Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅമ്മ ഉപേക്ഷിച്ച് ...

അമ്മ ഉപേക്ഷിച്ച് നാടുവിട്ടു

text_fields
bookmark_border
അമ്മ ഉപേക്ഷിച്ച്   നാടുവിട്ടു
cancel

ദുബൈ: ഭാര്യയെയും മക്കളെയും ഉേപക്ഷിച്ച് പുരുഷൻമാർ നാടുവിട്ടുപോകുന്ന ഹീനമായ സംഭവങ്ങൾ പ്രവാസ ലോകത്ത് കേൾക്കാറുണ്ട്. ഇൗ പറയുന്ന സംഭവം മറിച്ചാണ്. ഭർത്താവിനെയും രണ്ട് പൊടി കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഭാര്യ പൊയ്കളഞ്ഞിരിക്കുന്നു. അമ്മക്ക് വേണ്ടയെന്നു കരുതി മക്കളെ ഉപേക്ഷിക്കാനാവില്ലല്ലോ, അവർക്ക് അച്ഛനും അമ്മയുമാണ് ഇപ്പോൾ ബദറൂദ്ദീൻ എന്ന തമിഴ്നാട്ടുകാരൻ.മക്കളെ നോക്കാനുള്ള ആ കുഞ്ഞുങ്ങളുടെ കാര്യമാണ് കഷ്ടം. അവർക്ക് നഴ്സറിയില്ല,കളിക്കൂട്ടുകളില്ല. അജ്മാനിലെ ഇടുങ്ങിയ ലേബർക്യാമ്പിൽ 12 തൊഴിലാളികൾ താമസിക്കുന്ന മുറിയിലാണ് ഇൗ അച്ഛനും മക്കളും കഴിയുന്നത്.

മുറിയിലെ കട്ടിൽപുറമാണ് മൂന്നു വയസുകാരൻ ആൻറണിയുടെയും ഒന്നര വയസുകാരി മേരിയുടെയും ലോകം. ഇവരെ നോക്കാനുള്ള നെേട്ടാട്ടത്തിനിടെ ബദറുവിെൻറ ജോലിയും നഷ്ടമായിരിക്കുന്നു. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങണമെന്നുണ്ട്. പക്ഷേ, മക്കളുടെ പൗരത്വം പ്രശ്നമായതിനാൽ അതിനും കഴിയുന്നില്ല. ശ്രീലങ്കക്കാരി ആക്സിബ ഫെർണാണ്ടോയെ ദുബൈയിൽ വെച്ചാണ് ബദറുദ്ദീൻ പരിചയപ്പെടുന്നത്. താൻ ജോലി ചെയ്തിരുന്ന സെക്യുരിറ്റി സ്ഥാപനത്തിൽ ബദറു കൂട്ടുകാരിക്ക് ജോലി സംഘടിപ്പിച്ചു കൊടുത്തു. പരിചയം പ്രണയത്തിലും പിന്നെ വിവാഹത്തിലുമെത്തി. രണ്ടാമത്തെ കുഞ്ഞിന് 10 മാസം പ്രായമുള്ളപ്പോഴാണ് ആക്സിബ ഇവരെയെല്ലാം ഉപേക്ഷിച്ച് പോയത്. പോകുമ്പോൾ തെൻറ കൈയിലുണ്ടായിരുന്ന പണവും കുട്ടികളുടെ മുഴുവന്‍ രേഖകളും ഭാര്യ കൊണ്ടു പോയെന്ന് ബദറുദ്ദീൻ പറയുന്നു

രാമേശ്വരം സ്വദേശിയാണ് ബദറുദ്ദീന്‍. കുട്ടികളുടെ അമ്മ ഇപ്പോൾ മറ്റൊരു ഗൾഫ് രാജ്യത്ത് ജോലിചെയ്ത് താമസിക്കുന്നു എന്നാണ് വിവരം. എവിടെയാണെങ്കിലും സന്തോഷത്തോടെ ഇരിക്കെട്ട. പക്ഷേ, കുഞ്ഞുങ്ങളുടെ ഭാവിക്ക് തകരാറുണ്ടാക്കും വിധം രേഖകൾ നഷ്ടപ്പെടുത്തിയതിലാണ് സങ്കടം. നാട്ടിലേക്ക് മടങ്ങാനായി ശ്രീലങ്കൻ പാസ്പോർട്ടുള്ള മക്കളുടെ പൗരത്വം അധികൃതരുടെ നിർദേശാനുസരണം റദ്ദാക്കിയിരുന്നു. എന്നാൽ, ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകളൊന്നുമില്ലാത്തതിനാൽ ഇന്ത്യൻ പൗരത്വ അപേക്ഷ സംബന്ധിച്ച നടപടിക്രമങ്ങളൊന്നും മുന്നോട്ടു നീങ്ങുന്നില്ല. സാമൂഹിക പ്രവർത്തകരും എംബസി- കോൺസുലേറ്റ് അധികൃതരും മനസ്സു വെച്ചാൽ മാത്രമേ അതു സാധ്യമാവൂ, ഒന്നും മനസ്സിലാക്കാൻ പോലും പ്രായമായിട്ടില്ലാത്ത ഇൗ മക്കൾക്ക് ഇൗ ദുരിതത്തിൽ നിന്ന് മോചനം ലഭിക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story