Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ വ്യാപക...

യു.എ.ഇയിൽ വ്യാപക മഴ

text_fields
bookmark_border
യു.എ.ഇയിൽ വ്യാപക മഴ
cancel
camera_alt???????????? ??????????????

ദുബൈ: ഒമാന്‍ അതിര്‍ത്തി കടന്നു വന്ന മഴ യു.എ.ഇയില്‍ തിമർത്തു പെയ്തു. സാധാരണ പെയ്യാതെ ന ില്‍ക്കുന്ന മഴമേഘങ്ങളിലേക്ക് വിമാനങ്ങള്‍ ഉപയോഗിച്ച് ഉപ്പുപരലുകള്‍ വിതറി മഴയ െ കൃത്രിമമായി മണ്ണിലേക്ക് ക്ഷണിക്കുകയാണ് പതിവ്. എന്നാല്‍ കിഴക്കന്‍ മാനം കറുത്താല്‍ ഉപ്പിലിടേണ്ട ആവശ്യമില്ല. ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനുമൊപ്പമെത്തിയാണ് കന ത്ത മഴയിൽ യു.എ.ഇയെ കുതിർത്തത്. രണ്ട് ദിവസമായി ഇടവിട്ട് ലഭിച്ച ചാറ്റല്‍ മഴക്കൊടുവില്‍ ശനിയാഴ്ച്ച ഉച്ചയോടെ ശക്തമായ മഴ പെയ്യുകയായിരുന്നു. ദുബൈയിലും അബൂദബിയിലും ഷാർജ, അൽ െഎൻ, അജ്മാൻ പ്രദേശങ്ങളിലും സാധാരണ രീതിയിൽ മഴ ലഭിച്ചു. എന്നാൽ റാസൽ ഖൈമയുടെ മലയോര മേഖലകളിൽ കനത്ത മഴയാണുണ്ടായത്. കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ നൂറുകണക്കിന് കാറുകൾ അകപ്പെട്ടു. ഒരു കാർ ഒഴുകിപ്പോയതായാണ് റിപ്പോർട്ട്. ശനിയാഴ്ച വൈകിട്ട് നാല് മണിവരെയുള്ള കണക്കനുസരിച്ച് 87.1 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.

കുളിർ മഴയിൽ നിറഞ്ഞ് അല്‍ റുഫൈസ അണക്കെട്ട്
ഷാര്‍ജ: കിഴക്കന്‍ ചക്രവാളങ്ങളിലിറങ്ങി വന്ന മേഘങ്ങള്‍ മലപ്രദേശങ്ങളിലാണ് ആദ്യം കോരിച്ചൊരിഞ്ഞത്. കിഴക്ക് ഭാഗത്ത് നിന്ന് വടക്ക്-പടിഞ്ഞാറ് ഭാഗത്തേക്ക് കാര്‍മേഘങ്ങള്‍ നീങ്ങുമ്പോള്‍ വാദി ഷീസിലെ കാര്‍ന്നോരായ അഹമ്മദ് ആകാശത്ത് നിന്ന് കണ്ണെടുക്കാതെ അറബിയില്‍ പറഞ്ഞതിെൻറ മലയാളം ഇന്നു രാജ്യത്ത് മഴദിവസമെന്നായിരുന്നു. പറഞ്ഞുതീര്‍ന്നില്ല അല്‍ റുഫൈസ അണക്കെട്ടിലേക്ക് ചില്ലുകള്‍ വാരിവിതറിയ പോലെ മഴതുള്ളികള്‍ പതിക്കാന്‍ തുടങ്ങി. ഖോര്‍ഫക്കാന്‍ റോഡ് ഉദ്ഘാടനം ചിത്രീകരിക്കാന്‍ തയ്യാറാക്കി വെച്ച കാമറകളും ലൈവ് പ്രക്ഷേപണത്തിനായി സജ്ജീകരിച്ച ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് ജോലിക്കാര്‍ നീക്കാന്‍ തുടങ്ങി. മഴ വകവെക്കാതെപൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാജോലികളില്‍ മുഴുകി ഖോര്‍ഫക്കാന്‍ റോഡിലുണ്ടായിരുന്നു. റുഫൈസ അണക്കെട്ടില്‍ ഇറങ്ങിയ തോണിക്കാരുടെ മഴ നനഞ്ഞ പാട്ടില്‍ ആഹ്ളാദവും സന്തോഷവും തിരതല്ലി. ഷാര്‍ജയിലെ എല്ലാ ഉപനഗരങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. എന്നാല്‍ ഗതാഗത തടസം എവിടെയും അനുഭവപ്പെട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരമ്പരാഗത ഗ്രാമത്തില്‍ നടക്കുന്ന പൈതൃകാഘോഷങ്ങള്‍ക്ക് മഴയെ തുടര്‍ന്ന് അവധി നല്‍കിയതായി അധികൃതര്‍ പറഞ്ഞു. ദുബൈ അടക്കമുള്ള എമിറേറ്റുകളിലും മഴ ശക്തമായിരുന്നു. വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധാഭിപ്രായം.

