Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2019 5:11 AM GMT Updated On
date_range 10 Aug 2019 5:11 AM GMTഒാർക്കണേ, ഡെലിവറി ജീവനക്കാരും മനുഷ്യരാണ്
text_fieldsbookmark_border
ദുബൈ: നാട് പ്രളയത്തിൽ മുങ്ങി തണുത്ത് വിറക്കുേമ്പാൾ മരുനാട് ചുട്ടുെപാള്ളുന്നു. മഴ ക്കും ചൂടിനും ഇടയിലൂടെ പെരുന്നാൾ വന്നെത്തുന്നു. നാടിനു വേണ്ടി പ്രാർഥിച്ചും പ്രവർത്തി ച്ചും നമ്മൾ പെരുന്നാളുണ്ണാനിരിക്കും. അപ്പോഴാണ് ബിരിയാണിക്ക് പപ്പടമില്ലെന്നും സാ ലഡിന് ചേർക്കാൻ തൈര് കുറവാണെന്നും ഒാർമ വരുക.
അടുക്കളയിലെ ഷെൽഫിൽ ഒട്ടിച്ചു വെ ച്ചിരിക്കുന്ന നമ്പർ നോക്കി ഗ്രോസറിയിലോ സൂപ്പർ മാർക്കറ്റിലോ വിളിച്ച് പപ്പടവും തൈ രും വേഗം കൊടുത്തുവിടണമെന്ന് ഒാർഡർ ചെയ്യും. അഞ്ചു മിനിറ്റ് നോക്കിയിരുന്നിട്ടും കാ ണാതെ വീണ്ടും വിളിക്കും^പുറപ്പെട്ടില്ലേ, എത്തിയില്ലല്ലോ എന്ന് പരിഭവം പറയും. ദാ ഇറങ്ങി ഉടനെ എത്തുമെന്ന് ആ തലക്കൽ നിന്ന് കേൾക്കും.
പിന്നെയും കാത്ത് നിന്ന് കാണാതെ വിളിക്കാൻ ഫോണെടുക്കുേമ്പാൾ കോളിങ് ബെൽ മുഴങ്ങും. ഒാർഡർ ചെയ്ത് സാധനമെത്താൻ പത്തു മിനിറ്റ് സമയമെടുത്തതിന് കൊണ്ടുവന്ന ഡെലിവറി ബോയിയെ വയറു നിറയെ ചീത്ത പറഞ്ഞ ശേഷമേ പണം കൊടുക്കു. ഇത് ഒട്ടനവധി വീടുകളിലെ പെരുന്നാൾ ദിവസത്തെ പതിവ് ഉച്ചക്കാഴ്ചയാണ്. ചെറിയ പെരുന്നാളിനെന്ന പോലെ ഇന്നോ നാളെയോ എന്ന് ആശയക്കുഴപ്പമൊന്നുമില്ല, പത്തു ദിവസം മുൻപ് തീരുമാനിക്കപ്പെട്ട കാര്യമാണ് ബലിപെരുന്നാൾ എന്നാണെന്ന്. ഒരുക്കങ്ങൾക്ക് ഇത്രയധികം സമയമുണ്ടായിട്ടും ചെയ്യാത്ത നമ്മൾ പത്തു മിനിറ്റ് വൈകിയതിന് പാവംപിടിച്ച ഡെലിവറി ബോയിയുടെ നെഞ്ചത്തു കയറുന്നത് എന്തൊരു അന്യായമാണ്.
നമ്മളോരോരുത്തരെയും പോലെ നാടും വീടും അവർക്കുമുണ്ട്. മാതാപിതാക്കളെയും കുടുംബത്തെയും പുലർത്തുവാനാണ് അവരും ഇൗ ചുടുവെയിലിൽ ഇവിടെ വന്ന് കഷ്ടപ്പെടുന്നത്. പ്രളയത്തിൽ മുങ്ങിയ നാടിനെക്കുറിച്ച് നമുക്ക് ആശങ്കയുള്ളതു പോലെ സ്വന്തം നാടിനെക്കുറിച്ച് അതേതു രാജ്യവുമാവെട്ട ആശങ്കകളും പ്രതീക്ഷകളും അവർക്കുമുണ്ട്.
