യ എക്സ്പ്രസിന് നിഷ്പ്രയാസം കഴിയും. സ്വകാര്യ വിമാനക്കമ്പനികൾ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് സമയക്രമം നിശ്ചയിക്കുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസിെൻറ സർവീസ് നഷ്ടത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാവിലെ ഒമ്പതിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് യു.എ.ഇ സമയം രാവിലെ 11.30നാണ് എയർ ഇന്ത്യ എക്സ്പ്രസ് അബൂദബിയിലെത്തുന്നത്. രാവിലെ 11.30ന് വിമാനമിറങ്ങുന്നയാൾക്ക് അന്നേ ദിവസം ജോലിക്ക് പോകാൻ സാധ്യമല്ലാത്തിനാൽ ഇൗ സമയക്രമവും ജീവനക്കാരുടെ ഒരു ദിവസം നഷ്ടപ്പെടുത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.