Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒറ്റദിന കോടതി വൻ...

ഒറ്റദിന കോടതി വൻ വിജയം; രണ്ടു മാസത്തിൽ  തീർപ്പാക്കിയത് 6000 കേസുകൾ

text_fields
bookmark_border
ഒറ്റദിന കോടതി വൻ വിജയം; രണ്ടു മാസത്തിൽ  തീർപ്പാക്കിയത് 6000 കേസുകൾ
cancel

ദുബൈ: കോടതികളിലെ കേസ് ഭാരം കുറക്കുവാനും ചെറു കുറ്റങ്ങളുടെ പേരിൽ കേസ് നൂലാമാലകളിൽ നാളുകളോളം കുടുങ്ങിക്കിടക്കേണ്ട അവസ്ഥക്ക് പരിഹാരമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഏക ദിന കോടതികൾക്ക് നിർദേശം നൽകിയത്. 

ശൈഖ് മുഹമ്മദിെൻറ കണക്കൂകൂട്ടൽ പിഴച്ചില്ല. ഏഴാഴ്ച കൊണ്ട് 6000 കേസുകൾക്ക് തീർപ്പുണ്ടാക്കിയ ജഡ്ജ് അയ്മൻ അബ്ദുൽ ഹക്കമിെൻറ ക്ഷമയേയും അധ്വാനത്തേയും സമ്മതിച്ചേ മതിയാവു.മാർച്ചിലാണ് കോടതി തുടങ്ങിയത്. ദിവസം 200 കേസ് വരെ കേൾക്കാറുണ്ട് ജഡ്ജി. ചെക്ക് കേസുകൾ, അനുമതി ഇല്ലാതെ മദ്യപിക്കൽ, മദ്യം അനധികൃതമായി കൈവശം സൂക്ഷിക്കൽ, ഫീസ് അടക്കാൻ വീഴ്ച വരുത്തൽ, യാചന, അനധികൃത കച്ചവടങ്ങൾ, വിവാഹ ബാഹ്യ ലൈംഗിക ബന്ധം എന്നിവ സംബന്ധിച്ച കേസുകളാണ് കാര്യമായി കോടതിയുടെ പരിഗണനക്കെത്തുന്നത്. ഒറ്റ ദിവസം കൊണ്ട് കേസ് കേസ് അന്വേഷണവും വാദം കേൾക്കലും വിധിക്കലും ശിക്ഷ നടപ്പാക്കലുമെല്ലാം കഴിയും. അറബി ഭാഷ വശമില്ലാത്തവരുടെ സൗകര്യത്തിന് പരിഭാഷകരുമുണ്ടാവും.

ഗൾഫ് മേഖലയിൽ തന്നെ ആദ്യമായാണ് ഏകദിന കോടതികൾ നടപ്പാക്കുന്നത്. അൽ മുറഖബത്ത് പൊലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോടതിയിൽ രാവിലെ പത്തര മുതൽ ജഡ്ജി വിധികേൾക്കാനാരംഭിക്കും. മുറഖബാത്ത്, നാഇഫ്, ഖിൈസസ്, റാശിദീയ സ്റ്റേഷനുകളിൽ വരുന്ന കേസുകളാണ് പരിഗനണനക്കെത്തുക. 
ഏറെയൂം ചെക്കുകേസുകൾ. ചില കേസുകളിൽ കുറ്റാരോപിതർ ന്യായീകരിക്കാനോ പ്രതിരോധിക്കാനോ മുതിരാറില്ല. കുറ്റത്തെക്കുറിച്ച് ബോധ്യത്തോടെ  ഉടനടി വിധി പ്രഖ്യാപിക്കാൻ പറയുമവർ. മറ്റു ചിലതിൽ സാവകാശം തേടും, ചിലർക്ക് വാദിക്കാനുള്ള സമയം വേണം, മറ്റു ചിലർക്ക് കേസുകൾ സന്ധിയാക്കാൻ സമയം വേണം. കോടതി അത് അനുവദിക്കുകയും നീതി ലഭ്യമായി എന്ന് ഉറപ്പാക്കുകയും ചെയ്യും.   

ചെറിയ കേസുകൾക്ക് പിഴ ശിക്ഷയാണ് വിധിക്കുക. ഒന്നര ലക്ഷം ദിർഹത്തിനു മുകളിലെ ചെക്ക് കേസുകളിൽ തടവു ശിക്ഷ നൽകും. ഇൗ വിധിയിൽ തൃപ്തി പോരെന്നുണ്ടെങ്കിൽ പരാതിക്കാർക്ക് നഷ്ടപരിഹാരം തേടി സിവിൽ കേസ് നൽകാനും അർഹതയുണ്ട്.  കുറഞ്ഞ കാലയളവിൽ ഇത്രയേറെ കേസുകൾക്ക് പരിഹാരം കണ്ടതെങ്ങിനെ എന്നു ചോദിച്ചാൽ മികച്ച ദർശനവും കഠിനാധ്വാനവും എന്നു പറയാം ഉത്തരം. ഇത്തരമൊരു കോടതി സ്ഥാപിക്കാനുള്ള തീരുമാനം നൂറുകണക്കിനാളുകൾക്കാണ് ആശ്വാസം പകർന്നത്. കേസുകൾ എളുപ്പമങ്ങ് തീർക്കാനായി കണ്ണടച്ച് വിധി പറയുകയല്ല ജഡ്ജിയിവിടെ ചെയ്യുന്നത്. എട്ടു മണിക്കൂർ കോടതിയിലും 4 മണിക്കൂർ വീട്ടിലുമായ 12മണിക്കൂറാണ് കേസ് കൂട്ടങ്ങൾക്കായി ചെലവിടുന്നത്. പരിഗണനക്ക് വരാനിരിക്കുന്ന ഒാരോ കേസുകളും സാഹചര്യങ്ങളും തെളിവുകളുമെല്ലാം പഠിച്ച് പരിശോധിച്ചാണ് വാദം കേൾക്കാനരിക്കുന്നത്. എന്നാൽ ഇൗ തിരക്കിനെല്ലാമിടയിലും ദിവസവും വായനയിലൂടെ ബുദ്ധിക്കും കായിക വിനോദങ്ങളിലൂടെ ശരീരത്തിനും വ്യായാമം നൽകാൻ അദ്ദേഹം ശ്രദ്ധിക്കുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae court
News Summary - uae court
Next Story