Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകകപ്പിലേക്ക്...

ലോകകപ്പിലേക്ക് കണ്ണുനട്ട് യു.എ.ഇ ക്രിക്കറ്റ് ടീം

text_fields
bookmark_border
ലോകകപ്പിലേക്ക് കണ്ണുനട്ട് യു.എ.ഇ ക്രിക്കറ്റ് ടീം
cancel

ദുബൈ: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് കണ്ണുനട്ട് യു.എ.ഇ ക്രിക്കറ്റ് ടീം. വ്യാഴാഴ്ച തുടങ്ങുന്ന നമീബിയക്കെതിരായ മത്സരം മുതൽ അടുത്ത 10 മത്സരങ്ങൾ യു.എ.ഇക്ക് നിർണായകമാണ്. ഇതിൽ ഭൂരിപക്ഷം കളികളും ജയിച്ചാൽ മാത്രമേ യു.എ.ഇക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കൂ.

ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗ്-2ലെ ജേതാക്കൾക്കാണ് ലോകകപ്പിന്‍റെ അവസാന യോഗ്യത റൗണ്ടിലേക്ക് ഇടംലഭിക്കുക. ഏഴ് ടീമുകളാണ് ലീഗിൽ കളിക്കുന്നത്. ഇതിൽ പൊയന്‍റ് ടേബിളിൽ മുന്നിലെത്തുന്ന മൂന്ന് ടീമിന് ക്വാളിഫയർ റൗണ്ടിലേക്ക് യോഗ്യത നേടാം.

യു.എ.ഇക്കുപുറമെ സ്കോട്‍ലൻഡ്, ഒമാൻ, നമീബിയ, യു.എസ്, യു.എ.ഇ, നേപ്പാൾ, പപ്പുവ ന്യൂ ഗിനിയ ടീമുകളാണ് ലീഗ്-2ൽ കളിക്കുന്നത്. ഇതിൽ സ്കോട്‍ലൻഡും ഒമാനും യു.എസും 36 മത്സരങ്ങൾ പൂർത്തിയാക്കി. 50 പോയന്‍റുമായി സ്കോട്‍ലൻഡും 44 പോയന്‍റുമായി ഒമാനും മുന്നിലുണ്ട്. 34 മത്സരങ്ങൾ പൂർത്തിയാക്കിയ നമീബിയ 37 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്.

35 പോയന്‍റുള്ള യു.എസിന് പിന്നിൽ 27 പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ് യു.എ.ഇ. എന്നാൽ, യു.എ.ഇ 26 മത്സരം മാത്രമാണ് പൂർത്തിയാക്കിയത്. ഇനിയും 10 മത്സരങ്ങൾ കൂടിയുണ്ട്. ഈ മത്സരങ്ങളിലെ ജയം യു.എ.ഇ ടീമിന് അനിവാര്യമാണ്. ഇതിൽ ആദ്യ മത്സരം വ്യാഴാഴ്ച ദുബൈയിൽ നമീബിയക്കെതിരെ നടക്കും. 25നും നമീബിയക്കെതിരെ മത്സരമുണ്ട്. പപ്പുവ ന്യൂ ഗിനിയ, നേപ്പാൾ എന്നിവരാണ് മറ്റ് എതിരാളികൾ. ആറ് മത്സരങ്ങൾ ദുബൈയിലും നാലെണ്ണം നേപ്പാളിലുമാണ്. മലയാളി താരം സി.പി. റിസ്വാനാണ് ടീമിനെ നയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE.Cricket Team
News Summary - UAE Cricket Team
Next Story