Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 8:19 AM GMT Updated On
date_range 20 Oct 2017 8:23 AM GMTപുതിയ കാലത്തിന് പുതിയ ലോകത്തിന് പുതിയ മന്ത്രിമാർ
text_fieldsbookmark_border
ദുബൈ: യു.എ.ഇയുടെ നാളെ രൂപപ്പെടുത്തുന്നതിന് രാഷ്ട്രനായകർ ദീർഘവീക്ഷണത്തോടെ മുന്നോട്ടുവെക്കുന്ന നടപടികളുടെ ഭാഗമാണ് യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച മന്ത്രിസഭയിലെ പുതിയ വകുപ്പുകളും മന്ത്രിമാരും.
ആർട്ടിഫിഷൽ ഇൻറലിജൻസ് സ്ട്രാറ്റജി പ്രഖ്യാപിച്ചതിനു പിന്നാലെ ആ വിഷയത്തിൽ മന്ത്രിയെത്തന്നെ നിയോഗിക്കാൻ തീരുമാനിച്ചതിലൂടെ എത്രമാത്രം ഗൗരവത്തോടെയാണ് നാളെയുടെ സാേങ്കതിക വിദ്യകളെ രാഷ്ട്രം കൈയാളാനൊരുങ്ങുന്നതെന്ന് വ്യക്തം.
ലോക ഗവൺമെൻറ് ഉച്ചകോടി സംഘടിപ്പിക്കുന്ന ഡബ്ലിയു. ജി.എസ്.ഒ യുടെ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന അൽ ഒലാമ ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദ ദാരിയാണ്. പ്രോജക്ട് മാനേജ്മെൻറിൽ ഡിപ്ലോമയുമുണ്ട്.
സാമൂഹിക വികസന മന്ത്രിയായി നിയമിക്കപ്പെട്ട ഹെസ്സ ഇൗസ ബു ഹുമൈദ് പ്രധാനമന്ത്രിയുടെ ഒഫീസിലെ സർക്കാർ സേവന വിഭാഗം എക്സി. ഡയറക്ടറായിരുന്നു. സായിദ് യൂണിവേഴ്സിറ്റി, ഷാർജ അമേരിക്കൻ യൂനിവേഴ്സിറ്റി, നാഷനൽ യൂനിവേഴ്സിറ്റി ഒഫ് സിംഗപ്പൂർ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം. ക്വാളിറ്റി മാനേജ്മെൻറിൽ പി.എച്ച്.ഡിയുമുണ്ട്.
മുഹമ്മദ് ബിൻ റാശിദ് നേതൃവികസന പദ്ധതിയിലെ ബിരുദദാരിയാണ്. ഖലീഫ ഗവർമെൻറ് എക്സലൻസ് പ്രോഗ്രാം കോ ഒാർഡിനേറ്റിങ് ജനറലായും സാമ്പത്തിക വികസന വകുപ്പിൽ ഉപഭോക്തൃ സേവന വികസന വിഭാഗം മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.
മന്ത്രിയാക്കപ്പെട്ട സാക്കി അൻവർ നുസൈബാ വിദേശ കാര്യ ഉപ മന്ത്രിയായും യു.എ.ഇ പ്രസിഡൻറ്ഷ്യൽ കോർട്ടിലെ സാംസ്കാരിക ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.
ശൈഖ് സായിദ് അവാർഡ് സമിതിയിൽ ഉൾപ്പെടെ നിരവധി ഉന്നത സാംസ്കാരിക സമിതികളിലും അംഗമായിരുന്നു. ജറുസലേമിൽ ജനിച്ച ഇദ്ദേഹം മാധ്യമപ്രവർത്തകനായാണ് പൊതുജീവിതം ആരംഭിച്ചത്.
അബൂദബിയിലെ ആദ്യ അറബി പത്രം ആരംഭിക്കുന്നതിലും മാധ്യമ വിഭാഗങ്ങൾ വികസിപ്പിക്കുന്നതിലും മികച്ച പങ്കുവഹിച്ചിട്ടുണ്ട്.
മാനവവിഭവ സ്വദേശിവത്കരണ മന്ത്രിയായി നിയുക്തനായ നാസർ ബിൻ താനി അൽ ഹമീലി ഇതേ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ആയിരുന്നു. പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് എച്ച്.ആറിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. തൊഴിൽ മേഖലയിൽ സ്വദേശി യുവജനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്.
ശാസ്ത്ര മുന്നേറ്റകാര്യ മന്ത്രിയായി നിയോഗിക്കപ്പെട്ട സാറ അൽ അമീറി യു.എ.ഇയിലെ ശാസ്ത്രജ്ഞ കൗൺസിൽ അധ്യക്ഷയാണ്. രാജ്യത്തിെൻറ ചൊവ്വാ ദൗത്യ പദ്ധതിയുടെ ഡെപ്യൂട്ടി പ്രോജക്ട് മാനേജറുമാണ്. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിലെ സയൻസ് ടീം ലീഡറുമായിരുന്നു.
ഷാർജ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യുട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ മന്ത്രിയായി നിയമിതയായ മറിയം അൽ മുഹൈറി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൽ ജല വിഭവ വിഭാഗം അസി. അണ്ടർ സെക്രട്ടറിയായിരുന്നു. യൂറോപ്യൻ സർവകലാശാലകളിൽ പഠിച്ച ഇവർ ഡിസൈൻ ആൻറ് ഡവലപ്മെൻറ് എഞ്ചിനീയറിങിലാണ് ശ്രദ്ധയൂന്നുന്നത്.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന വിവിധ പദ്ധതികൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ പരിസ്ഥിതി ബോധവത്കരണം സംബന്ധിച്ച ദേശീയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും പങ്കു വഹിച്ചിട്ടുണ്ട്.
