ബാങ്ക് ഇടപാടുകാരില്‍ നിന്ന് പിടിച്ചുപറി; അജ്മാനില്‍ പിതാവും മകനും പിടിയില്‍
text_fieldsഷാര്‍ജ: ബാങ്കില്‍ നിന്ന് ഇടപാട് കഴിഞ്ഞ് ഇറങ്ങുന്നവരെ കബളിപ്പിച്ച് പണം തട്ടുന്ന രണ്ട് പേരെ അജ്മാന് പൊലീസ് പിടികൂടി. പിതാവും മകനുമാണ് പിടിയിലത്തെന്ന് അധികൃതര്‍ അറിയിച്ചു. ബാങ്കില്‍ നിന്ന് 70,000 ദിര്‍ഹവുമായി ഇറങ്ങിയ തെൻറ പക്കല്‍ നിന്ന് 24,000 ദിര്‍ഹം തട്ടിപ്പറിച്ചതുമായി കാണിച്ച് ഏഷ്യക്കാരന് നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതികള്‍ കൂടുങ്ങിയതെന്ന് അജ്മാന് പൊലീസിലെ ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അബ്ദുല്ല സെയിഫ് ആല് മത്റൂശി പറഞ്ഞു.
ബാങ്കില്‍ നിന്ന് ഇടപാട് കഴിഞ്ഞ് ആള് ഇറങ്ങുന്നത് കാണുന്ന മുറക്ക് മകന് സെക്യൂരിറ്റിക്കാരനുമായി സംസാരിക്കാന്‍ നില്ക്കും. ഈ തക്കം നോക്കിയാണ് പിതാവ് തട്ടിപ്പറി നടത്തിയിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇടപാടുകാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നുന്ന ആളുകളില്‍ നിന്ന് മാറി നടക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