പുലർച്ചെ ഫ്ലാറ്റുകളിലെല്ലാം പത്രമെത്തിച്ചിട്ടു വേണം ന്യൂസ്പേപ്പർ ഡെലിവറി ചെയ്യുന്നവർക്ക് പള്ളിയിേലക്ക് ഒാടിയെത്താൻ. നമ്മൾ ഒാർഡർ ചെയ്ത ഭക്ഷണം കത്തിയാളുന്ന വെയിലിലൂടെ വാഹനമോടിച്ച് വീട്ടുപടിക്കൽ എത്തിച്ചു തരുന്ന പയ്യൻമാരുണ്ടല്ലോ, അവരീ ഒാട്ടത്തിനിടെ ഒരു ഗ്ലാസ് വെള്ളം പോലും കുടിച്ചിട്ടുണ്ടാവില്ല എന്ന് നമ്മൾ ഒാർമിക്കാറുണ്ടോ?
ഏതാണ്ട് എല്ലാ സർക്കാർ^സ്വകാര്യ സ്ഥാപനങ്ങളും പെരുന്നാളിന് മുൻപും പിൻപുമുള്ള ദിവസങ്ങളിൽ അവധിയിലാവുേമ്പാൾ ജനങ്ങളുടെ സേവനത്തിനായി ഒട്ടുമിക്ക സൂപ്പർമാർക്കറ്റുകളും ഗ്രോസറികളും കഫറ്റീരിയകളും ഭക്ഷണശാലകളും മരുന്നുകടകളുമെല്ലാം മുടക്കമില്ലാതെ പ്രവർത്തിക്കുന്നു.
അവിടുത്തെ ജീവനക്കാർക്കും പെരുന്നാൾ ആഘോഷിക്കാനും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചൊന്ന് മയങ്ങാനും അല്ലെങ്കിൽ ഒന്നു കറങ്ങാനും ആശയില്ലാഞ്ഞിട്ടല്ല, പ്രത്യേക സാഹചര്യം കൊണ്ട് അവർക്ക് സാധിക്കുന്നില്ല. അതു കൊണ്ട് ദയവായി ആഘോഷവേളകളിലെങ്കിലും നമ്മൾ ഒാരോ
രുത്തരും ആ മനുഷ്യരോടൽപ്പം കൂടി കരുണയോടെ പെരുമാറുക. ദിർഹമോ ദിനാരോ വാരിക്കോരി നൽകിയില്ലെങ്കിലും ഒരു പുഞ്ചിരിയെങ്കിലും അവർക്ക് സമ്മാനമായി നൽകുക. അപ്പോഴല്ലേ പെരുന്നാളും ഒാണവുമൊക്കെ പൂർണമാവൂ?
അടുക്കളയിലെ ഷെൽഫിൽ ഒട്ടിച്ചു വെ ച്ചിരിക്കുന്ന നമ്പർ നോക്കി ഗ്രോസറിയിലോ സൂപ്പർ മാർക്കറ്റിലോ വിളിച്ച് പപ്പടവും തൈ രും വേഗം കൊടുത്തുവിടണമെന്ന് ഒാർഡർ ചെയ്യും. അഞ്ചു മിനിറ്റ് നോക്കിയിരുന്നിട്ടും കാ ണാതെ വീണ്ടും വിളിക്കും^പുറപ്പെട്ടില്ലേ, എത്തിയില്ലല്ലോ എന്ന് പരിഭവം പറയും. ദാ ഇറങ്ങി ഉടനെ എത്തുമെന്ന് ആ തലക്കൽ നിന്ന് കേൾക്കും.
