രാജ്യത്തെ ആകെ ബാങ്ക് നിക്ഷേപം 774.3 ശതകോടി കടന്നു
text_fieldsദുബൈ: നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ അവസാനത്തോടെ രാജ്യത്തെ മൊത്തം ബാങ്കുകളിലെ നിക്ഷേപം 774.3 ശതകോടി ദിർഹം കവിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 16.2 ശതമാനത്തിന്റെ നിക്ഷേപ വർധനയാണ് രേഖപ്പെടുത്തിയത്. 2025 മാർച്ച് മുതൽ ഏപ്രിൽ അവസാനം വരെ നിക്ഷേപത്തിൽ 1.4 ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തി. സെൻട്രൽ ബാങ്കാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ഏപ്രിൽ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ഡെബ്റ്റ് സെക്യൂരിറ്റിയിലെ നിക്ഷേപം 352.4 ശതകോടിയായി ഉയർന്നു. കാലാവധി പൂർത്തിയാകുന്നതുവരെ കൈവശം വെച്ചിരിക്കുന്ന സെക്യൂരിറ്റികളുടെ ആകെ മൂല്യം 345.8 ശതകോടിയാണ്. ബാങ്കുകളുടെ സ്റ്റോക്ക് മാർക്കറ്റുകളുടെ നിക്ഷേപം 19.3 ശതകോടി ദിർഹമും മറ്റു നിക്ഷേപം 56.8 ശതകോടിയുമാണ്. ബാങ്കുകളുടെ ആകെ വായ്പ 2.259 ലക്ഷം കോടി ദിർഹമാണെന്നും ഇതിൽ വാർഷിക വളർച്ച 9.5 ശതമാനമാണെന്നും സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