ആർട്ടിഫിഷൽ ഇൻറലിജൻസ് സ്ട്രാറ്റജി പ്രഖ്യാപിച്ചതിനു പിന്നാലെ ആ വിഷയത്തിൽ മന്ത്രിയെത്തന്നെ നിയോഗിക്കാൻ തീരുമാനിച്ചതിലൂടെ എത്രമാത്രം ഗൗരവത്തോടെയാണ് നാളെയുടെ സാേങ്കതിക വിദ്യകളെ രാഷ്ട്രം കൈയാളാനൊരുങ്ങുന്നതെന്ന് വ്യക്തം.
ലോക ഗവൺമെൻറ് ഉച്ചകോടി സംഘടിപ്പിക്കുന്ന ഡബ്ലിയു. ജി.എസ്.ഒ യുടെ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന അൽ ഒലാമ ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദ ദാരിയാണ്. പ്രോജക്ട് മാനേജ്മെൻറിൽ ഡിപ്ലോമയുമുണ്ട്.
സാമൂഹിക വികസന മന്ത്രിയായി നിയമിക്കപ്പെട്ട ഹെസ്സ ഇൗസ ബു ഹുമൈദ് പ്രധാനമന്ത്രിയുടെ ഒഫീസിലെ സർക്കാർ സേവന വിഭാഗം എക്സി. ഡയറക്ടറായിരുന്നു. സായിദ് യൂണിവേഴ്സിറ്റി, ഷാർജ അമേരിക്കൻ യൂനിവേഴ്സിറ്റി, നാഷനൽ യൂനിവേഴ്സിറ്റി ഒഫ് സിംഗപ്പൂർ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം. ക്വാളിറ്റി മാനേജ്മെൻറിൽ പി.എച്ച്.ഡിയുമുണ്ട്.
മുഹമ്മദ് ബിൻ റാശിദ് നേതൃവികസന പദ്ധതിയിലെ ബിരുദദാരിയാണ്. ഖലീഫ ഗവർമെൻറ് എക്സലൻസ് പ്രോഗ്രാം കോ ഒാർഡിനേറ്റിങ് ജനറലായും സാമ്പത്തിക വികസന വകുപ്പിൽ ഉപഭോക്തൃ സേവന വികസന വിഭാഗം മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.
മന്ത്രിയാക്കപ്പെട്ട സാക്കി അൻവർ നുസൈബാ വിദേശ കാര്യ ഉപ മന്ത്രിയായും യു.എ.ഇ പ്രസിഡൻറ്ഷ്യൽ കോർട്ടിലെ സാംസ്കാരിക ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.
ശൈഖ് സായിദ് അവാർഡ് സമിതിയിൽ ഉൾപ്പെടെ നിരവധി ഉന്നത സാംസ്കാരിക സമിതികളിലും അംഗമായിരുന്നു. ജറുസലേമിൽ ജനിച്ച ഇദ്ദേഹം മാധ്യമപ്രവർത്തകനായാണ് പൊതുജീവിതം ആരംഭിച്ചത്.
അബൂദബിയിലെ ആദ്യ അറബി പത്രം ആരംഭിക്കുന്നതിലും മാധ്യമ വിഭാഗങ്ങൾ വികസിപ്പിക്കുന്നതിലും മികച്ച പങ്കുവഹിച്ചിട്ടുണ്ട്.
മാനവവിഭവ സ്വദേശിവത്കരണ മന്ത്രിയായി നിയുക്തനായ നാസർ ബിൻ താനി അൽ ഹമീലി ഇതേ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ആയിരുന്നു. പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് എച്ച്.ആറിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. തൊഴിൽ മേഖലയിൽ സ്വദേശി യുവജനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്.
ശാസ്ത്ര മുന്നേറ്റകാര്യ മന്ത്രിയായി നിയോഗിക്കപ്പെട്ട സാറ അൽ അമീറി യു.എ.ഇയിലെ ശാസ്ത്രജ്ഞ കൗൺസിൽ അധ്യക്ഷയാണ്. രാജ്യത്തിെൻറ ചൊവ്വാ ദൗത്യ പദ്ധതിയുടെ ഡെപ്യൂട്ടി പ്രോജക്ട് മാനേജറുമാണ്. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിലെ സയൻസ് ടീം ലീഡറുമായിരുന്നു.
ഷാർജ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യുട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ മന്ത്രിയായി നിയമിതയായ മറിയം അൽ മുഹൈറി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൽ ജല വിഭവ വിഭാഗം അസി. അണ്ടർ സെക്രട്ടറിയായിരുന്നു. യൂറോപ്യൻ സർവകലാശാലകളിൽ പഠിച്ച ഇവർ ഡിസൈൻ ആൻറ് ഡവലപ്മെൻറ് എഞ്ചിനീയറിങിലാണ് ശ്രദ്ധയൂന്നുന്നത്.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന വിവിധ പദ്ധതികൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ പരിസ്ഥിതി ബോധവത്കരണം സംബന്ധിച്ച ദേശീയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും പങ്കു വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story