ലബനാനിലെ പൗരന്മാരെ മടക്കിവിളിച്ച് യു.എ.ഇ
text_fieldsദുബൈ: ലബനാനിൽ കഴിയുന്ന യു.എ.ഇ പൗരന്മാരോട് മടങ്ങിവരാൻ ആവശ്യപ്പെട്ട് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം.
ലബനാൻ ഇൻഫർമേഷൻ മന്ത്രിയുടെ സൗദിക്കെതിരായ പ്രസ്താവനയെ തുടർന്ന് നയതന്ത്രബന്ധത്തിൽ പോറലേറ്റ പശ്ചാത്തലത്തിലാണ് നിർദേശം.
ലബനാനിൽ നിന്ന് പൗരന്മാരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും ആർക്കും സഹായം നൽകാൻ സന്നദ്ധമാണെന്നും മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. സൗദി അറേബ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം യു.എ.ഇ ലബനാനിൽ നിന്ന് നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കുകയും അവിടേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. യമൻ വിഷയത്തിലാണ് സൗദിക്കെതിരെ പ്രസ്താവന നടത്തിയത്.
സംഭവത്തിൽ ലബനാനെതിരെ കടുത്ത നടപടിയുമായി വിവിധ കുവെത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും രംഗത്തുവന്നിരുന്നു.
സൗദി ലബനാനിലെ തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിക്കുകയും 48 മണിക്കൂറിനുള്ളിൽ സൗദിയിലെ ലബനാൻ അംബാസഡറോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സൗദിയിലേക്ക് ലബനാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിർത്താനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.