1.36 ശതകോടി ഡോളർ ചെലവിൽ കാർഷിക വികസന കമ്പനി
text_fieldsജിദ്ദ: സൗദി അറേബ്യയും യു.എ.ഇയും തമ്മിൽ ഒപ്പുവെച്ച ധാരണകളിൽ പ്രധാനം 1.36 ശതകോടി ഡോളർ ചെലവിൽ സ്ഥാപിക്കുന്ന കാർഷിക നിക്ഷേപ കമ്പനി. രണ്ട് രാജ്യങ്ങളുടെ കാർഷിക സ്വയംപര്യാപ്തതക്ക് സഹായിക്കുന്ന തരത്തിലാണ് കമ്പനി വിഭാവനം ചെയ്തിരിക്കുന്നത്. പുനരുപയുക്ത ഉൗർജ മേഖലയിൽ സംയുക്ത ഫണ്ടാണ് മറ്റൊന്ന്. ഇതിനൊപ്പം ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുള്ള നിക്ഷേപ ഫണ്ടും നിലവിൽ വന്നു. ഭക്ഷ്യസുരക്ഷ, ഒൗഷധം, പൊതുവിതരണം, സുരക്ഷ സംവിധാനം എന്നീ രംഗങ്ങളിലും കരാറുകളായി.
നേരത്തെ നിലനിൽക്കുന്ന എണ്ണ, വാതകം, പെട്രോകെമിക്കൽ രംഗത്തുള്ള സഹകരണം കൂടുതൽ ഉൗർജിതമാക്കും. ഇതു സംബന്ധിച്ച കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. തുറമുഖങ്ങളിലെ ചരക്കുഗതാഗതം, ഇരു രാജ്യങ്ങളിലെയും ബാങ്കിങ് മേഖലയുടെ ശാക്തീകരണം, വിദേശ നിക്ഷേപം കൂട്ടിയിണക്കുന്നതിനുള്ള ജോയിൻറ് കൗൺസിൽ എന്നിവയും ധാരണകളുടെ ഭാഗമാണ്. ഏകീകൃത വ്യവസായ ഡാറ്റാബേസ് സ്ഥാപിക്കപ്പെടുന്നതോടെ രാജ്യങ്ങളുടെ വ്യവസായ മേഖലയിൽ ദീർഘകാലമായി പ്രതീക്ഷിക്കപ്പെടുന്ന വിപുല സഹകരണം യാഥാർഥ്യമാകും. നിർമാണ മേഖലയിൽ സംയുക്ത പ്രവർത്തന പദ്ധതിയും പ്രാബല്യത്തിൽ വരും. ഇൗ രീതിയിൽ മൊത്തം 20 ധാരണാപത്രങ്ങളും 44 പൊതുകരാറുകളുമാണ് ജിദ്ദ സേമ്മളനത്തിൽ രൂപപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.