പിന്നെയും കാത്ത് നിന്ന് കാണാതെ വിളിക്കാൻ ഫോണെടുക്കുേമ്പാൾ കോളിങ് ബെൽ മുഴങ്ങും. ഒാർഡർ ചെയ്ത് സാധനമെത്താൻ പത്തു മിനിറ്റ് സമയമെടുത്തതിന് കൊണ്ടുവന്ന ഡെലിവറി ബോയിയെ വയറു നിറയെ ചീത്ത പറഞ്ഞ ശേഷമേ പണം കൊടുക്കു. ഇത് ഒട്ടനവധി വീടുകളിലെ പെരുന്നാൾ ദിവസത്തെ പതിവ് ഉച്ചക്കാഴ്ചയാണ്. ചെറിയ പെരുന്നാളിനെന്ന പോലെ ഇന്നോ നാളെയോ എന്ന് ആശയക്കുഴപ്പമൊന്നുമില്ല, പത്തു ദിവസം മുൻപ് തീരുമാനിക്കപ്പെട്ട കാര്യമാണ് ബലിപെരുന്നാൾ എന്നാണെന്ന്. ഒരുക്കങ്ങൾക്ക് ഇത്രയധികം സമയമുണ്ടായിട്ടും ചെയ്യാത്ത നമ്മൾ പത്തു മിനിറ്റ് വൈകിയതിന് പാവംപിടിച്ച ഡെലിവറി ബോയിയുടെ നെഞ്ചത്തു കയറുന്നത് എന്തൊരു അന്യായമാണ്.
നമ്മളോരോരുത്തരെയും പോലെ നാടും വീടും അവർക്കുമുണ്ട്. മാതാപിതാക്കളെയും കുടുംബത്തെയും പുലർത്തുവാനാണ് അവരും ഇൗ ചുടുവെയിലിൽ ഇവിടെ വന്ന് കഷ്ടപ്പെടുന്നത്. പ്രളയത്തിൽ മുങ്ങിയ നാടിനെക്കുറിച്ച് നമുക്ക് ആശങ്കയുള്ളതു പോലെ സ്വന്തം നാടിനെക്കുറിച്ച് അതേതു രാജ്യവുമാവെട്ട ആശങ്കകളും പ്രതീക്ഷകളും അവർക്കുമുണ്ട്.
പുലർച്ചെ ഫ്ലാറ്റുകളിലെല്ലാം പത്രമെത്തിച്ചിട്ടു വേണം ന്യൂസ്പേപ്പർ ഡെലിവറി ചെയ്യുന്നവർക്ക് പള്ളിയിേലക്ക് ഒാടിയെത്താൻ. നമ്മൾ ഒാർഡർ ചെയ്ത ഭക്ഷണം കത്തിയാളുന്ന വെയിലിലൂടെ വാഹനമോടിച്ച് വീട്ടുപടിക്കൽ എത്തിച്ചു തരുന്ന പയ്യൻമാരുണ്ടല്ലോ, അവരീ ഒാട്ടത്തിനിടെ ഒരു ഗ്ലാസ് വെള്ളം പോലും കുടിച്ചിട്ടുണ്ടാവില്ല എന്ന് നമ്മൾ ഒാർമിക്കാറുണ്ടോ?
ഏതാണ്ട് എല്ലാ സർക്കാർ^സ്വകാര്യ സ്ഥാപനങ്ങളും പെരുന്നാളിന് മുൻപും പിൻപുമുള്ള ദിവസങ്ങളിൽ അവധിയിലാവുേമ്പാൾ ജനങ്ങളുടെ സേവനത്തിനായി ഒട്ടുമിക്ക സൂപ്പർമാർക്കറ്റുകളും ഗ്രോസറികളും കഫറ്റീരിയകളും ഭക്ഷണശാലകളും മരുന്നുകടകളുമെല്ലാം മുടക്കമില്ലാതെ പ്രവർത്തിക്കുന്നു.
അവിടുത്തെ ജീവനക്കാർക്കും പെരുന്നാൾ ആഘോഷിക്കാനും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചൊന്ന് മയങ്ങാനും അല്ലെങ്കിൽ ഒന്നു കറങ്ങാനും ആശയില്ലാഞ്ഞിട്ടല്ല, പ്രത്യേക സാഹചര്യം കൊണ്ട് അവർക്ക് സാധിക്കുന്നില്ല. അതു കൊണ്ട് ദയവായി ആഘോഷവേളകളിലെങ്കിലും നമ്മൾ ഒാരോ
രുത്തരും ആ മനുഷ്യരോടൽപ്പം കൂടി കരുണയോടെ പെരുമാറുക. ദിർഹമോ ദിനാരോ വാരിക്കോരി നൽകിയില്ലെങ്കിലും ഒരു പുഞ്ചിരിയെങ്കിലും അവർക്ക് സമ്മാനമായി നൽകുക. അപ്പോഴല്ലേ പെരുന്നാളും ഒാണവുമൊക്കെ പൂർണമാവൂ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story