കാറ്റിെൻറയും ഇടിയുടെയും അകമ്പടിയോടെയെത്തിയ മഴ ജനജീവിതത്തെ ബാധിച്ചു. ഞായറാഴ്ച സ്കൂളുകൾക്ക് അവധി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വാഹന യാത്രക്കാര്‍ പ്രയാസപ്പെട്ടാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. അല്‍ ജീര്‍, ഷാം, അല്‍ റംസ്, ജൂലാന്‍, മാമൂറ, അല്‍ നഖീല്‍, ഓള്‍ഡ് റാസല്‍ഖൈമ, ബറൈറാത്ത്, ദഹാന്‍, കറാന്‍, ദിഗ്ദാഗ, അദന്‍, അല്‍ഗൈല്‍, ജസീറ അല്‍ ഹംറ തുടങ്ങിയിടങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചു. മലനിരകളിലെ മഴ വാദികളില്‍ നീരൊഴുക്കിന് വഴിവെച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് ഇവിടങ്ങളിലെ താമസക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. വെള്ളം നിറഞ്ഞ പ്രദേശങ്ങളിൽ അധികൃതർ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്് മഴ ഇന്നും തുടരുമെന്നും ഇൗ ആഴ്ച മുഴുവൻ മൂടിക്കെട്ടിയ അന്തരീക്ഷം തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചവരെ പ്രളയ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

തീരങ്ങളിലേക്കും മലനിരകളിലേക്കുമുള്ള വിനോദ യാത്രകള്‍ ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. വാഹന യാത്രികര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് ദുരന്തങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. മഴയിൽ നനഞ്ഞ റോഡുകൾ അപകടം സൃഷ്ടിക്കുമെന്നതിനാൽ ഡ്രൈവിങ്ങിൽ സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനില്‍ കനത്ത മഴ തുടരുന്നു. ഉച്ചതിരിഞ്ഞാണ് ചാറ്റലോടെ മഴ ആരംഭിച്ചത്. എന്നാല്‍ സന്ധ്യയോടെ മഴ കനക്കുകയായിരുന്നു. ചൂട് തുടങ്ങേണ്ട സമയമായെങ്കിലും തുടര്‍ച്ചയായുള്ള ഇടമഴ നല്ല ആശ്വാസമാണ് നല്‍കുന്നത്. ഉമ്മുല്‍ഖുവൈനിെൻറ എല്ലാ മേഖലകളിലും രാത്രിയിലും ശക്തമായിത്തന്നെ മഴ തുടരുന്നു. നല്ല ഇടിമുഴക്കവും അനുഭവപ്പെട്ടു. സുഗമമായ സഞ്ചാരത്തിന് വഴികളിലെ വെള്ളക്കെട്ട് തടസ്ഥമാകുന്നുണ്ട്. വിദേശ രാജ്യങ്ങളുടെ പാഠ്യപദ്ധതികല്‍ പിന്തുടരുന്ന സ്കൂളുകള്‍ രണ്ടാഴ്ചത്തെ അവധിക്ക് ശേഷം നാളെയാണ് തുറക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsuae rainmalayalam news
News Summary - uae rain-gulf news
Next Story