Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസംസാരവും സംവാദവുമായി...

സംസാരവും സംവാദവുമായി നിറഞ്ഞ  സദസ്സിൽ സാഹിത്യോത്സവം 

text_fields
bookmark_border
സംസാരവും സംവാദവുമായി നിറഞ്ഞ  സദസ്സിൽ സാഹിത്യോത്സവം 
cancel

ദുബൈ: കേരള സാഹിത്യ അക്കാദമി സാഹിത്യോത്സവം വലിയ ജനപങ്കാളിത്തത്തോടെ ദുബൈയിൽ തുടരുന്നു. രണ്ടാംദിവസമായ വെള്ളിയാഴ്ച ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ നടന്ന വിവിധ പരിപാടികൾ പ്രമുഖരുടെ മികച്ച പ്രഭാഷണങ്ങൾ കൊണ്ടും അർഥവത്തായ സംവാദങ്ങൾ െകാണ്ടും ശ്രേദ്ധയമായി. 
ദേശാഭിമാനി ഫോറവും ഗൾഫ് മോഡൽ സ്‌കൂളും സംയുക്തമായി ഒരുക്കിയ സാഹിത്യോൽസവത്തിൽ ഇന്നലെ ആദ്യ പരിപാടി വിദ്യാർഥികൾക്കായുള്ള രചനാ മത്സരങ്ങളായിരുന്നു. വിവിധ എമിേററ്റുകളിൽനിന്നുള്ള കുട്ടികൾ കഥ, കവിത, ലേഖന മത്സരങ്ങളിൽ പെങ്കടുത്തു. തുടർന്ന്  ‘വായന, എഴുത്ത് ആസ്വാദനം’ എന്ന വിഷയത്തിൽ നടന്ന സംവാദം കവി കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. വായനയാണ് ഒരാളിലെ എഴുത്തുകാരനെ നിർണയിക്കുന്നതെന്ന് സച്ചിദാനന്ദന്‍ കുട്ടികളെ ഓർമിപ്പിച്ചു. ടി.ഡി.രാമകൃഷ്ണന്‍, പ്രഫ. എം.എം. നാരായണൻ, പ്രഫ. കെ. ഇ. എന്‍ കുഞ്ഞഹമ്മദ് എന്നിവരും വിദ്യാർഥികളുമായി സംവദിച്ചു. അനുഭവങ്ങളെ പകർത്തി  എഴുതാനുള്ള വാക്ക് ഉണ്ടാകുക എന്നതാണ് എഴുത്തിെൻറ മർമമെന്ന് ടി.ഡി.രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. യുവ എഴുത്തുകാരി ഷെമിയും കുട്ടികളോട് സംവദിച്ചു . 

ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച ‘മാധ്യമ ഭാഷയും സംസ്കാരവും’ എന്ന വിഷയത്തില്‍ നടന്ന ടോക് ഷോയില്‍ യു.എ.ഇയിലെ പ്രമുഖ മാധ്യമപ്രവർത്തകരുമായി സംവാദം നടന്നു. കവി സച്ചിദാനന്ദന്‍, എം.എം. നാരായണന്‍, ടി.ഡി. രാമകൃഷ്ണന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ് എന്നിവരാണ് സംവാദത്തിനു നേതൃത്വം നൽകിയത്. യഥാർഥ  പ്രശ്നങ്ങളെ വാർത്തകളാക്കുന്ന കാര്യത്തില്‍ എത്രത്തോളം ആത്മാർഥമായി ഇടപെടുന്നു എന്ന്‍ മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്ന് കെ.ഇ.എന്‍ ആവശ്യപ്പെട്ടു. അമേരിക്കയിൽ ട്രംപിനെപോലും മാധ്യമങ്ങൾ ചോദ്യം ചെയ്യുേമ്പാൾ കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ ഭരണകൂടങ്ങെള എതിർക്കാൻ മടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

വാർത്തകൾ ഉണ്ടാവുകയല്ല ഉണ്ടാക്കുകയാണെന്നും മാധ്യമപ്രവർത്തകരെ ചരിത്രം ഒരു കാലത്ത് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും എം.എം. നാരായണൻ പറഞ്ഞു. പരമ്പരാഗത മാധ്യമങ്ങളെ വെല്ലുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങൾ ഇടപെടൽ നടത്തുന്ന കാലമാണിതെന്നും അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ടി.ഡി.രാമകൃഷ്ണൻ ഒാർമിപ്പിച്ചു.തുടർന്ന് നടന്ന ‘പ്രവാസ രചനകൾ -ഒരു അന്വേഷണം’ എന്ന ശില്പശാലയിൽ പി. മണികണ്ഠൻ മോഡറേറ്ററായിരുന്നു.സംവാദത്തിനു എഴുത്തുകാരി സർഗ റോയ് ആശംസകള്‍ അർപ്പിച്ചു.വൈകിട്ട് പൊതു സമ്മേളനം നിറഞ്ഞുകവിഞ്ഞ സദസ്സിന് മുമ്പിൽ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. സമരങ്ങളും ഗൾഫ് പ്രവാസവുമാണ് കേരളത്തിെൻറ നവോഥാന മുന്നേറ്റത്തിനു പ്രധാന പങ്കു വഹിച്ചത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശാഭിമാനി ഫോറം കൺവീനര്‍ കെ.എല്‍. ഗോപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ‘എെൻറ കേരളം എെൻറ മലയാളം - സ്മരണയുടെ അറുപതാണ്ട്’ എന്ന ആശയത്തെ മുൻനിറുത്തി  ക്ഷണിക്കപ്പെട്ട അതിഥികൾ സംസാരിച്ചു. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. 
ശനിയാഴ്ച രാവിലെ മലയാളം അധ്യാപകർക്കായുള്ള പ്രത്യേക ശില്പശാലയോടെ സാഹിത്യോൽസവം സമാപിക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae events
News Summary - uae events
Next Story