Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരളമേ നന്ദി, ആ...

കേരളമേ നന്ദി, ആ വൃദ്ധമാതാപിതാക്കളുടെ നാമത്തിൽ

text_fields
bookmark_border
കേരളമേ നന്ദി, ആ വൃദ്ധമാതാപിതാക്കളുടെ നാമത്തിൽ
cancel
camera_alt???? ????????????

ഇക്കഴിഞ്ഞ മാർച്ച് ആദ്യവാരം മകെൻറ കുഞ്ഞിെൻറ നൂലുകെട്ടിനു കൂടാൻ വളരെ സന്തോഷത്തോ ടെയാണ് എെൻറ പ്രിയസുഹൃത്തിെൻറ മമ്മിയും പപ്പയും നാട്ടിൽനിന്ന് ദുബൈയിലേക്ക് വിമാ നം കയറുന്നത്. രണ്ടു മക്കളെയും കുടുംബത്തിലെ പുതിയ കുഞ്ഞുമാലാഖയെയും കാണാൻ പോകുന്നതി െൻറ ആഹ്ലാദം ചെറുതായിരുന്നില്ല . അപ്പോൾ വൂഹാനിൽ കോവിഡ് പടരുന്നു എന്നത് ഒരു വിദേശ വാർത്ത എന്നതിനപ്പുറം ഒരു ആശങ്കയും ആരെയും ബാധിച്ചിരുന്നില്ല.

നൂലുകെട്ടും അനുബ ന്ധചടങ്ങുകളും വളരെ ഭംഗിയായിത്തന്നെ കഴിഞ്ഞു. എല്ലാ സന്തോഷങ്ങൾക്കുമിടയിൽ ഒരു അപശ കുനം പോലെയാണ് നാട്ടിൽ കോവിഡ് പടരുന്നു എന്ന വാർത്ത എത്തിയത്. പിന്നീട് ദിനംപ്രതി രോഗി കളുടെ എണ്ണം കൂടുന്ന വാർത്തകൾ ഭയപ്പെടുത്തുന്നതായിരുന്നു. ഒടുവിൽ, കേരളം പൂർണ ലോക്ഡൗണിലേക്ക്. അതായിരുന്നു ഏറെ ഞെട്ടിപ്പിച്ചത്. അതിനിടെയാണ് പെട്ടെന്നൊരു ദിവസം പപ്പക്ക് കടുത്ത നെഞ്ചുവേദനയും ശ്വാസതടസ്സവും ഉണ്ടായത്. വേഗംതന്നെ ഡോക്ടറുടെ അടുത്തേക്കു പാഞ്ഞു.

ഡയബെറ്റിക്സിനു പുറമേ ഹാർട്ടിനും ചെറിയൊരു കംപ്ലയിൻറ് മുേമ്പ ഉള്ളതാണ്. പരിശോധനകൾ കഴിഞ്ഞു ഡോക്ടർ പറഞ്ഞു ‘വേഗം നാട്ടിലേക്കു പൊയ്ക്കോളൂ, മുമ്പ് ട്രീറ്റ്മെൻറ് ചെയ്തിരുന്ന ഹോസ്പിറ്റലിൽതന്നെ എത്രയും വേഗം ചികിത്സ തുടരുക. ആ അവസ്ഥയിൽ നാട്ടിലേക്കുള്ള യാത്ര ആശങ്കയുണർത്തിയെങ്കിലും പോകാതെ നിവൃത്തിയില്ലായിരുന്നു. എമർജൻസി ടിക്കറ്റ് ബുക്കിങ്ങിനു ശേഷം മമ്മിയും പപ്പയും നാട്ടിലേക്ക് തിരിക്കുമ്പോൾ മക്കൾ രണ്ടുപേരും നിസ്സഹായതയോടെ നോക്കിനിന്നു. മുറുകെ പിടിക്കാൻ പ്രാർഥന മാത്രം.

തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങുമ്പോൾ ആരോഗ്യവകുപ്പിെൻറ മുൻകരുതലായി ഫീവർ ചെക്ക് ചെയ്യാൻ നീണ്ട ക്യു. വീൽചെയർ അറേഞ്ച് ചെയ്തിരുന്നതിനാൽ അത്രയും ആശ്വാസം. എങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങൾ വല്ലാതെ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ഭീതികൊണ്ട്‌ മമ്മിയും തളർന്നിരുന്നു. പൂരിപ്പിച്ചു കരുതിയ ഡിക്ലറേഷൻ ഫോമുമായി ക്യുവിൽ നിൽപുറപ്പിച്ചു. പക്ഷേ അധികം നിൽക്കാനുള്ള ആവതില്ലായിരുന്നതിനാൽ അടുത്തുകണ്ട പൊലീസ് ഉദ്യോഗസ്ഥനെ വിവരം ധരിപ്പിച്ചു.

