ഷാര്‍ജ കുട്ടികളുടെ വായനോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
text_fieldsഷാര്‍ജ: ഒമ്പതാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അല്‍താവൂനിലെ എക്സ്പോ സെൻററില്‍ പൂര്‍ത്തിയായി. വായനയുടെയും അറിവിെൻറയും സന്ദേശം ഉള്‍കൊള്ളുന്ന ചിത്രങ്ങള്‍ കൊണ്ടാണ് ‘ഉത്സവ പറമ്പിന്‍െറ’അകവും പുറവും അലങ്കരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരുടെ സ്റ്റാളുകളും പൂര്‍ത്തിയായിട്ടുണ്ട്. പുസ്തകങ്ങളും മറ്റ് പ്രദര്‍ശനങ്ങള്‍ക്കുള്ള സാധന-സാമഗ്രികളും നിരന്ന് കഴിഞ്ഞു. കണ്ടെത്തലിനുമപ്പുറം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന വായനോത്സവത്തില്‍ പുതുമയാര്‍ന്നതും വിജ്ഞാനവും വിനോദവും പകരുന്ന പരിപാടികളാണ് കോര്ത്തിണക്കിയിരിക്കുന്നതെന്ന് സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി പറഞ്ഞു.
ഏപ്രില്‍ 19 മുതല്‍ 29 വരെ നടക്കുന്ന വായനോത്സവത്തില്‍ ഇന്ത്യയില്‍നിന്ന് അഞ്ച് എഴുത്തുകാരടക്കം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നു നൂറിലേറെ സാഹിത്യകാരന്മാരും ചിന്തകരും പാചകവിദഗ്ധരും പ്രഭാഷകരും വിദ്യാഭ്യാസ വിചക്ഷണരും സംബന്ധിക്കും. കുട്ടികളുടെ എഴുത്തുകാരിയായ നന്ദിനി നായര്‍, അനുഷ്ക രവിശങ്കര്‍, സുദക്ഷിണ ശിവകുമാര്‍, പ്രഭാഷക അഫ്ഷീന് പന്‍വെല്‍ക്കര്‍, ആനിമേറ്റര്‍ സകീന അലി എന്നിവരാണ് ഇന്ത്യയില്നിന്നത്തെുക. വായനോത്സവത്തില്‍ അറിവിന്‍െറ മഹാവിരുന്നൊരുക്കി 'ബ്രയിന്‍ ദി ഇന്‍സൈഡ് സ്റ്റോറി' പ്രദര്‍ശനം നടക്കും. അമേരിക്കന്‍ ചരിത്ര മ്യൂസിയം ഉദ്യോഗസ്ഥരാണ് മനുഷ്യ തലച്ചോറിനെ പറ്റിയുള്ള ഇന്സ്റ്റാലേഷന് പ്രദര്‍ശിപ്പിക്കുന്നത്. മനുഷ്യ തലച്ചോറിനെ കുറിച്ചുള്ള വിവിധ കാലഘട്ടങ്ങളിലെ പഠനം ഇതിലുണ്ടാകും. പ്രദര്‍ശനത്തിന് പുറമെ ഇതുമായി ബന്ധപ്പെട്ട ശില്പശാലകളും നടക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് മേള നടക്കുന്നത്.
ഇന്ത്യയുള്‍പ്പെടെ 15ലേറെ രാജ്യങ്ങളില്‍നിന്നു 150 പ്രദര്‍ശകര്‍ പങ്കെടുക്കുന്നു. മലയാളത്തില്‍നിന്നു ഡിസി ബുക്സാണു പ്രദര്‍ശനത്തിലുള്ളത്. അറബിക്, ഇംഗ്ളിഷ് പുസ്തകങ്ങളുടെ വില്പന, ബാലസാഹിത്യകൃതികളിലൂടെ ലോകപ്രശസ്തരായ എഴുത്തുകാരുടെ പ്രഭാഷണം, കുട്ടികളുമായി സംവാദം, ശില്പശാലകള്, സെമിനാറുകള്‍, ശാസ്ത്ര-നാഗരിക പ്രദര്‍ശനം, ബാലസാഹിത്യകൃതികള്‍ക്കു വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം, നാടകം, സംഗീതം, പാചക പരിപാടികള്‍ എന്നിവയടക്കം ആയിരത്തിലേറെ വിദ്യാഭ്യാസ, കലാ-സാംസ്കാരിക, വിനോദ പരിപാടികള്‍ അരങ്ങേറും. ശനി മുതല്‍ ബുധന്‍ വരെ രാവിലെ ഒന്പതുമുതല് രാത്രി എട്ടുവരെയും വ്യാഴാഴ്ച രാവിലെ ഒന്പതുമുതല് രാത്രി ഒന്പതുവരെയും വെള്ളിയാഴ്ച വൈകിട്ടു നാലുമുതല്‍ രാത്രി ഒന്‍പതുവരെയുമാണു പരിപാടി. പ്രവേശനം വാഹന നിറുത്തുവാനുള്ള സൗകര്യം സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
