പരിഹാസ്യ വിഡിയോകൾക്ക് പണി കിട്ടും, പ്രതികളുടെ ഫോട്ടോയും പ്രസിദ്ധീകരിക്കും
text_fieldsദുബൈ: കോവിഡിനെ പ്രതിരോധിക്കാൻ ദുബൈയിൽ നടക്കുന്ന ദേശീയ അണുനശീകരണ പദ്ധതിെയ അപഹ സിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിക ളുമായി ദുബൈ പൊലീസ് രംഗത്ത്. പ്രതിരോധ പ്രവർത്തനങ്ങളെയും സർക്കാർ സ്ഥാപനങ്ങളെയും പ രിഹസിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തിയാൽ തക്കതായ ശിക്ഷകൾക്ക് പുറമെ പ്രതികള ുടെ ചിത്രങ്ങളും വെളിവാക്കുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.
ഇത്തരത്തിലുള്ള നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണിത്. രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളെ പരിഹസിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത മൂന്ന് ഏഷ്യൻ രാജ്യക്കാരെ പിടികൂടി പൊലീസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. മൂന്നു പ്രതികളുടെയും ചിത്രങ്ങൾ പൊലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. വിജനമായ ദുബൈയിലെ റോഡുകളുടെ വീഡിയോ കാട്ടി ചെന്നായ അലറുന്ന വിധത്തിലുള്ള ശബ്ദം ഉൾപ്പെടുത്തി വിഡിേയാ നിർമിച്ചയാളെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
ദുബൈ പൊലീസ്ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറിൽ ജോലി ചെയ്യുന്നയാളെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിലിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത വിദേശിയെയും സ്റ്റേ ഹോം നിർദേശത്തെ പരിഹസിച്ച് ടിക്ടോക് വിഡിയോ ഷെയർ ചെയ്തയാളെയുമാണ് അടുത്ത ദിവസങ്ങളിലായി പൊലീസ് പിടികൂടിയത്. ഇരുവരും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
സർക്കാർ ഉത്തരവുകൾ പാലിക്കാൻ തയാറാവാതെ ചിലർ വളരെ നിരുത്തരവാദപരമായാണ് പെരുമാറുന്നത്. അശ്രദ്ധരായ ഈ ആളുകൾ നിയമം ലംഘിക്കുക മാത്രമല്ല മറ്റുള്ളവർക്ക് പിന്തുടരാൻ മോശം ചെയ്തികളാണ് അനുവർത്തിക്കുന്നതും. പ്രതികളെ അറസ്റ്റ് ചെയ്യുമ്പോൾ തന്നെ അവരുടെ ചിത്രങ്ങളും പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഭാവിയിൽ അവരുടെ ജീവിതത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനാലാണ് ഈ നടപടി തുടരുന്നതെന്ന് ദുബൈ പൊലീസ് സൈബർ കുറ്റകൃത്യ വകുപ്പ് ഡയറക്ടർ കേണൽ സയീദ് അൽ ഹാജിരി പറഞ്ഞു.
ദേശീയ അണുനശീകരണ പദ്ധതി തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷ നിർദേശങ്ങൾ കൃത്യമായി പാലിച്ച് വീട്ടിൽ തന്നെ തുടരാനും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. സൈബർ കുറ്റകൃത്യ നിയമത്തിലെ ആർട്ടിക്കിൾ 29 അനുസരിച്ച് രാജ്യത്തെയോ സ്ഥാപനങ്ങളെയോ അവഹേളിക്കുന്ന ഓൺലൈൻ വാർത്തകൾ, വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്കുള്ള ശിക്ഷ തടവും ഒരു മില്ല്യൺ ദിർഹം വരെ പിഴയുമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.