കാര്യങ്ങൾ മനസ്സിലാക്കിയ അവർ പിന്നീടുള്ള കാര്യങ്ങൾ വേഗത്തിലാക്കി. സുരക്ഷമുൻകരുതലെന്നോണം ഹോസ്പിറ്റലിൽ വിളിച്ച് ആംബുലൻസ് അറേഞ്ച് ചെയ്ത് വീട്ടിലേക്ക്. എയർപോർട്ടിൽ നിന്നുതന്നെ ആരോഗ്യപ്രവർത്തകർ വിദേശത്തുനിന്ന് നാട്ടിലെത്തുന്നവർ പാലിക്കേണ്ട മുൻകരുതലുകളും നിയമാവലികളും മനസ്സിലാക്കിക്കൊടുത്തിരുന്നു. വീട്ടിലെത്തിയ ഉടനെ അടുത്തുള്ള ഹെൽത്ത് സെൻററിൽ വിളിച്ച് വിവരങ്ങൾ പറഞ്ഞു. സാധാരണ ഒരു വീട്ടിൽ ആരെങ്കിലും വിദേശത്തുനിന്ന് എത്തിയാൽ മറ്റു കുടുംബാംഗങ്ങൾ ആരെങ്കിലും വീട്ടിലുണ്ടാകാറാണ് പതിവ്. അതുകൊണ്ടുതന്നെ അവശ്യവസ്തുക്കൾക്ക് ബുദ്ധിമുട്ട് നേരിടാറില്ല.

ഇവിടെ രണ്ടുപേരും ഒരുമിച്ചെത്തിയതും മക്കൾ കൂടെയില്ലാത്തതും അവരെ സംബന്ധിച്ച് പുതിയ അനുഭവമായിരുന്നു. അക്കാര്യം അവർ സൂചിപ്പിച്ചതും എല്ലാ സഹായങ്ങളും ഉടൻ എത്തിച്ചുതരാം എന്ന് ആശ്വാസം പകർന്നു. ലിസ്റ്റ് കൊടുത്തപ്രകാരമുള്ള പച്ചക്കറി, മരുന്നുകൾ മറ്റ്‌ അവശ്യവസ്തുക്കൾ എല്ലാം വീട്ടിലെത്തിയത് വളരെ വേഗം ആയിരുന്നു. എല്ലാംകഴിഞ്ഞ് സ്ഥിതിഗതികൾ ശാന്തമാകുമ്പോൾ പൈസ എത്തിച്ചാൽ മതി എന്നുപറഞ്ഞ് അവർ പോകുമ്പോൾ, കേരളം എന്ന സംസ്ഥാനത്തു ജനിച്ചതാണ് തെൻറ ഏറ്റവും വലിയ ഭാഗ്യമെന്ന് ആ വയോധികർ ഊറ്റംകൊണ്ടു. ഹോസ്പിറ്റലിൽനിന്നുള്ള സഹായവും വിവരണാതീതം.

വാഹനസൗകര്യമുൾപ്പെടെ എല്ലാം വേഗത്തിൽതന്നെ തരപ്പെടുത്തി, ആ അവസ്ഥയിൽ ഹോസ്പിറ്റൽവാസം സുരക്ഷിതമല്ലാത്തതിനാൽ പ്രാഥമിക ചികിത്സകൾക്കുശേഷം വീട്ടിൽതന്നെ സ്വയം തുടരാൻ കഴിയുന്ന ചികിത്സവിധികളെല്ലാം പറഞ്ഞും പഠിപ്പിച്ചും ആണ് ഡോക്ടർ യാത്രയാക്കിയത്. തുടർന്ന് എപ്പോഴും ഫോണിൽ വിളിച്ച് ആരോഗ്യകാര്യങ്ങൾ അന്വേഷിച്ച് ഉറപ്പുവരുത്താനും അധികൃതർ മറന്നില്ല. ഇതിനിടെ ഒന്നുരണ്ടു പ്രദേശവാസികളിൽനിന്ന് വിദേശത്തുനിന്ന് എത്തിയവർ കോവിഡ്വാഹകരാണെന്നുള്ള നിലയിൽ ചില ദ്രോഹവാക്കുകളും നേരിടേണ്ടിവന്നെങ്കിലും അതെല്ലാം അവരുടെ പക്വതയില്ലായ്മയായോ സുരക്ഷഭീതിയായോ കണ്ട് മറക്കാൻ ശ്രമിക്കുന്നു.

സമ്പർക്കവിലക്ക് 28 ദിവസം പിന്നിടുമ്പോൾ വീണ്ടുകിട്ടിയ ആരോഗ്യത്തിന്, പരിചരണങ്ങൾക്ക് ദൈവത്തോടും കൂടാതെ കേരളത്തിെൻറ പ്രിയപ്പെട്ട മുഖ്യമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങി ഓരോ ആരോഗ്യപ്രവർത്തകരോടും അവർക്ക് പൂർണ പിന്തുണയോടെ കൂടെനിൽക്കുന്ന നിയമപാലകരോടും തങ്ങൾക്കു ലഭിച്ച എല്ലാ സേവനങ്ങൾക്കും ആ അച്ഛനമ്മമാർ ഹൃദയപൂർവം നന്ദി പറയുകയാണ്. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ദൈവത്തിെൻറ ഈ സ്വന്തം നാട്ടിൽ തന്നെയാവണേ എന്ന പ്രാർഥനക്കൊപ്പം ഒരു അപേക്ഷ കൂടി അവർ ചേർത്തുവെക്കുന്നു. മനുഷ്യൻ മനുഷ്യനെ ചേർത്തു പിടിക്കുക, ബന്ധങ്ങൾ മറക്കാതിരിക്കുക, നാടിെൻറ ഉയർച്ചയുടെ നെടുംതൂണുകളായ പ്രവാസികളെ കേരളത്തിെൻറ മക്കൾ ഒറ്റപ്പെടുത്താതെ കൂടെ നിർത്തുക. അവരും ദൈവത്തിെൻറ സ്വന്തം മക്കളാണ്, നമ്മുടെ സഹോദരങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newsmdmquarantine
News Summary - uae, uae news, gulf news, mdmquarantine
Next Story